Monday, May 6, 2013

ചേറിലെ ചെന്താമരകള്‍ 

മാധവികുട്ടി മഹത് വ്യക്തി അല്ല എന്നു ഒരു കമ്മ്യൂണിറ്റിയില്‍ പണ്ട് എഴുതി വെച്ചതിന് ഒരു സംഘം ആളുകള്‍ എന്നെ ആക്രമിക്കാന്‍ വന്ന ഒരു മുന്‍ അനുഭവം എനിക്കുണ്ട്.   ഗാന്ധിയെയും ഗോഡ്സെയേയും ഒരു പോലെ മഹാത്മാവായി ചിത്രീകരിക്കുന്ന ആ കമ്മ്യൂണിറ്റിയില്‍  കൂടുതല്‍ വിശദീകരണം നല്‍കുന്നതില്‍ കഥയില്ലാത്തതിനാല്‍  അന്ന് ഒന്നും മിണ്ടാതെ  കമ്മ്യൂണിറ്റികളോട് എന്നേക്കുമായി വിട പറഞ്ഞു.  ഒരു കാലത്ത് മലയാളി മങ്കയുടെ  രക്ഷകയായി അവതരിച്ച ഈ കഥാകാരി  പിന്നീട് പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി  കളിക്കാവുന്ന തറവേല മുഴുവനും കളിക്കുന്നതാണ് ലോകം കണ്ടത്.  ആദ്യം അതിനു വേണ്ടി മതം മാറി.  കൃഷ്ണനെയും കെട്ടിപ്പിടിച്ചു വൃന്ദാവനത്തില്‍ കിടന്നുറങ്ങിയ അവര്‍ ഒരുനാള്‍ ഉറക്കം ഉണര്‍ന്നത് നിസ്കാരപായില്‍ ആണ്.  അതൊരു റംസാനിലെ രണ്ടാം ദിനത്തില്‍ ആയിരുന്നു.   അതിനും ആറ് മാസ്സം മുന്‍പ് ഇതിന്റെ ട്രയല്‍ റണ്‍ കലാ കൌമുദി മാസ്സികയിലൂടെ നടത്തിയിരുന്നു.  സ്ത്രീയുടെ വിപ്ലവ വിമോചക അന്ന് പര്‍ദയില്‍ അവതരിച്ചു.  സ്ത്രീയെ സംരക്ഷിക്കാന്‍ കഴിവുള്ള വേഷം എന്നായിരുന്നു അവര്‍ പറഞ്ഞ ന്യായം. സാംസ്കാരീക കേരളത്തിന് അന്ന് മിണ്ടാന്‍ കഴിഞ്ഞില്ല.  സംസ്കാരത്തിന് മോശം അല്ലേ?  പോരാത്തതിന് പറഞ്ഞതാണെങ്കില്‍ ഇംഗ്ലിഷ് കവയിത്രിയും.   പിന്നെ ഒരുപാട് പോഴത്തരങ്ങള്‍ നിശബ്ദം കേട്ടിരിക്കേണ്ട ഗതികേടും എന്നെപ്പോലുള്ളവര്‍ക്ക് ഉണ്ടായി.   അവരുടെ  ആടികുഴഞ്ഞുള്ള  അഭിമുഖത്തിനായി മാധ്യമങ്ങള്‍ പങ്കപ്പാട് കുറെ പെട്ടു.  അന്നേ ഒരു ആരോപണം അവരുടെ മതം മാറ്റവുമായി ബന്ധപ്പെടുത്തി കേട്ടിരുന്നു.  ആ  ആരോപണത്തില്‍ നിന്നും ഒരു ആശയം പിന്നീട് ഉദയം ചെയ്യുകയും നടപ്പാക്കുകയും ഉണ്ടായി എന്നു ഇന്ന് തെളിഞ്ഞിരിക്കുന്നു.   ഇത്രയും വിവേകം ഉള്ള ഒരു സ്ത്രീ സ്വന്തം വ്യക്തിത്വവും അസ്തിത്വവും അടിയറ വെച്ചു വികാരത്തിന് കീഴടങ്ങുമെങ്കില്‍  വെറും സാധാരണ പെണ്ണിനെ എന്തു കൊണ്ട് ഇതേ വിദ്യയിലൂടെ മറുകണ്ടം ചാടിച്ചുകൂടാ.  അതേ, ലവ് ജിഹാദ് എന്ന ആശയം ഇങ്ങിനെ തന്നെ ആയിരിക്കണം ഉണ്ടായത്.

ഇന്നിത് എഴുതാന്‍ ഉള്ള കാരണം, മാധവികുട്ടി കാമുകനാല്‍ ചതിക്കപ്പെട്ടു എന്നു കഥാകൃത്ത് ഇന്ദു മേനോന്റെ വെളിപ്പെടുത്തല്‍ ആണ്.   കാമുകന്റെ പേര് അദ്ദേഹം പറയുന്നില്ലെങ്കിലും നമുക്കറിയാം മദീനയിലേക്കുള്ള പാതയുടെ പ്രഭാഷകന്‍ ആണെന്ന്.   ഇദ്ദേഹത്തിനു മൂന്നു ഭാര്യമാര്‍ ഉണ്ടെന്നാണ് ഇന്ദു പറയുന്നതും.  അതെനിക്ക് അറിയില്ല.  ഇങ്ങിനെ ഉള്ള ഒരു വ്യക്തിയെ ഇതുപോലൊരു സ്ത്രീ പ്രണയിക്കണം എങ്കില്‍ ഞാന്‍ കഴിഞ്ഞ ദിവസ്സം പറഞ്ഞ മറ്റൊരു കാര്യത്തിന്റെ കൂടി സാധൂകരണം സംഭവിക്കുകയാണ്.  ഒരു സ്ത്രീ ചേറില്‍ ചവിട്ടിയാല്‍ കടലില്‍ കൊണ്ടിട്ടാലും അവള്‍ കഴുകില്ല എന്ന മനശാസ്ത്രത്തിന്റെ സാധൂകരണം.   കാമുകന്‍ ആവട്ടെ സാഹചര്യം പന്തിയല്ല എന്നു കണ്ടതും  കോവിലകത്ത് പിറന്ന ഈ തബുരാട്ടിയെ  പുല്ലു പോലെ വലിച്ചെറിഞ്ഞു കഴുകി വെടിപ്പായി.  മൂക്ക് പിഴിഞ്ഞ് വീട്ടില്‍ ഇരുന്നു കരയാനെ പഴയ പെണ്‍ പുലിക്കു പിന്നെ കഴിഞ്ഞതും ഉള്ളൂ.  ഒടുവില്‍ മലയാളിയെ കുറെ തെറിയും വിളിച്ച് പൂനയ്ക്ക് പോയി.  എന്നെ ഏറ്റവും അധികം ആശ്ചര്യപ്പെടുത്തുന്നത്  സ്ത്രീ ധനത്തിന് എതിരെയും ലിംഗ വിവേചനത്തിന് എതിരെയും കൊടുവാള്‍ എടുത്ത ഇവര്‍ അമ്മൂമ്മ പ്രായത്തില്‍  ദാബത്യത്തിന് വേണ്ടി മതം മാറണം എന്നു പറഞ്ഞപ്പോള്‍ അനുസരിച്ചതില്‍ ആണ്.  ഈ തീരുമാനം തെറ്റാണെന്നു കേരളത്തില്‍ ഒരേയൊരാളെ അന്ന് പറഞ്ഞുള്ളൂ.  അത് സാറാ ജോസഫ് ആണ്.  എന്റെ സ്നേഹത്തിന് മതം കൊണ്ട് വില പറയുന്നോടാ  എന്നു ചോദിക്കാന്‍ ഉള്ള കരുത്ത് എന്തുകൊണ്ട് നമ്മുടെ സ്ത്രീകള്‍ക്ക് ഇല്ല.   

രമേശന്‍ നായരുടെ രണ്ടു വരികള്‍ ഞാന്‍ ഇവിടെ ഓര്‍ത്ത് പോവുകയാണ്.
രാധ താന്‍ പ്രേമത്തോടാണോ കൃഷ്ണാ...  
ഞാന്‍ പാടും ഗീതത്തോടാണോ 
പറയൂ നിനക്കേറ്റം ഇഷ്ടം....
പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം

Sunday, January 6, 2013

ലോകത്ത് ഏറ്റവും അധികം തൂക്കി കൊല നടക്കുന്നത് ചൈനയില്‍ ആണ്.   ഒരു വര്ഷം ഏകദേശം ആയിരത്തോളം വരും അത്.  പിന്നെ ഇറാന്‍. .. .  അതിനും പിന്നിലാണ് സത്ത്യത്തില്‍ സൗദി അറേബ്യ.  ആധുനീക ലോകത്ത് പല രാജ്യങ്ങളും ഈ പ്രാകൃത ശിക്ഷ നിര്‍ത്തലാക്കി കഴിഞ്ഞു.   ഭാരതം അതിന്റെ നാള്‍ വഴികളില്‍ നിരവധി തവണ തൂക്കു കയര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഈയിടെയായി അത് മന്ദീഭവിചിട്ടുണ്ട്.  കീഴ്കോടതി വധശിക്ഷ വിധിച്ചാല്‍ പിന്നീടത്‌ അപ്പീലുകളിലൂടെ മേല്‍ കോടതികളും ശെരി വെയ്ക്കെണ്ടാതുണ്ട്.   ഇത്തരത്തില്‍ എത്തുന്ന ഒരു വിധിയുടെ തലവിധി മാറ്റി എഴുതാന്‍ കഴിയുന്നതാവട്ടെ പ്രസിഡന്റിനും .  ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ഉണ്ടായ വിധിയാണ് അജ്മല്‍ കസബിന്റെത്.   അയാളുടെ ദയാഹര്‍ജ്ജിയില്‍ തീരുമാനം എടുക്കും മുന്പ്  ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം പരിഗണിക്കേണ്ടതുണ്ട്.   ഇത്തരത്തില്‍ വേറെയും ചില ദയാ ഹര്‍ജ്ജികള്‍ പ്രസിഡന്റിന്റെ  തീര്‍പ്പിനായി കാത്തുകെട്ടി കിടപ്പ് തുടങ്ങിയിട്ട് കാലങ്ങളായി.  അപ്പോഴാണ്‌ അതിനെയെല്ലാം മറികടന്നുകൊണ്ട്‌ അഭ്യന്തര മന്ത്രാലയം കസബിനു എതിരായി റിപ്പോര്‍ത്റ്റ് കൊടുത്തിരിക്കുന്നത്.  സാധാരണ ഗതിയില്‍ ഈ റിപ്പോര്‍ട്ടിനെ രാഷ്ട്രപതിക്ക് അവഗണിക്കാന്‍ ആവില്ല.  ആയതിനാല്‍ ഭാരത പ്രഥമ പൌരനു മുന്‍പാകെ  ഈ ബ്ലോഗ്‌ മറ്റൊരു ഹര്‍ജ്ജി സമര്‍പ്പിക്കുകയാണ്.  

നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മറ്റും ഇത്തരത്തില്‍ അനേകം പേര്‍ തൂക്കപ്പെട്ടിട്ടുണ്ട്.  അവരോക്കെയും മരണം വരിച്ചത്‌ ഭയത്തോടെയല്ല, മറിച്ചു അവസ്സാനിക്കാത്ത പോരാട്ട വീര്യത്തോടെയാനെന്നു എല്ലാ രക്ത സാക്ഷികളുടെയും ചരിത്രങ്ങള്‍ വരച്ചു കാണിക്കുന്നു.   ഏറ്റവും ഒടുവില്‍ അത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട മരണം സദ്ദാം ഹുസ്സൈന്റെതാണ്.  രാജ്യസ്നേഹികളുടെ കാര്യത്തിലായാലും ജിഹാദികളുടെ കാര്യത്തിലായാലും ഇതുതന്നെയാണ് നാളെ സംഭവിക്കാന്‍ പോകുന്നത്.  ഇവിടെയാണ്‌ അജ്മല്‍ കസബിനെ തൂക്കി കൊല്ലരുത് എന്ന് ഞാന്‍ ആവശ്യപ്പെടുന്നത്.  അയാളുടെ മരണം കൊണ്ട് രാജ്യനിയമം എന്താണ് നേടുന്നത്.  ബോംബെയില്‍ കൊലചെയ്യപ്പെട്ട നൂറ്റി പതിനാറോളം തദ്ദേശീയരും വിദേശീയരും ആയവരോടുള്ള പ്രതികാരമോ?  സത്യത്തില്‍ കസബ് വെറുമൊരു ഉപകരണം മാത്രമല്ലേ?  ഈയൊരു ഉപകരണം നഷ്ടപ്പെട്ടാല്‍ മറ്റൊരു  ഉപകരണം മറ്റെവിടെയോ തേച്ചു മിനുക്കപ്പെടുന്നില്ലേ?  അത്തരത്തില്‍ രൂപപ്പെടുത്തുന്ന ഉപകരണങ്ങളില്‍ കുത്തിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന ചരിത്രവും ഇയാളുടെ ധീര മരണമല്ലാതെ മറ്റെന്തായിരിക്കും.  വിശുദ്ധ യുദ്ധത്തിനു വേണ്ടി നെഞ്ഞും വിരിച്ചു നിന്ന് പോരാടിയ ഈ  അവതാരത്തിന്റെ കഥകള്‍ കേട്ട് വീര്യം കൊണ്ട് പുതിയ വിപ്ലവായുധങ്ങള്‍ വീണ്ടും വരില്ലെന്നാണോ?  അങ്ങിനെ സംഭവിക്കണമെങ്കില്‍ ഇത്തരം ആയുധങ്ങളെ മെനഞ്ഞെടുക്കുന്ന അദൃശ്യ ഫാകടരികളെ  തൂക്കിലെട്ടണം.  നിര്‍ഭാഗ്യവശാല്‍ അത് സാധ്യമല്ലതാനും .  ഇവിടെയാണ്‌ വധശിക്ഷ നിര്‍ത്തലാക്കെണ്ടാതിന്റെ ആവശ്യം ഉദിക്കുന്നത്.  കാരണം,  അജ്മല്‍ കസബ് എന്നാ കൌമാര യൌവ്വനത്തിനു  അറിയില്ല  താന്‍ എന്താണ് ചെയ്തത് എന്തിനാണ് ചെയ്തത് എന്ന്.   ആരോ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന വെറും ഉപകരണങ്ങള്‍ മാത്രം ഇവര്‍.. ...

ലോകപരിചയം ഇല്ലാത്ത ഇവര്‍ക്കാകെ അറിയാവുന്നതാവട്ടെ ചില പ്രാകൃതങ്ങള്‍ മാത്രം.  ഇത്തരക്കാരെ കൊന്നാല്‍ അവരെങ്ങിനെ തിരിച്ചറിയും അവരുടെ തെറ്റെന്തെന്നു?  അവര്‍ക്ക്  പുതിയ ശിക്ഷണം കൊടുക്കണം. മാനസ്സാന്തരത്തിനുള്ള  അന്തരീക്ഷം ഒരുക്കണം.  അവര്‍ ഏതു പ്രസ്ഥാനത്തിന് വേണ്ടി ആയുധമായോ,  അതെ പ്രസ്ഥാനത്തിനെതിരെയുള്ള ആശയത്തില്‍ അധിസ്ഥിതമായ ആയുധമാക്കി അവരെ ഉരുക്കി പണിയാന്‍ സാധിക്കുന്നതാവണം  നമ്മുടെ ആധുനീക ശിക്ഷാവിധികള്‍...    അതെ, കൊല്ലുന്നതിനേക്കാള്‍ വലിയ ശിക്ഷ കൊല്ലാക്കൊല ചെയ്യുന്നതാണ്.  അഫ്ഘാന്‍ യുദ്ധകാലത്ത് താലിബാന്റെ തടവിലാക്കപ്പെട്ട ഇവോന്‍ എന്നാ ബ്രിട്ടിഷ് പത്ര പ്രവര്‍ത്തകയുടെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെയല്ലേ.  ഇസ്ലാമിനെ അറിയുക, പഠിക്കുക എന്നാ പേരില്‍ അവരെ മോചിപ്പിച്ചപ്പോള്‍ ലോകം ഒരിക്കലും കരുതിക്കാണില്ല അവര്‍ മതം മാറി അതിന്റെ പ്രചാരകയാവും എന്ന്.

നമുക്കാവശ്യം തൂക്കിക്കൊലകള്‍ അല്ല.  മരണം വരെ  പരോള്‍ ഇല്ലാത്ത ഏകാന്ത തടവുകള്‍ ആണ്.  അതിനായി നമുക്കും വേണം ഗോണ്ടാനാമോകള്‍.
അതിനുവേണ്ടി നമ്മുടെ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടി ഇരിക്കുന്നു.  ത്രിവര്‍ണ്ണ പതാകയുടെ മദ്ധ്യത്തിലെ ശുഭ്രതയില്‍  കൂടുതല്‍ തേജസ്സോടെ അശോക ചക്രം വിളിച്ചു പറയട്ടെ ഹിംസയല്ല , , അഹിം സ്സയാണ്  മഹാഭാരതത്തിന്റെ മുഖമുദ്രയെന്ന്.

Friday, November 2, 2012

രാമായണകാറ്റിന്റെ താണ്ഡവ നൃത്തം.

എണ്‍പതുകളുടെ മധ്യത്തില്‍ കേരളത്തില്‍  ആഞ്ഞു വീശിയ കാറ്റായിരുന്നു രാമായണകാറ്റ്.  ഈ കാറ്റ് വീശി മാറും  മുന്‍പേ പിന്നാലെ തന്നെ മറ്റൊരു കാറ്റ് വീശിയിരുന്നു.  നീലാംബരി കാറ്റ്.  അന്നൊക്കെ എത്ര ആലോചിച്ചിട്ടും  ഈ രണ്ടു കാറ്റിനെ കുറിച്ചും ഒന്നും തന്നെ മനസ്സിലായിരുന്നില്ല.   എന്നാലും മലയാളിയുടെ താളത്തിനൊപ്പിച്ച് ഞാനും മൂളിയിരുന്നു.  രാമായണകാറ്റേ....  എന്‍ നീലാംബരി കാറ്റേ...പിന്നെ പിന്നെ കാറ്റുകളുടെ പ്രളയമായി. കത്രീന കാറ്റ്.  റീത്ത കാറ്റ്.  തൂഫാന്‍ കാറ്റ്.   അപ്പോഴും എനിക്കാകെ കൂടി അറിയാവുന്ന രണ്ടു കാറ്റുകളെ ഉണ്ടായിരുന്നുള്ളൂ.  കടല്‍ കാറ്റും കരക്കാറ്റും.  ഇന്ന് രാവിലെ കേട്ട് സാന്റി എന്നൊരു കാറ്റ് വീശി എന്നും  അതിന്റെ തലോടലില്‍ അമേരിക്കയാകെ തവിട് പൊടിആയെന്നും.   എന്നാല്‍ എനിക്കൊരു ഭാഗ്യം ഉണ്ടായി.  ഈ കാറ്റ് എന്താണെന്നും  എന്തല്ലെന്നും പറഞ്ഞു തരാന്‍ ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും കുറച്ചു പുരോഹിതരുടെ സഹായം എനിക്ക് കിട്ടി.  അപ്പഴല്ലേ പിടി കിട്ടിയത്  അമേരിക്കക്കാര് അറ്റം ചെത്തികളയാത്തത് കൊണ്ട് പടച്ചോന്‍ പണി കൊടുത്തതാണെന്ന്.  (കഴിഞ്ഞ ദിവസ്സം ആന്ധ്രയിലും കര്‍ണ്ണാടകത്തിലും  ഒരു നീല കാറ്റ് വീശിയിരുന്നു.  അതിനെ ഓര്  വെറുതെ വിട്ടിട്ടുണ്ടേ)

ഇവര്‍ പുരോഹിതര്‍ക്ക് എന്തിനെയും വര്‍ഗീയവല്‍ക്കരികാന്‍ കഴിയും.  വിവാദമായാല്‍ അതിനെ ന്യായീകരിക്കാന്‍ കുറെ ബുദ്ധിജീവികൂട്ടങ്ങള്‍ ഉണ്ട് നാട്ടില്‍..  ബാക്കി അവര്‍ നോക്കികൊള്ളും.പ്രകൃതി ക്ഷോഭങ്ങളെയും  ആനുകാലീക സംഭവങ്ങളെയും ഇത്തരത്തില്‍  വിശകലനം ചെയ്യാന്‍ ഇവര്‍ക്കുള്ള മിടുക്ക് അപാരം തന്നെ ആണ്.   എന്റെ കുട്ടിക്കാലത്ത്‌  കലൂര്‍ അന്തോണീസ്‌ പുണ്യവാളന്റെ നോവേനയ്ക്കിടയില്‍ ഒരു പുരോഹിതന്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തെ കുറിച്ച്  പ്രസ്സങ്ങിച്ചത് ഞാന്‍ ഓര്‍ക്കുകയാണ്.   അതൊരു ദൈവ ശിക്ഷയാണ്.  കാരണം  ഇന്ത്യയില്‍ ഭ്രൂണഹത്യ അനുവദിച്ചത്  ഇന്ദിരാഗാന്ധി ആയിരുന്നു.  ദൈവത്തിനു അത് ഇഷ്ട്ടപ്പെട്ടില്ല.  അതുകൊണ്ട്  ഭ്രൂണഹത്യ കണ്ടുപിടിച്ച  ഇന്ദിരാഗാന്ധിയെ ദൈവം രണ്ടു പേരെ കൊട്ടേഷന്‍ കൊടുത്തു അയച്ചു.  ഇതായിരുന്നു അതിന്റെ രത്ന ചുരുക്കം.  എനിക്കൊരു സംശയം അന്നെ ഉണ്ടായിരുന്നു.  മഹാത്മാഗാന്ധിയെ ദൈവം വകവരുത്താന്‍ ഉണ്ടായ കാരണം എന്തായിരിക്കും?  അതിനെല്ലാം ശേഷം അതിനേക്കാള്‍ ദയനീയമായി രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോഴും എനിക്ക് തോന്നിയത് ദൈവകോപം ശമിചിട്ടുണ്ടാവില്ല എന്നായിരുന്നു. 

ഇതേരീതിയില്‍ പിന്നീട്  കേട്ടത് അയോധ്യയില്‍ ആയിരുന്നു.  ചാരം മൂടി കിടന്ന രാമജന്മ ഭൂമി എന്ന ഭൂതത്തെ കുടം തുറന്നു വിട്ടത് രാജീവ്ഗാന്ധി ആയിരുന്നു എങ്കിലും അതിന്റെ മുള്‍കിരീടം ചൂടെണ്ടി വന്നത് നരസിംഹറാവു ആയിരുന്നു.  പതിനൊന്നാം മണിക്കൂര്‍ വരെ പള്ളി സംരക്ഷിക്കും എന്ന് പറഞ്ഞിരുന്ന റാവു അവസാന നിമിഷം അനങ്ങാതിരുന്നു. തല്‍ഫലമായി പള്ളി പൊളിഞ്ഞു.  ഹിന്ദുസ്ഥാനിലെയും, പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും മതവികാരം അതോടെ വ്രണപെട്ടു.  സമാധാനത്തിന്റെ  കാരുണ്യത്തിന്റെ എന്നൊക്കെ അവകാശപ്പെട്ടവര്‍ക്ക് അന്ന് ചിന്തിക്കാന്‍ ആയില്ല, അല്ല ചങ്ങായീ, ഇങ്ങക്കീട തന്നെ അമ്പലം വേണൊങ്കി ആയിക്കൊളീ  ഞമ്മള് കൊരച്ചപ്പുറത്ത് മാറി ഇരുന്നോളാം എന്ന്.  ഇന്നും ആവുന്നില്ല.  ഇതിനു ശേഷം എല്ലാ കുറ്റവും റാവുവിന്റെ തലയില്‍ ആയി. അധികാരത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തില്‍ പോലും ആരും അല്ലാതായ റാവുവിനെ നോക്കിയും അവര്‍ പറഞ്ഞു.  പടച്ചോന്റെ പള്ളി പൊളിച്ചാല്‍ പടച്ചോന്‍ വെറുതെ വിടുമോ എന്ന്.  പരിശുദ്ധാത്മാവിനെതിരായ ഒരു തെറ്റും  ക്ഷമിക്കപ്പെടില്ലായിരിക്കാം സമ്മതിക്കുന്നു.  അന്ന് പഴയോരാ കെട്ടിടം പൊളിഞ്ഞില്ലായിരുന്നെന്കില്‍ യഥാര്‍ത്ഥത്തില്‍ വിഭജനകാലത്തെക്കാള്‍ വലിയ ചോരപ്പുഴ ഒഴുകിയേനെ എന്ന് പിന്നീട് ഒരിക്കല്‍ ഒരു മുസ്ലിം സുഹൃത്ത് പറയുകയുണ്ടായി.   ചോരപ്പുഴയുടെ പുതിയ ചരിത്രം എഴുതാന്‍ മഷി നിറച്ചു വെച്ചവര്‍  നിരാശരായി.   ആ നിരാശയവര്‍  മറച്ചുവെയ്ക്കുന്നില്ല.  ഡിസംബര്‍ ആറ്‌ എന്നപേരില്‍ ആവുന്നത്ര കുറേക്കാലം പരിശ്രമിച്ചുകൊണ്ടേയിരുന്നു.

അങ്ങിനെയിരിക്കെയാണ് അഫ്ഘാനിസ്ഥാനില്‍  അന്നുണ്ടായിരുന്ന പത്തടിയിലേറെ ഉയരമുള്ള അനവധിയായ ബുദ്ധവിഗ്രഹങ്ങള്‍ വിഗ്രഹാരാധായുടെ പേരില്‍  മൈനുകള്‍ വെച്ച് തകര്‍ക്കാന്‍ താലിബാന്‍ തീരുമാനിക്കുന്നത്.  ഇതിനെതിരെ ലോക പൈത്രിക സംഘടനകളും ഐക്യരാഷ്ട്ര സഭയും ഒക്കെ രംഗത്ത് വന്നെങ്കിലും താലിബാന്‍ പിന്നോട്ട് പോയില്ല.  അവിടെ ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങളും റിമോട്ട് കണ്ട്രോളിലൂടെ തകര്‍ത്തു.  ഒരുമാസ്സത്തിനുള്ളില്‍  മറ്റൊരു വിഗ്രഹം കൂടി തകര്‍ക്കപ്പെട്ടു.  അതിന്റെ പേരാണ് വേള്‍ഡ്‌ ട്രേഡ്‌ സെന്റെര്‍..   പിന്നെ താലിബാന്റെ കഥയെന്തായെന്നു ഞാന്‍ പറയുന്നത് വായനക്കാരനോട് ഞാന്‍ ചെയ്യുന്ന ക്രൂരതയാവും എന്നതിനാല്‍ മിണ്ടുന്നില്ല.  എങ്കിലും പറയാതിരിക്കാന്‍ ആവുന്നില്ല,  ബുദ്ധകോപം നിമിത്തമാണ് താലിബാന്  ഈ ഗതി വന്നതെന്ന് ലോകത്തൊരു ബുദ്ധ സന്യസ്സിയോ, വിശ്വാസ്സിയോ നാളിതുവരെ പറഞ്ഞു കേട്ടിട്ടില്ല.  ഒരിക്കലും കേള്‍ക്കുകയുമില്ല.  അതോടൊപ്പം ഇന്‍ഡോനെഷ്യയില്‍ ഉണ്ടാവുന്ന ഭൂകമ്പത്തിനും,  ബംഗ്ലാദേശിലെ  പ്രളയത്തിനും ദൈവീകമായ വിശകലനവും കേള്‍ക്കാന്‍ ഇടയില്ല. 

കാറ്റേ നീ വീശരുതിനിയും  
കാരേ നീ പെയ്യരുതിനിയും 
അമേരിക്കയിലിനിയും 
ജീവന്റെ തുടിപ്പുകളുണ്ട്...

തമ്പുരാന്‍ (എന്ത് സുഖമാണീ കാറ്റ്...)

Sunday, February 26, 2012

ഇന്ന് ഞാന്‍ നാളെ നീ



ഉച്ച വെയിലേറ്റു തളര്‍ന്ന ഞാന്‍ ഒരു ശീതള പാനീയം കുടിക്കാം എന്നചിന്തയിലാണ് സ്നാക് ബാറില്‍ കയറിയത്.  നട്ടുച്ചയ്ക്കും അരണ്ട വെളിച്ചമുള്ള ബാറില്‍ ഒഴിഞ്ഞ ഒരു മൂലയില്‍ ഞാന്‍ ഇരുന്നു. നിലാവ് പോലെ ബീതോവന്‍ സംഗീതം ഒഴുകിയിരങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ഓര്‍ത്തു, ഇതിനകം എല്ലാവരും ആനന്ദിക്കുകയാണ്.  പുറത്തെരി വെയിലില്‍ നിന്നാല്‍ ജനം പല വിധ വ്യാകുലതകളോടെ പരക്കം പായുന്നത് കാണാം.  പലരും പല തരം സന്തോഷ പ്രകടനത്തോടെ മധുര ശീതളം നുണയുന്നത് കണ്ടിട്ട് പുറം കാഴ്ചയും അകക്കാഴ്ചയും  തമ്മിലുള്ള അന്തരം അളക്കാനാവാതെ ഞാന്‍  ഇരുന്നു. 

 "സര്‍"  ബെയരരുടെ വിനീത വിളി എന്നെ ചിന്തയില്‍ ‍ നിന്നുണര്‍ത്തി.  എനിക്ക് നേരെ നീട്ടിയ മെനു തുറന്നു പോലും നോക്കാതെ ഞാന്‍ ഒരു ഷാര്‍ജ ഷേക്കിനു പറഞ്ഞു.  വീണ്ടും ചിന്തയിലേക്കൂളിയിടവേ എനിക്കഭിമുഖമായി വരുന്ന അടുത്ത മേശയില്‍ നിന്നും പകപ്പോടെ എന്നെ നോക്കുന്ന സ്ത്രീയില്‍ എന്‍റെ ഹൃദയം ഉടക്കി നിന്നു. 

 "ഹായ് വെറുക്കപ്പെട്ടവന്‍"  വെപ്രാളപ്പെട്ട്  വിഷ് ചെയ്തു അവളെന്റെ അടുത്തേക്ക് വന്നു. 

ഹായ് സൂസന്‍, ഇതാശ്ചാര്യമായിരിക്കുന്നല്ലോ,  നീയെന്താ  ഇവിടെ?  അവള്‍ എനിക്ക് തന്ന അഭിവാദ്യം വൃത്തിയായി ഞാന്‍ മടക്കി കൊടുത്തു. 
ഞാന്‍ റേഷനരി വാങ്ങാന്‍ വന്നതാ.  അവളെന്റെ മണ്ടന്‍ ചോദ്യത്തിന്റെ മുനയൊടിച്ചു.
 ആ, വെറുക്കപെട്ടവന്‍,  മീറ്റ്‌ മിസ്റ്റര്‍ വിനു, മൈ കസിന്‍ ബ്രതെര്‍.
കസിന്‍ നീട്ടിയ സൌഹൃദ ഹസ്തത്തില്‍ പിടി മുറുക്കവേ അവള്‍ പറയുന്നത് കേട്ടു.  വിനു,  ഞാന്‍ പറയാറില്ലേ, എന്‍റെ കൂടെ പഠിച്ച വെറുക്കപ്പെട്ടവനെ കുറിച്ച്  

യാ, യാ...  കസിന്‍ തല കുലുക്കി.

ഹി ഈസ്‌ വെരി ഫണ്ണി.  അവള്‍ പിന്നെയും എന്തൊക്കെയോ എന്‍റെ പര്യായങ്ങള്‍ പറയുന്നത് കേട്ടു.   എന്‍റെ ഷാര്‍ജ ഷേക്കും അകത്താക്കി സൂസനോടും കസിനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.  പണ്ടിവള്‍  മലബാറിന്റെ ലോണില്‍ എന്നോടൊപ്പം ഐസ് ക്രീം നുണയുമ്പോള്‍ അതുവഴി വന്ന മറ്റൊരുവനോടും കസിന്‍ ബ്രതെര്‍ എന്ന പേരില്‍ എന്നെ പരിചയപ്പെടുത്തിയത്.   ഇന്ന് ഞാന്‍ നാളെ നീ എന്നരോ പറഞ്ഞത് എത്ര സത്യം.  പ്രേമം അനശ്വരമാണ്.  കല്ലും മണ്ണും ബാക്കി വരുവോളം തലമുറകള്‍ ഇനിയും  അകം പൊള്ളയായ  താജ്മഹലുകള്‍ പണിയും.   കഥയ്ക്ക്‌ മാത്രം മാറ്റമില്ല. കാലവും കാഥികനും മാത്രം മാറും.   അങ്ങിനെ ഓരോന്നോര്‍ത്തു  ഞാന്‍ നടന്നകലുമ്പോള്‍ മൊബൈലില്‍ സൂസന്റെ കാള്‍.

 സോറിടാ...  വിനു ഉള്ളത് കൊണ്ട് എനിക്കൊന്നും പറയാന്‍ ഒത്തില്ല.   നീയിന്നു മറൈന്‍ ഡ്രൈവില്‍ വരില്ലേ? നമ്മല്‍ എന്നും ഇരിക്കാറുള്ള വാകമരത്തിനടിയില്‍.  ഞാന്‍ കാതിരിക്കുട്ടോ  അവള്‍ കൊഞ്ജി കുഴഞ്ഞപ്പോള്‍ കോട്ടയത്തുകാരി കുഞ്ഞന്നാമ്മയുടെ മോള്‍ക്ക്‌ പാലക്കാട്ടെ പട്ടത്തിക്കുട്ടിയുടെ സംസാര ചുവ. 
ഞാനിന്നു വരില്ലെടി.  എനിക്കല്‍പ്പം തിരക്കുണ്ട് നാളെ കഴിഞ്ഞു കാണാം എന്ന് പറഞ്ഞൊഴിഞ്ഞു.
"പോ. ഞാന്‍ മിണ്ടില്ലിനി നിന്നോട്.  ഞാന്‍ എപ്പോ വിളിച്ചാലും നിനക്ക് തിരക്കാ. അവള്‍ പരിഭവിച്ചു ഫോണ്‍ വെച്ചു.

Saturday, January 7, 2012

പെന്തകൊസ്തുകാര്‍ക്കെഴുതിയ ലേഖനം



വര്‍ഷങ്ങള്‍ക്കു മുമ്പ്...    എന്ന് പറഞ്ഞാല്‍ രണ്ടായിരാമാണ്ട്‌ പിറക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ്  എറണാകുളത് മനോരമയ്ക്ക് മുന്നിലുള്ള പെന്തകോസ്ത് ആരാധനാലയത്തിന്റെ  ചുറ്റുമതിലില്‍ മഞ്ഞ പെയിന്റ് അടിച്ചു നീല നിറത്തില്‍ ഇങ്ങിനെ എഴുതിയിരുന്നു,  കാലം തികഞ്ഞിരിക്കുന്നു ഇനി 12 വര്‍ഷങ്ങള്‍  മാത്രം.  മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസ്സിക്കുവിന്‍.  ഇത്തരത്തില്‍ എറണാകുളം നഗരം മുഴുവന്‍ യേശു വരുന്നു അവസാന വിധിക്ക്  എന്നുദ്ഘോഷിക്കുന്ന ചുവരെഴുത്തുകള്‍ ടെലിഫോണ്‍ പോസ്റ്റില്‍ പോലും ഉണ്ടായിരുന്നു.   വര്‍ഷങ്ങള്‍ക്കു ശേഷം   എന്റെ സഹ പ്രവര്‍ത്തകന്‍ ഒരു റംസാന്‍ കാലത്ത് എനിക്കൊരു പുസ്തകം വായിക്കാനായി തന്നു.  ആഫ്രിക്കന്‍ മുസ്ലിം പണ്ഡിതനായ അഹമ്മദ്‌ ദീദാദ് എഴുതിയ  "ബൈബിളിലെ അന്ത്യ പ്രവാചകന്‍" എന്ന പുസ്തകം.  ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ഒരു അപകടത്തില്‍ പെട്ട് മരണത്തിന്റെ  വക്കിലേക്കു ഇടിഞ്ഞു വീഴുകയും അവിടെ നിന്നും ജീവിതത്തിന്റെ വന്കരയിലേക്ക് തിരിച്ചു കയറി വന്ന ഈ മനുഷ്യനോടു അദ്ധേഹത്തിന്റെ ഡോക്ടര്‍ പറഞ്ഞുവത്രേ, ദൈവം നിങ്ങളിലൂടെ എന്തോ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്,  അത് കൊണ്ടാണ് നിങ്ങള്‍ രക്ഷപെട്ടത് എന്ന്.  അങ്ങിനെ ഈ പുസ്തകത്തില്‍   അദ്ദേഹം   ആവര്‍ത്തന പുസ്തകം 18:18 മുഹമ്മദ്‌ നബിയെകുരിച്ചാണ് പറയുന്നതെന്ന് സമര്‍ത്ഥമായി വ്യാഖ്യാനിക്കുകയാണ്.  ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍  ഞാനാകെ പരവശനായി.
എന്റെ സുഹൃത്ത്‌ ദിഗ്വിജയിയും.  കാരണം മുസ്ലിങ്ങള്‍ മാത്രം ജോലി ചെയ്തിരുന്ന  ആ സ്ഥാപനത്തില്‍ ആകെ ഉണ്ടായിരുന്ന രണ്ടു വിജാതീയരില്‍ ഒരാള്‍ നേരത്തെ മതം മാറിയിരുന്നു.  ഇനി അവശേഷിക്കുന്നത് ഞാന്‍ ആണ്.  ഞാന്‍ ചിന്തിച്ചു ഈ പറയുന്നത് സത്യമെങ്കില്‍ ഞാന്‍ എന്തിനാണ് ബൈബിളും ചുമന്നു നടക്കുന്നത്.  ഞാന്‍ കണ്ണടച്ച് ധ്യാനിച്ച്‌ അവനോടു ചോദിച്ചു.  നാഥാ നീ തന്നെ എനിക്ക് മറുപടി തന്നാലും, എനിക്ക് മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നെ ഉപേക്ഷിക്കുവാന്‍ മനസ്സില്ല.  നിന്റെ കുരിശിന്റെ മറുപുറത്ത് ഒരാള്‍ക്ക്‌ കൂടി കിടക്കാനുള്ള സ്ഥലമുണ്ടല്ലോ, ഞാന്‍ അവിടെ കിടന്നോളാം.  നീ എന്റെ പുറകില്‍ ഉണ്ടെങ്കില്‍ ഞാന്‍ ഭയപ്പെടെണ്ടാതില്ലല്ലോ.  എങ്കിലും എനിക്ക് സത്യം അറിയണം.  നിന്റെ ഹിതവും.  ദേവാ എന്നോട് ഉത്തരം പറഞ്ഞാലും.  ധ്യാനത്തില്‍ നിന്നും ഉണര്‍ന്ന  ഞാന്‍ ബൈബിള്‍ എടുത്തു.  എവിടം മുതല്‍ എവിടം വരെ വായിക്കണം?  ഉല്പത്തി മുതല്‍ വെളിപാട് വരെയോ?  അപ്പോഴേക്കും എനിക്ക് വെളിവില്ലാതെ ആകും.  എന്റെ മനോവ്യാപാരം കേട്ട് അവന്‍ ചിരിച്ചു കാണണം.  ഞാന്‍ തീരുമാനിച്ചു, തുറന്നു നോക്കുമ്പോള്‍ കിട്ടുന്നത് എവിടെയോ അവിടെ നിന്നും  തുടങ്ങാം.  അങ്ങിനെ കിട്ടിയത് യെശയ്യ പ്രവാചകന്റെ പുസ്തകത്തിന്റെ തുടക്കവും.  ആകാശമേ കേള്‍ക്ക ഭൂമിയെ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി  അവര്‍ എന്നോട് മല്സ്സരിക്കുന്നു.  കാളയും കഴുതയും അതിന്റെ പുല്തൊട്ടി അറിയുന്നു.   അങ്ങിനെ  വായിച്ചു മുന്നേറവേ മുമ്പ് പ്രവചിച്ചിരുന്നവയെല്ലാം സംഭവിച്ചു കഴിഞ്ഞു.  ഇനിനീ അതന്വേഷിച്ചു നടക്കേണ്ട എന്ന വാക്യത്തില്‍ എന്റെ 
കണ്ണ് തറഞ്ഞു നിന്നു.  ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു അത്.  എന്റെ സുഹൃത്ത്‌എന്റെ മുന്നില്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് ഉത്തരം കിട്ടിയ
 ആനന്ദത്തില്‍ ഞാന്‍മുന്നേറവേ അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:22 ഇല്‍ 
ആവര്‍ത്തന പുസ്തകം 18:18 വീണ്ടും എടുത്തു പ്രയോഗിച്ചു, ആ പ്രവാചകന്‍ യേശുവാന് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍  യേശയ്യയ്ക്ക് തെറ്റിയോ, യോഹന്നാനു തെറ്റിയോ അതോ എന്റെ ഗ്രാഹ്യ ശക്തിക്ക് പിഴച്ചുവോ  എന്നറിയാതെ ഞാന്‍ ഇന്നും കുഴങ്ങി നില്‍ക്കുന്നു. യേശയ്യായ്ക്ക് തെറ്റിയില്ല
എന്ന് പറഞ്ഞാല്‍  അതിനും മുന്‍പേ യേശുവിനെ കുറിച്ച് പറഞ്ഞതൊക്കെയും 
നിവൃത്തിയായി എന്ന് സമ്മതിക്കേണ്ടി വരും.  ഫലത്തില്‍ യേശു 
ദൈവ പുത്രന്‍ അല്ല എന്നാ യഹൂദ പ്രമാണിമാരുടെ വാദം ശെരി
വെയ്ക്കേണ്ടി വരും. ഇതിന്റെ അര്‍ഥം യേശുവിന്റെ കാലം വരെയുള്ള സംവല്സ്സരങ്ങള്‍  മോശയുടെ ഈ പ്രവചനത്തെ കുറിച്ച് യിസ്രായേല്‍ ജനം
ഉറ്റു നോക്കിയിരുന്നു എന്നല്ലേ?
       ഇതിനിടയില്‍ രണ്ടായിരാമാണ്ട്‌ സമാഗതമായി.   കത്തോലിക്ക സഭ  അഞ്ചു വന്കരകളെ സൂചിപ്പിച്ചു കൊണ്ട് അഞ്ചു പ്രാവുകളെ ഒരു വൃത്തത്തിനുള്ളില്‍ സമ്മോഹനമായി സംയോജിപ്പിച്ച എമ്ബ്ലാതോടെ ജൂബിലിആഘോഷിച്ചു. പെന്തക്കൊസ്തുകള്‍എഴുതി പണ്ട് എഴുതി  പിടിപ്പിച്ച പോലെ കാലം പൂര്‍ത്തിയായില്ല.  യേശു പോയിട്ട് ഒരു പശു പോലും വന്നില്ല.  ഇത്തരത്തില്‍ വികലമായ വ്യാഖ്യാനങ്ങളും ഇസ്ലാമിനെ പോലെ 
 ഭയപ്പെടുത്തുന്ന വാക്യങ്ങളും   എഴുതിപിടിപ്പിച്ചു അവര്‍ ഇന്നും നമ്മെ
സമീപിച്ചു കൊണ്ടിരിക്കുന്നു.

ലോകം പിന്നെയും  11 വര്ഷം പൂര്‍ത്തിയാക്കി.  എന്നാല്‍ യേശുവിന്റെ രണ്ടാംവരവിനെകുറിച്ച് ഇളംകുളം ഫാത്തിമ പള്ളി വികാരി ആയിരുന്ന
ജോണ്‍ ആലപ്പാട്ടച്ചന്‍  ഒരു സ്വകാര്യ സംഭാഷണത്തില്‍
എന്നോട് പറഞ്ഞത്  മനുഷ്യന്റെ ആയുസ്സ് എപ്പോ തീരുമോ അന്ന് അവന്റെ മുന്നില്‍ യേശു വീണ്ടും വരും.  എനിക്ക് കുറേകൂടി സ്വീകാര്യമായതും
ഈ സങ്കല്‍പ്പമാണ്.   കാരണം യേശുവിന്റെ ഉദ്ധാനത്തിനും  രണ്ടാം വരവിനും ഇടയ്ക്കുള്ള നൂറ്റാണ്ടുകളുടെ കാല ദൈര്ഖ്യത്തിനിടയില്‍  കൊഴിഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങക്ക് അവന്റെ  വാഗ്ദാനം പാഴ്വാക്കാവരുതല്ലോ.

       കാലം എന്നെയും കൊണ്ട് പിന്നെയും മുന്നോട്ടു പോയി.  റോമായില്‍ എത്തി നില്‍ക്കുന്നു.  ചന്ദ്രിക ദിനപത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  വന്ന  ഒരു ആര്‍ട്ടിക്കിള്‍ ഉണ്ട്. "കുരിശുകള്‍ക്കിടയില്‍ ഒരു ചന്ദ്രിക" എന്ന ശീര്‍ഷകത്തില്‍ വന്ന ഈ ലേഖനം റോമായിലെ മുസ്ലിം സാന്നിധ്യത്തെ കുറിച്ച് വീമ്പു പറയുകയും,   ഇവിടെ സൌദിയുടെ പണകൊഴുപ്പില്‍  പണിതുയര്‍ത്തിയ ഇസ്ലാമിക് സെന്റെറിനെ കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.  ആ ആര്‍ട്ടിക്കിള്‍  ഏറെകുറെ കൈകാര്യം ചെയ്യുന്നത്  കത്തോലിക്കാ സഭയുടെ
കോട്ട കൊത്തളങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികഴിഞ്ഞു എന്നും  അധികം താമസിയാതെ മൂടോടെ പിഴുതെറിയും എന്ന് സൂചിപ്പിക്കാന്‍ കൂടി  ആണ്. 
ആ ആര്‍ട്ടിക്കിള്‍ അവസ്സാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌.  ഇറ്റലിയിലെ എല്ലാ
വഴികളും റോമിലെക്കാണ്.  റോമിലെ എല്ലാ വഴികളും ഇസ്ലാമിക് സെന്റെരിലെക്കും.  12 വര്ഷം മുന്‍പ് പ്രസിദ്ധീകരിച്ച ഈ ലേഖനം എന്റെ ഉള്ളില്‍ കല്ലില്‍ കൊത്തിവെച്ച പോലെ കിടക്കുന്നത് എന്തിനാണാവോ?  ഞാനും കുറച്ചു അന്വേഷിച്ചു.  സത്യമാണോ എന്ന്.   ഇവിടെ ഞാന്‍ കണ്ടത്.
ഇറച്ചികടയില്‍ പോലും അറബി അക്ഷരങ്ങള്‍ എഴുതി വെച്ചിരിക്കുന്നതാണ്.
ഇവിടുത്തെ പച്ചക്കറി  വ്യാപാരത്തിന്റെ ഒരു ഭാഗം ഈജിപ്തുകാര്‍ കയ്യടക്കി കഴിഞ്ഞു.  ഗള്‍ഫില്‍ കൊടിച്ചി പട്ടിയുടെ പോലും വിലയില്ലാത്ത
ബംഗ്ലാദേശികള്‍  വഴി വാണിഭവും പെട്രോള്‍ പമ്പുകളും കുത്തക ആക്കി കഴിഞ്ഞു.  വിക്ടോറിയ മാര്‍കടിലൂടെ  സൌദിയുടെ ദേശീയ പതാകയും പറപ്പിച്ചു ഭയ രഹിതമായി ഒരു മനുഷ്യന്‍ പോകുന്നത് കണ്ടു ഒരിക്കല്‍.
സൗദിയിലൂടെ ഇങ്ങിനെ പോകാന്‍ പറ്റുമോ?
ഇവിടുത്തെ മുസ്ലിം സാന്നിധ്യവും അതെങ്ങിനെ ഉണ്ടായി  എന്നൊന്നുമല്ല  ഞാന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്നത്.  കത്തോലിക്കാ  സഭയുടെ കോട്ട കൊത്തളങ്ങള്‍ക്ക്  പല രീതിയില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്.  അക്കൂട്ടത്തില്‍ പ്രോട്ടെസ്ടന്റ്റ്  സഭകളുടെ ആക്രമണവും പെടും.  എനിക്ക് പഴയ കാല ചരിത്രം പറഞ്ഞു നേരം കളയാന്‍ താല്പര്യം ഇല്ല. അതിനു തക്ക വിവരവും ഇല്ല.   എന്നാല്‍  ഇന്ന്
ക്രൈസ്തവ സഭയുടെ വളര്‍ച്ച കീഴോട്ടാണ്.   അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ പല
ഭീകരരൂപത്തിലുംനമ്മള്‍ലോകത്ത്കാണുന്നുണ്ട്.  പെന്തകോസ്ത് സഭയുടെ
 സുവിശേഷ വേലകളെ ഞാന്‍ മാനിക്കുന്നു.  എന്നാല്‍ അതിന്റെ പേരില്‍ എന്നെപോലുള്ളവനെ വെല്ലുവിളിക്കുന്നതും  കത്തോലിക്കരുടെ 
പിന്നാലെ വചനം വിളമ്പി നടക്കുന്നതും  നിങ്ങളുടെ ലോക പരിചയം
ഇല്ലായ്മയാണ് സൂചിപ്പിക്കുന്നത്.   ലോകത്തെ ഏറ്റവും വലിയ സമ്പത്
രാഷ്ട്രമായ കുവൈറ്റില്‍  ഏഴു മാസ്സതോളം ഉണ്ണാന്‍ ഇല്ലാതെ നടന്നിട്ടുണ്ട് ഞാന്‍.
എന്നെ സഹായിക്കാന്‍ ഒരു കത്തോലിക്കനും വന്നില്ല.    എന്നാല്‍ പെന്തകൊസ്തുകള്‍ വന്നു.    അവര്‍ എനിക്കൊരു ജോലി അറബ് പത്രത്തില്‍
തരപ്പെടുത്തി തന്നു.   എന്നാല്‍ ആ ജോലി  ഞാന്‍ സ്വീകരിച്ചില്ല.  കാരണം
അവര്‍  ആവശ്യപെട്ടിരുന്നില്ല  എങ്കിലും ഞാന്‍ നന്ദി ഉള്ളവന്‍ ആണെങ്കില്‍
ആ സഭയോട് ചേരേണ്ടതുണ്ട്.  ആ  ജോലിയോട് എനിക്ക് താല്പര്യം ഉണ്ടായിരുന്നു.   പക്ഷെ  എന്റെ വിശ്വാസ പ്രമാണത്തെ വിറ്റു തിന്നേണ്ട
ജോലിയോട്  എനിക്ക് ആര്‍ത്തി ഉണ്ടായിരുന്നില്ല.

പരസ്പരം  വചനം എറിഞ്ഞു കളിക്കാതെ  
വിജാതീയര്‍ക്കു  ഇടയിലേക്ക് നിങ്ങള്‍
 പ്രവര്‍ത്തനമേഖലവ്യാപിപ്പിക്കുകയാണ്  വേണ്ടത്.  
യേശു നമ്മോടു അനുവര്തിക്കാന്‍ ആവശ്യപ്പെട്ടതും
 അത് തന്നെ അല്ലെ.അതിനു ആത്മ ബലം ഇല്ലാത്ത വ്യാജ സുവിശേഷ വേലക്കാര്‍ മാത്രമേ  കത്തോലിക്കനെ പിടിക്കാന്‍ വരൂ.  പോയവര്‍ ധാരാളം ഉണ്ട്.എനിക്ക്നേരിട്ടറിയാം.   മടുത്തവരും ‍ഉണ്ട്.  സ്വകാര്യ സ്വാര്‍ത്ഥ 
ലക്ഷ്യങ്ങളോടെചെന്നിട്ടു  പൂര്‍വ്വ സഭയെ കൊഞ്ഞനം കുത്തി കാണിക്കുന്ന
പുത്തന്‍ ദൈവ  ശാസ്ത്രഞ്ജന്‍മാരെയും ഞങ്ങള്‍ കാണുന്നുണ്ട്.  അങ്ങോട്ട്‌ യാതൊരു വാദ പ്രതിവാദത്തിനോ  ബലപ്രയോഗതിനോ  കത്തോലിക്കര്‍ വരുന്നതായി ഞാന്‍  എവിടെയും കാണുന്നില്ല.    ഈ സഭയുടെയും സഭാമക്കളുടെയും  മാന്യമായ ക്ഷമയുടെ  മുഖത്ത്  ആസ്സനമിട്ടു ഉരയ്ക്കുന്നത് എത്രകണ്ട് യോജിച്ചതാനെന്നു വിലയിരുത്തേണ്ടസമയംഅതിക്രമിച്ചിരിക്കുന്നു  എന്നോര്‍മപെടുത്തട്ടെ.കാരണം നിങ്ങള്‍ ക്രൂശിതനായ ക്രിസ്തുവിനെ പ്രസ്സങ്ങിക്കുന്നു.   ഞാനോ ക്രൂശിക്കപെട്ടുകൊണ്ടിരിക്കുന്ന  ക്രിസ്തുവിന്റെ സഭയെ കുറിച്ച് പ്രസ്സങ്ങിക്കുന്നു.  

യേശു  ജീവനും സത്യവും വഴിയും  ആകുന്നു.  ആ വഴികളും  അതിലെ കൈ വഴികളും എല്ലാം  ചെന്നവസ്സാനിക്കുന്നത് 
പത്രോസ് എന്ന പാറയ്ക്ക് മുകളില്‍ റോമായില്‍  പണിത പള്ളിയില്‍  ആണ്. 





Sunday, October 2, 2011

വെറുക്കപെട്ടവല്‍


വെറുത്തു കൊള്ളുക നീയിന്നെന്നെ പ്രണയിക്കുവോളം
പ്രണയിക്കുമല്ലോ ഒടുവില്‍ നീ പിരിയുവോളം
പ്രണയവും പ്രളയവും പ്രവചനങ്ങള്‍ക്കസാധ്യം
പ്രഭാതവും പ്രധോഷവുമതില്‍ പ്രതീകങ്ങള്‍ മാത്രം

പ്രണയതിനുണ്ടോ പ്രായവും പ്രദേശവും
പ്രതിസന്ധികള്‍ മാത്രമല്ലോ പരിധിയും പരിമിതിയും.
അഹന്തതന്‍ അന്ത്യം എങ്ങിനെന്നാരരിവൂ
ആയുസ്സിന്നവസാനം എപ്പഴെന്നും ആരറിവൂ

പ്രണയിച്ചിടും ഒടുവില്‍ നീ പ്രപഞ്ചത്തില്‍ അലിയുവോളം
കുറ്റ ബോധങ്ങളാം നഷ്ട സ്വര്ഗങ്ങളെ....

വെറുത്തു കൊള്ളുക നീയിന്നെന്നെ....

Monday, July 25, 2011

രതിനിര്‍വേദ ത്തിലെ  വൈകൃതങ്ങള്‍


എന്റെ നാട്ടില്‍ ഒരു മണിച്ചേട്ടന്‍ ഉണ്ടായിരുന്നു.  മണിച്ചേട്ടന്‍ എന്നത് ഞാന്‍ കൊടുത്ത മരണാനന്തര ബഹുമതിയാണേ!  പള്ളിമണി, നാലുമണി എന്നൊക്കെ പറയുന്ന ലാഘവത്തോടെ കള്ളുമണി എന്നായിരുന്നു ഞങ്ങള്‍  കൊച്ചു കുട്ടികള്‍ പോലും അക്കാലത്ത് വിളിച്ചിരുന്നത്‌.  ഏതു കൊടിച്ചി പട്ടിയോട്‌ ചോദിച്ചാലും പിന്കോഡ് അടക്കം പുള്ളിയുടെ മേല്‍ വിലാസം പറഞ്ഞു തരുമായിരുന്നു.   അത്രയ്ക്ക് പേര് കേട്ടവന്‍ ആയിരുന്നു.  ക്ഷമിക്കണം. പേനയ്ക്കു  തെറ്റിയതാ.  പെരുകെട്ടവന്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.   
എന്റെയൊക്കെ കുട്ടികാലത്തെ ഏറ്റവും വലിയ ഉത്സവ കാഴ്ച മണിച്ചേട്ടന്‍ ആയിരുന്നു.  കടവന്ത്ര കള്ളുഷാപ്പില്‍ നിന്ന് മൂക്കറ്റം കുടിച്ചു പുള്ളിയുടെ ഒരു 'തെക്കോട്ടിറക്കം' ഉണ്ടായിരുന്നു.  കോര്‍പറേഷന് ഇന്നാ റോഡിനു  കെ.പി.വള്ളോന്‍ റോഡ്‌ എന്ന് പേരിട്ടു. ഇദ്ദേഹത്തെ അറിയുന്നവരാരും ആ റോഡിന്റെ ഇരു കരകളിലും കരമടച്ചു പാര്‍ക്കുന്നില്ല എന്നത് വേറൊരു സത്യം.  പക്ഷെ ഞാനാ റോഡിനു  കൊടുത്തിരിക്കുന്ന പേര് കള്ളുമണി റോഡ്‌ എന്നാണു.  കാരണം, അന്നധേഹം നടത്തിയിരുന്ന തെക്കൊട്ടിരക്കത്തില്‍ ഒരുപാട് പകല്‍ പൂരങ്ങള്‍ കാണാമായിരുന്നു.   ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍  ഒരുപക്ഷെ അയ്യപ്പ ബൈജൂവിനെ ഓര്‍ത്തെക്കാം.  എന്നാല്‍ ബൈജു ചുണ്ടങ്ങാ  കൊടുത്തു വഴുതനങ്ങ  വാങ്ങിച്ചേ  പോകൂ.  മണിച്ചേട്ടന്‍ എന്നാല്‍ അങ്ങിനെയല്ല.   രണ്ടുരൂപയും വാങ്ങിച്ചേ പോകൂ.   കയ്യിലില്ലാത്തവന്‍ കടം വാങ്ങിയനെലും കൊടുത്തു പോകും.  അടുത്ത പകല്പൂരത്തിന് ഭക്തജനതിന്റെ ഉദാരമായ സംഭാവനയാണിത്.  എന്നാല്‍ നാളിതുവരെ ആര്‍ക്കും  രസീത് കൊടുത്തിട്ടില്ല.  ആരും ചോദിക്കാറുമില്ല.  

പുള്ളിക്കൊരു ദുശീലമുണ്ട്.  ആലപ്പുഴയില്‍ ആണ് ഇന്ന് രാത്രി ഉറക്കമെങ്കില്‍, ഉറങ്ങും മുന്‍പേ (ബോധമുണ്ടെങ്കില്‍) പൂത്തോട്ടയ്ക്ക് പോകുന്ന വഴി ചോദിച്ചു മനസ്സിലാക്കും.  എന്നിട്ട് വടക്കോട്ട്‌ കാലുകള്‍ വരുന്ന വണ്ണം കിടക്കും.  നേരെമറിച്ച് ആലുവയില്‍ ആണെങ്കില്‍ കാലുകള്‍ തെക്കോട്ടും, അറബികടലില്‍ ആണെങ്കില്‍ കിഴകൊട്ടും മുവട്ടുപുഴയില്‍ ആണെങ്കില്‍ പടിഞ്ഞാട്ടും  കാലുകള്‍ നീട്ടിവെച്ചു നീണ്ടു നിവര്‍ന്നു ചുരുണ്ടുകൂടി കിടക്കും.  കണ്ടാല്‍ ഒരു കുട്ടിചാക്കില്‍ എന്തോ നിറച്ചു കെട്ടി വെച്ചിരിക്കുവാന്നെ  തോന്നു.  കാരണം ഉടുമുണ്ടൂരി തലവഴി പുതചിട്ടുണ്ടാവും.   ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്തിനു എന്ന് ചോദിച്ചാല്‍  അവിടല്ലെട എന്റെ മക്കാ മസ്ജിദ് ആയ മുല്ലപന്തല്‍  ഷാപ്പുള്ളത് എന്നായിരിക്കും.   ഉണരുമ്പോള്‍ അങ്ങോട്ട്‌ കണി കാണാന്‍ ഇതല്ലേ തരമുള്ളൂ.  മുല്ല പന്തലില്‍ കയറി  രണ്ടു പി.എസ.എന്‍  എങ്കിലും അടിച്ചിട്ട് മരിക്കണം എന്നതായിരുന്നു മനിചെട്ടന്റെ ഏറ്റവും വലിയ ആഗ്രഹം.  (മരിക്കുന്നതിന്റെ തലേ രാത്രി വരെ ഈ ആഗ്രഹം സാധിച്ചിട്ടില്ല എന്നാ കാര്യം എനിക്കറിയാം.   ‍  എന്നാല്‍ മരിച്ചശേഷം പോകുന്ന പോക്കിന് അവിടെ കയറി  രണ്ടു കുപ്പിയെങ്ങാനും.... എന്നാ കാര്യം എനിക്കറിഞ്ഞു കൂടാ)  ഏതായാലും അതിനായി അദ്ദേഹം പലതവണ വ്രത ശുദ്ധിയോടെ ഇറങ്ങി പുറപ്പെട്ടെങ്കിലും മദീനയില്‍ എത്തും  മുന്‍പേ എവിടെയെങ്കിലും  'കള്ളൂ  എന്നൊരു ബോര്‍ഡ് കാണും. പിന്നെ രണ്ടു കയ്യും എലിക്ക്   കുത്തിവെച്ചു ഒരു ചീത്ത വിളിയാണ്.  ഇതാരാണ്ട  മുല്ലപന്തല്‍ ഇത്രയും ദൂരത് കൊണ്ടേ പണിതു വെച്ചത് എന്നും  പറഞ്ഞു.  മുല്ലപന്തല്‍ ഷാപ്  പൂത്തോട്ടയില്‍ പണി കഴിച്ചവന്റെ നാമത്തില്‍  ഒരു സഹസ്രനാമ ജപവും ചൊല്ലി മുന്നില്‍ കണ്ട ഷാപ്പില്‍ കയറി കുടിച്ചു രതിനിരവേദമടയും.   ദെ പിന്നേം  പേനയ്ക്കു നാവു പിഴച്ചു.  നിര്‍വൃതി അടയും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ  തന്നിരിക്കുന്നു.
ഇപ്രകാരം നിര്‍വൃതിയടഞ്ഞു മണിച്ചേട്ടന്‍  നടത്തിയിരുന്ന തെക്കൊട്ടിരക്കങ്ങളില്‍ (തെക്ക് ദിശയില്‍ ആയിരുന്നെ പുള്ളിയുടെ ഭവനം) അക്കാലത്തെ ഭുജികള്‍ ആലവട്ടവും വെഞ്ചാമരവും വീശി വാഴ്ത്തിപാടിയിരുന്ന പല മഹാ സംഭവങ്ങളെയും  തുനിയുരിച്ചു നിര്‍ത്തി ഇതൊരു മന്നാംകട്ടയും അല്ല എന്നാ സത്യം ജനത്തെ ബോധ്യപ്പെടുത്തി കൊടുക്കുമായിരുന്നു.
ഇന്ന് മണി ചേട്ടന്‍  ഇല്ല. കടവന്ത്ര കള്ളുഷാപ്പും.  എന്ന് വെച്ച് ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍  ആവില്ല.  കുറച്ചു ദിവസ്സങ്ങളായി പത്രക്കാര്‍ക്ക് പറയാന്‍ ഒരു കഥയെ  ഉള്ളു. രതിനിര്‍വേദം. അതിന്റെ ആലോചന തുടങ്ങിയപ്പം മുതലുള്ള അവരുടെ എഴുത്ത് ഇതുവരെ തീര്‍ന്നിട്ടില്ല.  അതിനു തക്കതായ എന്താണ് അതിലുള്ളത്.  പദ്മരാജന്റെയും ഭരതന്റെയും പ്രതിഭയുടെയും  അര്‍പ്പനതിന്റെയും പൂര്‍ണതയാണ് പഴയ രതിനിര്‍വേദം.  അന്നത്തെ മലയാളിക്ക് മുന്നില്‍ ഇതുപോലൊരു വിഷയവുമായി നില്‍ക്കാന്‍ അവര്‍ കാണിച്ച  ധൈര്യം സുരേഷ് കുമാറിനോ  മേനകയ്ക്കോ  രാജീവിനോ  ഉണ്ടോ.  ഉണ്ടായിരുന്നെങ്കില്‍ പുതിയൊരു കഥ പറഞ്ഞു സ്വന്തമായൊരു സിംഹാസ്സനം പണിതു അതില്‍ ഇരിക്കാംആയിരുന്നില്ലേ.  കണ്ടവന്‍ പണിത സിംഹാസ്സനത്തില്‍  കുഷ്യന്‍ ഇട്ടു ഇരുന്നാല്‍ അത് എങ്ങിനെ അംഗീകരിക്കാന്‍ ആവും.പദ്മശ്രീ  എം.ടി. വാസുദേവന്‍‌ നായരേ തെറി വിളിക്കാന്‍ ധൈര്യം ഉണ്ടായ ഒരാളെയേ മലയാളം പ്രസവിച്ചിട്ടുള്ളൂ. രാമായണം വിട് ‍ കാശാക്കിയ കള്ളന്‍ എന്ന് വിളിച്ചത്  വി.കെ.എന്‍. ആണ്.  കള്ളു മണിയും  വി.കെ.എനും  ഇന്ന് ജീവിച്ചിരിപ്പില്ല.  കണ്ണ് പൊട്ടുന്ന  തെറി  ആരെങ്കിലും പറയണമല്ലോ.  വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശികുന്നതല്ല.   എന്തിനിവരീ പണി ചെയ്തു.   മലയാളത്തില്‍ കഥാ ദാരിദ്ര്യം ഉണ്ടായിട്ടോ?   രതിനിര്‍വേദം  ഒരുകാലത്തും ഒരുനാട്ടിലും അവസാനിക്കുന്നില്ല.  ഇതുപോലെ എത്രയെത്ര കഥകള്‍ വേറെയുണ്ട്.   ഏതെങ്കിലും ഒരു പമ്മന്‍ കഥ നിങ്ങള്ക്ക് എടുക്കാമായിരുന്നല്ലോ?  മരണ ശേഷം ഒരു സാഹിത്യ കാരന് കൊടുക്കുന്ന ആദരവായെങ്കിലും  അത് പരിഗനിക്കപ്പെട്ടെനെ. നിങ്ങളുടെ പ്രതിഭയും  കഴിവും വിലയിരുത്താനുള്ള മാനദണ്ഡം ആകുമായിരുന്നു അത്.  അതൊന്നും പറയാതെ ചുണക്കുട്ടികളുടെ   ഉച്ചിഷ്ടം കടമെടുത്തു പ്രതിഭ ചമയനമായിരുന്നോ?  വരും തലമുറ നിങ്ങളെ പുകഴ്ത്തിയെക്കാം.   അവര്‍ക്കറിയില്ലല്ലോ പദ്മരാജന്റെയും ഭരതന്റെയും  നിത്യസ്മാരകത്തില്‍,   ശ്വേത മേനോന്‍ മസാല വിതറി ചൂടാക്കി വിളംബിയതാനെന്നു.  കലാ പൂര്‍ണ്ണതയെയോ  അഭിനയ മികവിനെയോ ഒന്നുമല്ല ഞാന്‍ കുറ്റം പറയുന്നത്.   ഒരു പൂര്‍ണ്ണതയുള്ള കലാസ്രിഷ്ടിയുടെ  മുകളിലും  ഇനിയാരും ഇതുപോലുള്ള  തോന്ന്യാസ്സങ്ങള്‍ നടത്തരുത്.  ഇതുപോലെ  പദ്മരാജന്റെ  തന്നെ ക്ലാസ്സിക്കുകള്‍ വേറെയുമുണ്ട്.  മുന്തിരിതോപ്പിലെ  പോല്‍ പൈലോകാരനും  മൂന്നാം പക്കത്തിലെ  അപ്പൂപ്പനും  തൂവനത്തുബികളിലെ   ജയ കൃഷ്ണനും അങ്ങിനെ തന്നെ ജീവിക്കട്ടെ.   ആ ജീവ തേജസ്ഉള്ള  വിഗ്രഹങ്ങളെ   പൊളിച്ചു പണിതു  കലാ കൈരളിയുടെ   നടന സൌന്ദര്യത്തെയും  സൃഷ്ടി ചാതുര്യത്തെയും   ഇനിയെങ്കിലും ബലാല്‍കാരം ചെയ്യാതിരിക്കൂ..  ഈ സങ്കടതിനിടയിലും ഒരു സന്തോഷം ഉണ്ട്.   വെറുതെയാണെങ്കിലും  പദ്മരാജന്‍  എന്നാ  പേര് ഒരിക്കല്‍ കൂടി  വെള്ളിത്തിരയില്‍ വായിക്കാന്‍ ഇട വന്നതില്

നന്ദി .   നമസ്കാരം.


വാല്‍കഷ്ണം.

ടി കെ രാജീവ് കുമാരുമായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


? രതിനിര്‍വേദം റീമേക്ക്‌ ചെയ്യാനുണ്ടായ സാഹചര്യം.

1978ല്‍ മലയാള സിനിമയിലെ അതികായരായ പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രമാണ്‌ രതിനിര്‍വേദം. കഥയുടെ കെട്ടുറപ്പും തിരക്കഥയുടെ തീവ്രതയും വരകളില്‍ വര്‍ണം ചാലിച്ച സംവിധാനമികവുംമൂലം രതിനിര്‍വേദം പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങിനിന്നു. ആ പ്രമേയം അന്നത്തേപ്പോലെ ഇന്നും പ്രേക്ഷകസമൂഹം ഇഷ്‌ടപ്പെടും എന്ന കാരണത്താലാണ്‌ രതിനിര്‍വേദം പുനര്‍ജനിച്ചത്‌.

? രതിനിര്‍വേദത്തിന്റെ സംവിധാന നിയോഗം താങ്കളിലെത്തിയതെങ്ങനെ.

വളരെ യാദൃച്‌ഛികമായാണ്‌ ഇങ്ങനെയൊരു ഭാഗ്യം എന്നെത്തേടിയെത്തിയത്‌. സുരേഷ്‌കുമാര്‍ ദീര്‍ഘകാലമായി എന്റെ സുഹൃത്താണ്‌. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുണ്ട്‌. പതിവുപോലുളള സായാഹ്ന സംഭാഷണത്തിനിടെ സുരേഷ്‌കുമാര്‍ എന്നോടു ചോദിച്ചു, രതിനിര്‍വേദം റീമേക്ക്‌ ചെയ്‌താല്‍ എങ്ങനെയുണ്ടാകും. ഞാന്‍ പറഞ്ഞു, നന്നാകും. 1978 ല്‍ ഉണ്ടായ ചിത്രം 2011 ല്‍ വീണ്ടും പിറവികൊള്ളുമ്പോള്‍ പ്രേക്ഷകര്‍ അത്‌ ഹൃദയത്തില്‍ ഏറ്റുവാങ്ങും. എങ്കില്‍ നിനക്കു ചെയ്യാമോ എന്നായി സുരേഷ്‌. ഒറ്റ മറുപടി എനിക്കുപറ്റില്ല. അങ്ങനെ തല്‍ക്കാലം ആ സംഭാഷണം അവിടെ മുറിഞ്ഞു. വീണ്ടും പതിവുകാഴ്‌ചയില്‍ സുരേഷ്‌ പറഞ്ഞു. ഞാന്‍ രതിനിര്‍വേദത്തിന്റെ റൈറ്റ്‌ മേടിച്ചു. ആ ചിത്രം നമ്മള്‍ ചെയ്യുന്നു. അങ്ങനെയാണ്‌ ഈ ചരിത്രമുഹൂര്‍ത്തത്തിനു പാത്രമായത്‌