Monday, February 7, 2011

      സ്വാമിയേ ശരണമയ്യപ്പാ... 
        വേണ്ടെന്നു വെച്ചാലും  സമ്മതിക്കില്ല, പിന്നെ  ഞാനെന്തു  ചെയ്യും.  കുറച്ചായി  ഞാനിവിടെ  മതത്തിനെതിരെ  വാളെടുക്കാന്‍ തുടങ്ങിയിട്ട്.  വിഷയം ഒന്ന് മാറാം  എന്ന് കരുതിയിട്ടു സാഹചര്യം  എന്നെ അനുവദിക്കുന്നില്ല.
       കഴിഞ്ഞ പൌര്‍ണമി നാളില്‍ നാട്ടില്‍ നിന്നും ഒരു ഫോണ്‍ വന്നു.  അവിടെ പലരും ചന്ദ്രനില്‍ പരിശുദ്ധ മാതാവിനെ കാണുന്നു  എന്ന് പറഞ്ഞുകൊണ്ട്.  ഇതപ്പോള്‍ തന്നെ പുച്ഛത്തോടെ തള്ളികളഞ്ഞു എങ്കിലും ചന്ദ്രനെ നോക്കാന്‍ തന്നെ ആയിരുന്നു എന്‍റെ തീരുമാനം.  ഇവിടെ അപ്പോള്‍  ചന്ദ്രന്‍ ഉധിചിരുന്നില്ല.  പോരാഞ്ഞു പകല്‍ മുഴുവന്‍ മഴയും .  എന്നാല്‍  പത്തര കഴിഞ്ഞപ്പോള്‍ ആകാശം തെളിഞ്ഞു,  ചന്ദ്രനെ കാണാനായി.  ഞാന്‍ പല ആങ്കിളില്‍ നിന്നും നോക്കി എങ്കിലും എനിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല.  അപ്പോളും എന്‍റെ കുടുംബക്കാര്‍ വ്യക്തമായി കണ്ടതായി സാക്ഷ്യം പറയുന്നു.  ഇതിനിടയിലാണ്  ശബരി മല ദുരന്തവും. മകരവിളക്ക്‌ കണ്ടു മടങ്ങുന്നവരിലേക്ക് മരണം സംഹാര ന്രിത്തമാടി.  തുടര്‍ന്ന് പതിവുപോലെ ഞെട്ടല്‍, അന്വേഷണങ്ങള്‍, കുട്ടപ്പെടുതലുകള്‍ എന്നീ  ക്രിയകളും.   തുടര്‍ന്ന് മകരവിളക്കിനെ തന്നെ ചോദ്യം ചെയ്തുള്ള പ്രമുഖരുടെ  പ്രസ്താവനകളും.  മകരവിളക്കിന്റെ  വിശ്വാസ്യത സത്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ യുക്തിവാദി സംഘം ചോദ്യം ചെയ്തതും  കര്‍പൂര ദീപമെന്നു ദേവസ്വം ബോര്‍ഡ് അങ്ങീകരിച്ചതും ആണ്.  രസകരമായ വസ്തുത മറ്റൊന്നാണ്. ചില മതാധിഷ്ടിത പത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കി.  സ്വന്തം മതത്തിന്‍റെ, യുക്തിക്കും, കാലത്തിനും നിരക്കാത്ത  ആചാരാനുഷ്ടാനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന ഇവര്‍ക്ക് മകരവിളക്കിനെ ചോദ്യം ചെയ്യാന്‍  എന്ത് ധാര്‍മീകതയാനുള്ളത്.   ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു കളയു, എന്നിട്ട് പോരെ അന്യന്‍റെ കണ്ണിലെ കരടു നീക്കല്‍.
       ഇത്ര ഭീമമായ പുരുഷാരം തടിച്ചു കൂടുന്നിടതെല്ലാം ഇതുപോലുള്ള ദുരന്തങ്ങള്‍  ഏതു നിമിഷവും ഉണ്ടാകാം.  അല്ലെങ്കില്‍ അത്രയേറെ വിപുലമായ സജ്ജീകരണങ്ങള്‍ ഉണ്ടാവണം.  ഹജ്ജ് കര്‍മതിനിടയില്‍ മുന്‍കാലങ്ങളില്‍ എത്രയെത്ര ദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നു.  അതില്ലായ്മ ചെയ്യാന്‍ ഓരോ വര്‍ഷവും സൗദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടു പഠിക്കേണ്ടതാണ്.  മനുഷ്യ ജീവന്‍റെ സുരക്ഷിതത്വത്തിന്  ഏതു രീതിയില്‍ സജ്ജീകരണം ഒരുക്കുന്നതിനും അവര്‍ക്ക് വിശാല മനസ്സാനുള്ളത്.  ഇവിടെ നമുക്കോ?  വനഭൂമി വിട്ടുകൊടുക്കാന്‍ പ്രശ്നം.  വന്യ ജീവി സംരക്ഷണ നിയമം.  ദേവസംബന്ധമായ പ്രശ്നങ്ങള്‍ മറു വശത്ത്.  അങ്ങിനെ നൂറുകൂട്ടം നൂലാമാലകള്‍.
       മണ്ഡലകാലത്ത് ശബരിമലയില്‍ ഉണ്ടാവുന്ന കോടികളുടെ നടവരവ് മലയാളിയുടെതല്ല  എന്ന തിരിച്ചറിവ്എങ്കിലും നമുക്കുണ്ടാവേണ്ടേ?  നൂറു ഇട്ടാല്‍ അമ്പതു തിരിചെടുക്കുന്നവനാണ് മലയാളി എന്ന യാഥാര്‍ത്ഥ്യം നമുക്കല്ലേ അറിയൂ.  
സ്വാമിയേ ശരണമയ്യപ്പാ...
വാല്‍ കഷ്ണം 
മേരിചേച്ചി നാട്ടിലേക്ക് വിളിച്ചപ്പോള്‍ 7 വയസ്സുകാരന്‍ പരാതി പറഞ്ഞു.  അമ്മെ എന്നെ വാസ്സന്‍ ഐ  കെയര്‍ ആശുപത്രിയില്‍ കൊണ്ട് പോകണം എന്ന്.  എന്താ മോനെ കാര്യം എന്നന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു, എന്‍റെ കണ്ണിനെന്തോ കുഴപ്പം ഉണ്ട്.  എല്ലാവരും ചന്ദ്രനില്‍  മാതാവിനെ  കണ്ടു.  എനിക്ക് മാത്രം  മാതാവിനെ കാണാന്‍ പറ്റിയില്ല.  അതുകൊണ്ട് എന്നെ ഉടനെ വാസ്സന്‍ ഐ കെയറില്‍ കൊണ്ടുപോകണം.

Tuesday, January 18, 2011

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു  ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു...

ഗിരിഷ് പുത്തഞ്ചേരിയുടെ ഈ സുന്ദര വരികള്‍ മൂളുമ്പോള്‍ എനിക്ക് ഒരുപാട് അമ്മമാരെ ഓര്‍മ വരും.  നമ്മുടെ ഓരോരുത്തരുടെ അമ്മയും പലവട്ടം കണ്ണീരില്‍  നനഞ്ഞു നിന്നിട്ടുണ്ടാവും.  ഈയിടെയായി ആഗോള ക്രൈസ്തവരുടെ അമ്മയും ഇതുപോലെ പലയിടങ്ങളില്‍ കണ്ണീരില്‍ നനയുന്നതായി കേള്‍ക്കുന്നു.  ശിവകാശിയില്‍ അച്ചടിച്ച അമ്മയുടെ ചിത്രങ്ങളില്‍ നിന്നും കണ്ണീരും രക്ത കണ്ണീരും പടരുമ്പോള്‍  അത് പുതിയൊരു പ്രാദേശീക വാര്‍ത്തയും ആശ്ച്ചര്ര്യവും   ആകുന്നു.  വിശ്വാസികള്‍ക്ക് തങ്ങളുടെ പഴയ വിശ്വാസത്തിനു പുതിയൊരു ഉറപ്പും ബലവും ഉണ്ടാകുന്നു.  മഞ്ഞളരുവിയില്‍, കട്ടചിരയില്‍  ഇങ്ങിനെ സ്ഥലനാമങ്ങള്‍ നീളുന്നു.  നിര്‍ഭാഗ്യവശാല്‍ എനിക്കിവിടൊന്നും പോകാന്‍ അവസരം ഉണ്ടായില്ല.   എന്നാല്‍ പരിശുദ്ധ അമ്മ കരഞ്ഞ നിമിഷങ്ങള്‍ ഞാന്‍ വേദ പുസ്തകത്തിലൂടെ  കാണുന്നു.
*  ബേതലഹേമില്‍  ദിവ്യകുമാരന് ജന്മം കൊടുക്കാന്‍ ഇടം തേടി അലയുന്ന അവളെയും അവളുടെ മൌന നൊമ്പരതെയും ഞാന്‍ കാണുന്നു.  ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചിട്ടും പശുതോഴുതിന്റെ പരിമിതിയില്‍ തന്‍റെ കുഞ്ഞിനെ  കിടത്തേണ്ടി വന്നതിന്‍റെ ആകുലതകള്‍ സാധാരണ പെണ്ണിന് പോലും ഊഹിക്കാനേ ഉള്ളു.
**  അവനെ ചക്രവര്‍ത്തിയുടെ വാളില്‍ നിന്നും രക്ഷിക്കുവാന്‍ വിഷമിക്കുന്ന ഒരമ്മയുടെ മാനസീക സംഘര്‍ഷങ്ങളെയും ഞാന്‍ മനസ്സില്‍ കാണുന്നു.
***  ഒരു  കൊച്ചു കുടുംബത്തിന്റെ ജീവിത പ്രാരാബ്ധങ്ങളെയും  ഒരു കുടുംബിനിയുടെ ദൈന്യതയും ഞാന്‍ അവളില്‍ കാണുന്നു.
****  മൂന്നു ദിവസത്തോളം നഷ്ടപ്പെട്ട കുഞ്ഞിനെ തേടിയലയുന്ന നിസ്സഹായതയെയും,എന്‍റെമോനെ.....  എന്ന കരളലിയിക്കുന്ന നിലവിളിയും ഞാന്‍ കേള്‍ക്കുന്നു.
*****  യഹൂദ പ്രമാണിമാരുടെ അസഹിഷ്ണുതയില്‍ നിന്നും ഉയര്‍ന്നെക്കാവുന്ന  അപകടത്തെയോര്‍ത്തു  'യഹോവേ' എന്ന് വിലപിച്ചപേക്ഷിക്കുന്ന അമ്മയെ എനിക്ക് കാണാനാവും.
******  മതനിന്നയാരോപിച്ചു ഗവര്‍ണ്ണര്‍ മുന്‍പാകെ കൂച്ചുവിലങ്ങില്‍ നില്‍ക്കുമ്പോഴും, ചാട്ടവാര്‍ അടികള്‍ക്ക് ശിക്ഷിക്കപ്പെടുമ്പോഴും, ആ അമ്മയ്ക്ക് മാറിനിന്നു നെഞ്ചകം പൊട്ടി വിലപിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
*******  ഗാഗുല്‍ത്താ മലയിലേക്കു അന്ത്യയാത്ര പോകുന്നതറിഞ്ഞു വഴിയില്‍ വെച്ചു മകനെ  കണ്ട അമ്മയെ പ്രപഞ്ചത്തിനു മറക്കാനാവുമോ?
********  ഒടുവില്‍ ചേതനയറ്റ ശരീരം മരത്തില്‍ നിന്നും മടിയിലേക്ക്‌ മാറ്റികിടത്തിയപ്പോള്‍......  ആ രംഗം വര്‍ണ്ണിക്കാന്‍ ഒരു മഴയ്ക്കും മഴക്കാരിനും കഴിയില്ലല്ലോ? 
     അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞപ്പോഴോക്കെയും ഒരു കാരണം ഉണ്ടായിരുന്നു.  ഇതുപോലെ നമ്മള്‍ പലപ്പോഴായി കരഞ്ഞപ്പോഴും അമ്മയ്ക്കും കണ്ണ് നിറഞ്ഞു.  അവള്‍ ഇറങ്ങി വന്നു.  കാനായിലെ കല്യാണ പന്തലില്‍ തുടങ്ങിയ ആ വ്യാകുല കണ്ണീര്‍  വേളംകണ്ണിയിലും വല്ലാര്‍പാടതും തുടര്‍ന്ന് കണ്ടു.  യൂറോപ്പിലും  പലയിടത്തും പ്രത്യകഷപ്പെട്ടു.  അവിടെയോക്കെവ്യും അമ്മയ്കൊരു ലക്‌ഷ്യം ഉണ്ടായിരുന്നു.  ഫാത്തിമയില്‍  മൂന്നു കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍ വരുമ്പോള്‍  'ലോക സമാധാനം ' എന്ന ഒരു കാരണവും സന്ദേശവും അവള്‍ക്കുണ്ടായിരുന്നു.   എന്നാല്‍ ഇന്ന് നാടൊട്ടുക്ക് കലാസ്രിഷ്ടികലായ ചിത്രങ്ങളില്‍  കണ്ണീരും രക്ത കണ്ണീരും വരുമ്പോള്‍ തീര്‍ച്ചയായും അത്ഭുതം എന്ന് പറയേണ്ടി വരും.  എന്നാല്‍ ഇതിനു കാരണം എന്ത്?  ഇതിലൂടെ എന്ത് സന്ദേശമാണ് അമ്മയ്ക്ക് തരാനുള്ളത്‌.  അതാരും പറയുന്നില്ല.  ഈ പ്രതിഭാസത്തിന്റെ കാരണം നമുക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍  ഇതെങ്ങിനെ അത്ഭുതം എന്ന് വിളിക്കും.   ഞാന്‍ കരയുന്നത് കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ കാരണം ചോദിക്കും.  ഞാന്‍  കാരണം പറയാതെ വീണ്ടും കരഞ്ഞുകൊണ്ടിരുന്നാല്‍ എന്‍റെ കണ്ണുനീരിനു നിങ്ങളുടെ മുന്നില്‍ വിലയില്ലാതാവും.  പിന്നാലെ എനിക്കുതന്നെ ന്നിങ്ങളുടെ മുന്നില്‍ വിലയും നിലയും ഇല്ലാതാവും. 
     ഞാനിങ്ങനെ പറയുമ്പോള്‍ സാധാരണ വിശ്വാസികള്‍ എന്നെ  ദൈവ വിരോധികള്‍ എന്ന് മുദ്ര കുത്തും.  ദൈവ തീരുമാനത്തെയും ഇഷ്ടതെയും ചോദ്യം ചെയ്യലാണ് എന്നൊക്കെ പ്രതികരിക്കുന്നവരുണ്ട്.   നിര്‍വചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്  അത്ഭുതം എന്ന് മറുപടി പറയുന്നവരും ഉണ്ട്.  ഒരു പരിധി  വരെ അത് ശെരിയാണ്.  എന്‍റെ ചോദ്യം അപ്പോഴും ബാക്കിയാവുന്നു.
ഇതുകൊണ്ട്  ആര്‍ക്കെന്തു ഗുണം ഉണ്ടായി?  ഇവിടെ  സ്വര്‍ഗതിനോ ഭൂമിയ്ക്കോ  വിശേഷിച്ചു ഗുണമോ ദോഷമോ കാണുന്നില്ല. 
     അമ്മയുടെ ഇടപെടലും അത്ഭുതവും തീര്‍ച്ചയായും ഈലോകതിനാവശ്യം ഉണ്ട്.   വൈദ്യലോകം  നിസ്സഹായതയോടെ നില്‍ക്കുന്ന മാരക രോഗികള്‍ക്ക്, സത്യവും അസത്യവും ഇഴപിരിചെടുക്കാന്‍ പാടുപെടുന്ന അന്വേഷണങ്ങളില്‍  അങ്ങിനെ പറഞ്ഞാല്‍ തീരാത്ത ആവശ്യങ്ങളില്‍ ദൈവീകമായ ഇടപെടലുകളുടെയും  അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ആവശ്യം മാനവസമൂഹതിനുണ്ട്.   ഇവിടെ വിശ്വാസികള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യം ഉണ്ട്.  യേശുദേവന്‍ ശൂന്യതയില്‍ നിന്നും ഭസ്മം സൃഷ്ടിക്കുക എന്നിങ്ങനെയുള്ള കാല്‍ക്കാശിനു  വിലയില്ലാത്ത അത്ഭുതങ്ങള്‍ ഒന്നും  ചെയ്തിട്ടില്ല.  കാഴ്ചയില്ലാതവന്  കണ്ണും, കാതില്ലാതവന് കേള്‍വിയും , മുടന്തും കൂനും ഉള്ളവരെ  ന്യൂനതകള്‍  ഇല്ലാത്തവരും,  ഭീകരമായ  കുഷ്ടരോഗത്തില്‍ നിന്നും പരിപൂര്‍ണ്ണ സൌഖ്യവും , വിശക്കുന്നവനു  ആഹാരവും  എന്നിങ്ങനെയുള്ള അത്ഭുതങ്ങളെ അവന്‍ ചെയ്തിട്ടുള്ളൂ.  അതാവട്ടെ വിലമതിക്കാന്‍  ആവാത്തതും പകരം വെയ്ക്കാന്‍ ഇല്ലാത്തതുമായ പ്രവര്‍ത്തികളും ആയിരുന്നു.
      അതെ, അവിടെയും ഇവിടെയും ഇരുന്നു മാതാവ് കരയുബോള്‍ നമുക്ക് ഗുണവും ദോഷവും സംഭവിക്കുന്നില്ല. 

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു... ആ കണ്ണീരില്‍ കാണിക്ക വഞ്ചി നിറഞ്ഞു...
ഇതല്ലേ ഇന്ന് സംഭവിയ്ക്കുന്നത്.

പ്രാര്‍ത്ഥന:       എത്രയും ദയയുള്ള മാതാവേ,  നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വരേണമേ.  നീ വരുമ്പോള്‍  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ഞങ്ങള്‍ക്ക് പ്രത്യാശയും ഊര്‍ജ്ജവും ആകുന്നു.  നീ  എന്നിലേക്ക്‌ വരുമ്പോള്‍ എന്‍റെ ജീവിതം  അത്ഭുതകരമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു.  അമ്മെ, ഞങ്ങളെ പോലെ അമ്മയും കരയാന്‍ തുടങ്ങിയാല്‍ പിന്നെ ആരുണ്ട്‌ ഈ ലോകത്തില്‍ ഞങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കാന്‍.  എന്നെക്കാള്‍ വലിയ ദുഖിതയാണ് നീയെങ്കില്‍ എന്‍റെ ദുഃഖങ്ങള്‍ ഞാന്‍ നിന്നോടെങ്ങിനെ പറയും.  അമ്മെ, നീ ലോകത്തിന്റെ അമ്മയാണ്.  ദുഖിതരുടെ ആശ്രയമാണ്.  കനിവിന്റെ ഉറവയാണ്.   അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്തവളെ..  എന്‍റെ ജീവിതത്തിന്റെ അപേക്ഷകള്‍ നിന്റെ മുന്‍പാകെ ഉണ്ട്.  അനേകരുടെ യാചനകളും.  നിന്നില്‍ ശരണപെടുന്നവരെ ഒരുനാളും നീ ഉപേക്ഷിച്ചിട്ടില്ല എന്നകാര്യം ഓര്‍ക്കേണമേ.. ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു ഞാനും നിന്റെ പക്കല്‍ വരുന്നു..  കനിവോടെ,  അലിവോടെ, സ്വീകരിക്കേണമേ ഞങ്ങളുടെ യാചനകള്‍...

Wednesday, July 14, 2010

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്പ്  ശമിപ്പതുണ്ടോ?

     ഗുരുവിന്റെ കൈവെട്ടു സംഭവം: കേരളം ഇത്രകണ്ട് കൊണ്ടുപിടിച്ചു ചര്‍ച്ച  ചെയ്ത  മറ്റൊരു  സംഭവം ഈ അടുത്ത കാലത്തുണ്ടായിട്ടുണ്ടാവില്ല.  ഒരു വശത്ത് ഊര്‍ജിതമായ അന്വേഷണം.  മറുവശത്ത് വിശദമായ ചര്‍ച്ചകള്‍.  ഇതിനിടയില്‍ കൂടി പ്രതിഷേധ പ്രകടനങ്ങള്‍.  അമ്പമ്പോ എന്തൊരു മാറ്റമാണിത്.  ചില കാട്ടാളന്മാരുടെ പ്രവര്‍ത്തികള്‍ക്കെതിരെ നാടും നഗരവും ഒരേമനസ്സോടെ ചെയ്യുന്ന സുകൃതങ്ങള്‍ കണ്ടിട്ട് ഹൃദയത്തിനകത്ത്‌  ഹൈട്രജെന്‍ നിറച്ചത് പോലെ.  പ്രതിരോധ പ്രതിഷേധ പരിഹാര മാര്‍ഗങ്ങള്‍ ഒക്കെയും ചര്‍ച്ച ചെയ്യുമ്പോളും ഒരു കാര്യം എല്ലാവരും മറക്കുന്നു.  ഇത് വന്ന വഴി.  കേരളം മുഴുവന്‍ കാര്‍ന്നു തിന്നാന്‍ കരുത്തുള്ള ഈ  കാന്‍സര്‍ ഉണ്ടാവാനുള്ള കാരണം തിരിച്ചറിയാതെ നടത്തുന്ന അന്വേഷണങ്ങളും  പ്രതിരോധനടപടികളും പരിഹാരമാര്‍ഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഒക്കെയും നാളെ വെള്ളത്തില്‍ വരച്ച വരപോലാകും.  
     പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇത് മൂന്നുമാണല്ലോ പല രോഗങ്ങളുടെയും മൂലഹേതു.  ദൈവത്തിന്റെ സ്വന്തം നാടിനു അകാലമരണം തന്നെ സംഭവിച്ചേക്കാവുന്ന രോഗത്തിന് ഇതിലേതാണ് കാരണം. 
     പ്രധാന കാരണം ഷുഗര്‍ ആണ്.  24%  വോട്ടിനുവേണ്ടി ഇടതും വലതും മാറി മാറി പല മുസ്ലിം സംഘടനകളെയും  ഞാഞ്ഞൂല്‍ പാര്‍ട്ടികളെയും മധുരം കൊടുത്തു പ്രീണിപ്പിച്ചു.  ഭരണകൂടങ്ങള്‍ ഇഫ്താര്‍ വിരുന്നുകള്‍ വരെ മത്സരിച്ചു  സംഘടിപ്പിച്ചു.  എന്താ മധുരിക്കുന്നില്ലേ. 
     ഇനി മറ്റൊരുകൂട്ടരുണ്ട്.  എഴുത്തുകാരും പ്രസാധകരും.  മുസ്ലിം സമുദായത്തിനെതിരായ ഒരു പ്രശ്നം വരട്ടെ.  സിംഹവാലന്‍ കുരങ്ങിനെ എന്നപോലെ എത്രപേരാണ് സംരക്ഷകാരാവുന്നത്.  എന്തെല്ലാം മുട്ടായുക്തികള്‍ എഴുതിയാണ് സുഖിപ്പിക്കുന്നത്.  തൊടുപുഴയുണ്ടായപ്പോള്‍ സ: ബേബി  മടയന്‍ എന്ന് വിളിച്ചു സുഖിപ്പിച്ചു.   സമീപ കാലത്ത്  തേക്കടി ദുരന്തം, തമിഴ് നാട്ടില്‍ തീര്‍ഥാടനത്തിനു പോയി അപകട മരണം സംഭവിച്ചവരുടെ മരണാനന്തര ചിലവുകള്‍ ഒക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു.  സൂര്യനെല്ലിയിലെയും സന്തോഷ്‌ മാധവന്‍ കേസിലെയും പെണ്‍കുട്ടികളെയും സര്‍ക്കാര്‍ ജോലികൊടുത്തു സഹായിച്ചു സംരക്ഷിച്ചു. മാതൃകാ പരമായ നല്ല കാര്യം.  നമ്മുടെ സാംസ്കാരീക കേരള ചരിത്രത്തിനു തന്നെ തീരാകളങ്കമായ ഈ സംഭവത്തില്‍ ചികിത്സാ ചിലവെങ്കിലും ഏറ്റെടുക്കാനുള്ള സംസ്കാരം സാംസ്കാരീക വകുപ്പ് മന്ത്രി  അങ്ങേക്കുണ്ടാകുമോ. ഇവിടെ വിശ്വ ഹിന്ദു പരിഷത് പോലും അതാവശ്യപ്പെട്ടു കഴിഞ്ഞു.  എന്നിട്ടും മടയനല്ലാത്ത മന്ത്രി  മടിച്ചു നില്‍ക്കുന്നു.  കഷ്ടം.     
     സിവിക് ചന്ദ്രന്‍ എന്ന അദ്ധ്യാപകന്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍, നിഷ്പക്ഷമതിയായ സാംസ്കാരിക  നായകന്‍, അറിവിന്റെ വിശ്വവിജാനകോശം എന്നെ ബഹുമതികള്‍ സ്വയം എടുത്തണിഞ്ഞു, ഞരമ്പുരോഗിയായ യുക്തിവാദി മാഷ്‌ എന്ന് വിളിച്ചു മറുപക്ഷത്തെ സുഖിപ്പിച്ചു.  ലോക വിഡ്ഢിദിനത്തില്‍ വലിയ വിവരക്കാരന്‍ എന്ന മട്ടില്‍ മംഗളം പത്രത്തില്‍ അദ്ദേഹം നുണകള്‍ തന്നെ എഴുതി പിടിപ്പിച്ചു.   ആ അധ്യാപകന്‍ യുക്തി വാദി അല്ല എന്നത് ഇന്ന് എല്ലാവര്ക്കും  മനസ്സിലായി. ഇത്രവലിയ  അസംബന്ധങ്ങള്‍ എഴുതി പിടിപ്പിച്ചു സാധാരണ  വായനക്കാരന്റെ വിവരക്കേടിനും താഴെയാണ് തന്റെ വിവരമെന്ന് തെളിയിച്ച അദ്ദേഹത്തിന്, ഇനി എന്നാണാവോ ആ സംഭവത്തെ അപലപിക്കാനുള്ള വിവേകമെങ്കിലും  ഉണ്ടാവുക. അതെ ഈ രക്തത്തില്‍ സിവിക് ചന്ദ്രന് മറ്റാരേക്കാളും  മാന്യമായൊരു പങ്കുണ്ട്. അദ്ദേഹത്തിന് അന്ന്  സംഭവങ്ങളുടെ റണ്ണിംഗ് കമ്മെന്ററി കിട്ടിയിരുന്നു എന്നാണു അവകാശപ്പെട്ടിരിക്കുന്നത്.  അപ്പോള്‍ തീര്‍ച്ചയായും മുവാറ്റുപുഴയിലെതും കിട്ടിയിരിക്കുമല്ലോ. ഇങ്ങിനെയും ചിലര്‍ മധുരം വിളമ്പും. 
     ലവ് ജിഹാദിന്റെ പ്രശ്നം വന്നപ്പോള്‍ c.s. ചന്ദ്രികയും ഇല്ലാത്തൊരു നുണകഥ  ചമച്ചെഴുതി സുഖിപ്പിച്ചു.  മുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുന്ന, മുസ്ലിം സ്ത്രീയെ കൂടെ കൂട്ടി ജീവിക്കുന്ന,  അമുസ്ലിം യുവാക്കള്‍ അക്രമത്തിനും ജീവഹാനിക്കും ഇരയാവുംബോഴാണ്‌ ഇതൊന്നും അറിയാത്ത പോലെ ഈ വിപ്ലവ എഴുത്തുകാരിയുടെ പായസ്സ നേര്‍ച്ച  എന്നോര്‍ക്കണം.  സ്ത്രീകളുടെ സമസ്ത  പ്രശ്നത്തെ കുറിച്ചും, ലിഗപരമായ  വിവേചനത്തെ കുറിച്ചുമൊക്കെ കൂലംകഷമായി പരത്തി പറയാറുള്ള ഈ പെണ്ണെഴുത്തുകാരി ശിരോവസ്ത്ര വിവാദം വന്നപ്പോള്‍ സ്ത്രീ വിമോചനവും ലിഗപരമായ  വിവേചനവും പരണത്തു വെച്ചു.  നാളിതുവരെ കമാന്നൊരക്ഷരം പറഞ്ഞിട്ടില്ല. ഏതെങ്കിലും ഹിന്ദു സംഘടന മനുസ്മ്രിതിയില്‍ നിന്നോ മറ്റോ   നാല് വരി ശ്ലോകവും പറഞ്ഞു വരട്ടെ, അപ്പോള്‍ കാണാം  വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചയെ പോലെ  ചുരികയും ചുരുട്ടി നില്‍ക്കുന്നത്.   
     ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ രാമന്റെ ദു:ഖം എന്ന നോവല്‍ എഴുതി  വീരേന്ദ്ര കുമാര്‍ എന്ന പത്രാധിപര്‍ കുറെ മധുരം കൊടുത്തു.  എന്താ സര്‍ അന്ന് രാമന്‍ ദു:ഖിച്ചപോലെ ഇന്ന് റഹിമിന് ദു:ഖം വരാത്തേ.  നമുക്ക് ബാങ്കില്‍ മാത്രം പോരല്ലോ അക്കൗണ്ട്‌. വോട്ട് ബാങ്കിലും വേണമല്ലോ , അല്ലേ? 
     എഡിറ്റിംഗ് എന്നൊരു സംഗതിയുണ്ടല്ലോ. കലാസ്രിഷ്ടികളിലെ ദുര്‍മേധസ്സുകള്‍ നീക്കുന്ന ഈ പ്രക്രിയ നമ്മുടെ സീരിയല്‍ രംഗത്തും അനിവാര്യം.  ഏഷ്യാനെറ്റില്‍ പാരിജാതം എന്നൊരു സീരിയല്‍ ഉണ്ട്.  അതില്‍ അഫ്ഘാനിസ്ഥാനില്‍ കാണപ്പെടുന്ന പര്‍ദ ഉപയോഗിക്കുന്നുണ്ട്, പണ്ടത്തെ നായിക ലക്ഷ്മിയുടെ മകള്‍ ഐശ്വര്യാ . അന്റിയമ്മ എന്ന ദുഷ്ട കഥാപാത്രം ആ വസ്ത്രം ധരിച്ചതില്‍ രോഷം പൂണ്ട നായിക ഇപ്രകാരം ആക്രോശിക്കുന്നു. "ഈ വസ്ത്രം ധരിക്കാന്‍ നിങ്ങള്‍ക്കെന്തു യോഗ്യത. ഈ വസ്ത്രത്തിന്റെ പരിശുദ്ധി നിങ്ങള്‍ക്കറിയുമോ?  ഈ വസ്ത്രത്തിന്റെ മഹത്വം നിങ്ങള്‍ക്കറിയുമോ?"  ഏഷ്യാനെറ്റെ  നിങ്ങലെപോലുള്ള മാധ്യമങ്ങള്‍ ഒന്ന് തിരിഞ്ഞു നോക്കു.  അഫ്ഘാന്‍ യുദ്ധകാലത്ത് പ്രസ്തുത പര്‍ദയെ നിങ്ങളൊക്കെ ഏതെല്ലാം തരത്തില്‍ വിമര്‍ശിച്ചു എന്ന്.  എന്നിട്ട് പെട്ടെന്നൊരു ത്രിസന്ധ്യക്ക്‌  എങ്ങിനെയീ വിഭാഗീയ വേഷം വിശുദ്ധീകരിക്കപ്പെട്ടു.  ഒരു വിഡ്ഢിക്കഥ പ്രേക്ഷകനെ പറഞ്ഞു  ഫലിപ്പിക്കാന്‍ വേണ്ടി ആടിനെ പട്ടിയാക്കണോ?  ഏഷ്യാനെറ്റിന്  ഓര്‍മ്മയുണ്ടോ പണ്ട് 'കിന്നാരത്തുമ്പികള്‍' സംപ്രേഷണം ചെയ്തത്.  അന്ന് അതിനെതിരെ  ഗാന ഗന്ധര്‍വ്വന്‍ പോലും പടവാള്‍ എടുത്തു  വന്നു.  നിര്‍ദോഷമായ ഒരു ചുംബനം വന്നാല്‍ ഉടന്‍ അത് എഡിറ്റ്‌ ചെയ്യിക്കും.  എന്നിട്ട് മൂത്രപ്പുരയിലും  ബസിലും ട്രെയിനിലുമൊക്കെ എഴുതി വരച്ചിട്ടു നിര്‍വൃതി അടയും.  അതെ എഡിറ്റിംഗ് അശ്ലീലത്തില്‍ മാത്രമല്ല ദുരാശയങ്ങളുടെ പ്രസാരണത്തിലും അത്യാവശ്യം.   
     മത സൌഹൃദജാതകള്‍ക്കോ, ചാനല്‍ ചര്‍ച്ചകള്‍ക്കോ, വാചക മേളകള്‍ക്കോ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അതൊക്കെ കാലങ്ങളായി പതിവും പടി നടക്കുന്ന കാര്യങ്ങള്‍ മാത്രം. പുതിയൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.  നിങ്ങളുടെ പൊയ് മുഖങ്ങള്‍ അഴിച്ചു മാറ്റൂ.  ആരുടെയെങ്കിലും മുന്നില്‍ നല്ല പുള്ള ചമയാന്‍ വേണ്ടി സത്യത്തെ മറച്ചു പിടിക്കാതിരിക്കൂ. അല്ലാത്ത പക്ഷം കാലം പലതും പറിച്ചു കീറി കളഞ്ഞേക്കാം.  കഷായം കൊടുക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കൊടുക്കുക.  അതെ രോഗത്തിന് രോഗി അല്ല വൈദ്യന്‍ ആണ് മരുന്ന് കൊടുക്കേണ്ടത്.  ആരും വിമര്‍ശനത്തിനു അതീതരല്ല.  വിമര്‍ശനത്തെ പ്രകോപനമായി കാണാതിരിക്കുക. ചര്‍ച്ചയും പ്രതിഷേധ പ്രകടനവും പത്ര പ്രസ്ഥാവനയുമൊക്കെ രണ്ടു ദിവസ്സം കൂടുതല്‍ കണ്ടേക്കാം.  പിന്നെ എല്ലാം പഴയ പടി.  അതെ.  ഷുഗര്‍ രോഗികള്‍ക്കാണ് ചികില്‍സ്സ ആദ്യം വേണ്ടത്.

Friday, July 9, 2010

നിങ്ങളെന്നെ കാറല്‍ മാര്‍ക്സ് ആക്കും.

        "ആധിയില്‍ വചനം ഉണ്ടായിരുന്നു.  വചനം  ദൈവത്തോട് കൂടെ ആയിരുന്നു.  ദൈവം ആയിരുന്നു ആ വചനം.  എല്ലാം അവന്‍ വഴി ഉണ്ടായി.  അവനെകൂടാതെ യാതൊന്നും ഉണ്ടായിട്ടില്ല".


     യോഹന്നാന്‍ എഴുതിയ  സുവിശേഷം  തുടങ്ങുന്നത് ഇപ്രകാരം ആണ്.  ഇവിടെനിന്നും  ഉല്പത്തി പുസ്തകത്തിലേക്ക്  തിരിച്ചു നടന്നാല്‍ അവിടെ ദൈവം സുപ്രധാനമായ ചില വചനങ്ങള്‍ പുറപ്പെടുവിക്കുന്നത് കാണാം.  ആകാശവും  ഭൂമിയും ഉണ്ടാവട്ടെ എന്ന വചനം.  വെളിച്ചം ഉണ്ടാവട്ടെ എന്ന വചനം.  ഇപ്രകാരം ആറ് ദിവസത്തെ വചനങ്ങളിലൂടെ പ്രപഞ്ചവും മനുഷ്യനും സൃഷ്ടിക്കപ്പെട്ടു.  
     അങ്ങിനെ കാലം പോകെ പോകെ തന്റെ സുന്ദര സൃഷ്ടി മനുഷ്യനുമല്ല, ദൈവവുമല്ല എന്ന നിലയിലേക്ക് അധ:പതിച്ചു.  അതുവരെ ആകാശത്തിന്റെ തട്ടുമ്പുറത്തു ഉഗ്ര ശാസ്സനകളും കല്പനകളും പുറപ്പെടുവിച്ചു കഴിഞ്ഞു കൊണ്ടിരുന്ന  വചനം, മാംസം സ്വീകരിച്ചു മനുഷ്യാവതാരമെടുത്തു.  സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരുടെ കൂടെ ജീവിച്ചു, അവരെ പഠിപ്പിച്ചു.  പിന്നീട് പഠിപ്പിച്ചതെല്ലാം പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്തു.  പഠിച്ചവര്‍ക്കും പഠിക്കാത്തവര്‍ക്കുമായി സ്വയം പരീക്ഷണ വസ്തുവേപോലെ നിന്നുകൊടുത്തു.  ഭൂമിയുടെ അതിരുകളോളം പോകുവിന്‍ സകല മനുഷ്യരോടും പ്രസ്സങ്ങിച്ചു  പരിവര്‍ത്തന വിധേയമാക്കുവിന്‍ എന്നാഹ്വാനം ചെയ്തു.  എന്നാല്‍ കാലം പോകെ അതെ ചരിത്രത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടായി.  അവിടെയും  ആഹ്വാനം ഉണ്ടായി സകലരെയും തടുത്തുകൂട്ടുവിന്‍ എന്ന്.  
     ഇതിന്റെ പേരില്‍ പിന്നീട് സ്പര്‍ധകളും യുദ്ധങ്ങളും ഉണ്ടായി.  വിഭജനങ്ങളും വിഭാഗീയതകളും ഉണ്ടായി.  ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടായി.  നീതിയും നിയമവും ഉണ്ടായി.  അത് സ്വാഭാവീകം ആണല്ലോ.  ദൈവമേ നീയറിയാതെ, നിന്റെ വചനം ഇല്ലാതെ ഇവിടെ ഒന്നും ഉണ്ടാകുന്നില്ല  എങ്കില്‍ എങ്ങിനെ രണ്ടുതരം വ്യാഖ്യാനങ്ങള്‍ ഒരേ ചരിത്രത്തിനുണ്ടായി.  സ്രിഷ്ടികള്‍ക്കിടയ്ക്കു സൃഷ്ടാവുതന്നെ യുദ്ധവും സമാധാനവും ആവുകയാണോ?  ആരെങ്കിലും എനിക്കുത്തരം തരണം.   അല്ലെങ്കില്‍  ഈ ചരിത്രങ്ങള്‍  എല്ലാം കൂടി  എന്റെ മൂവാറ്റുപുഴയെ  മൂവട്ടുപുഴയാക്കും.  എന്റെ തൊടുപുഴയെ  തൊഴിപുഴയാക്കി കഴിഞ്ഞല്ലോ  നിങ്ങള്‍.   എന്തെങ്കിലും  നീ  ഉടനെ  ചെയ്യണം.  ഇല്ലെങ്കില്‍  സൃഷ്ടികള്‍ തമ്മില്‍ തല്ലി സൃഷ്ടാവ് തനിച്ചാവുന്ന കാലം വന്നേക്കാം.  പ്രവചിക്കാന്‍ ഞാന്‍ ആരുമാല്ലെന്നു അറിയാമെങ്കിലും പറഞ്ഞു പോകുന്നു..



Friday, July 2, 2010

മംഗളം 25 ജൂലായില്‍ പ്രസിദ്ധീകരിച്ച കത്താണ് ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
നിങ്ങള്‍ക്കൊക്കെ മതം മതി!!!!!


     ശ്രീ ഇബ്രാഹിം ഖാന്‍ പറയുന്നത് കേട്ടാല്‍  കാന്തപുരത്തെപോലുള്ളവര്‍ക്ക്  വേണ്ടിയാണോ അദ്ദേഹം സംസാരിക്കുനത് എന്ന് സംശയിച്ചു പോകും.   മാന്യമായ വസ്ത്രധാരണം എന്ന് പറഞാല്‍ അത് തട്ടമിടുമ്പോള്‍ ആണ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവാത്തതാണ്.  തട്ടമിടാതെ നടക്കുന്ന മറ്റു മത വിഭാഗത്തില്‍ ഉള്ളവരുടെ വേഷവിധാനം അപ്പോള്‍ മാന്യത കുറവുള്ളതാണോ?  
     ക്രിസ്തുമതം പ്രാര്‍തനകളില്‍ തല മറയ്ക്കുന്നതായി പറയുന്നു.  നിഷേധിക്കുന്നില്ല.  എന്നാല്‍ അത് പള്ളികളില്‍ മാത്രമാണ് എന്ന കാര്യം ഓര്‍മിക്കണം.  മറ്റ്അവസരങ്ങളില്‍  ഒന്നും തന്നെ അവര്‍ തല മറയ്ക്കാറില്ല.  ബൈബിള്‍ അതാവശ്യപ്പെടുന്നുമില്ല.  മധ്യപൌരസ്ത്യ  ദേശത്തെ നാട്ടു നടപ്പിന്റെയും സംസ്കാരത്തിന്റെയും ഭാഗം മാത്രമാണിതെന്ന് തിരിച്ചറിയുവാന്‍ ഇന്നവരെകൊണ്ടാവുന്നുണ്ട്.  കൂടാതെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ അവര്‍ക്കുള്ള നിര്‍ബന്ധ ബുദ്ധിയിലും  മാറ്റം വന്നതായി കാണാം.  ഒരു കാലത്ത് ക്രൈസ്തവ  സ്ത്രീകള്‍ പൊട്ടു തൊടുന്നത് നിഷിദ്ധമായിരുന്നു.  എന്നാല്‍ ഇന്ന് പൊട്ടു മാത്രമല്ല, വിവാഹിതകള്‍ സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തുന്നത് പോലും സര്‍വ്വ സാധാരണമായ കാഴ്ചയാണ്.
     അത് പോലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഇന്ന് മെഴുകുതിരിയോടൊപ്പം  നിലവിലക്കിനും  സ്ഥാനം ഉണ്ട്.  ഒരു കാലത്ത് ഇത് ചിന്തിക്കാന്‍ ആവില്ലായിരുന്നു.  പള്ളി പെരുന്നാളുകളില്‍ ബാന്‍ഡ് വാദ്യം മാത്രമായിരുന്നു.  ആ സ്ഥാനത്  ഇന്ന്  ചെണ്ടയും  ശിങ്കാരിമേളവും ഒരു പുതുമ അല്ലാതായി.
     പുതുക്കി പണിതിട്ടുള്ള ദേവാലയങ്ങളുടെ കൊടിമരം  ശ്രദ്ധിച്ചിട്ടുണ്ടോ.  ഏതോ അമ്പലത്തില്‍ ആണോ എന്ന് സംശയിച്ചു പോകും.
     ചില സഭകളുടെ മേലധ്യക്ഷന്മാരുടെ സ്ഥാന വസ്ത്രങ്ങള്‍ പോലും ഇന്ന് കാവി നിറത്തിലുള്ള കോട്ടന്‍ കൊണ്ട്  ഉണ്ടാക്കിയതാണ്.  ഇത്തരം മാറ്റങ്ങളൊക്കെ സൂചിപ്പിക്കുന്നത് ഈ മണ്ണിന്റെ സംസ്കാരത്തോടുള്ള അവരുടെ ആദരവും സ്വന്തം പൈത്രികതോടുള്ള അവരുടെ ബഹുമാനവും കൂടിയാണ്.  ഇതുകൊണ്ട് അവര്‍ക്ക്  ക്രിസ്തു മതിലുള്ള വിശ്വാസത്തിനു യാതൊരു കുറവും വന്നിട്ടില്ല എന്നതും  എടുത്തു പറയേണ്ടതാണ്.
     എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ മടിക്കുന്ന വിഭാഗങ്ങളും ഉണ്ട്. പൊട്ട്,  സ്വര്‍ണ്ണം ഇവയൊക്കെ ഉപയോഗിക്കാത്ത  സഭകളെ കുറിച്ച്  ഞാന്‍ പറയേണ്ട കാര്യം ഇല്ലല്ലോ.  
     അതുപോലെ സിഖ്മതം.  അവര്‍ക്ക് തലപ്പാവ് മാത്രം അല്ല.  
ക്രിപാണ്‍ കൂടി ഉണ്ട്.  അത് വീട്ടില്‍ വെച്ചാല്‍ മതിയെന്ന് ലോകസഭ പോലും പറഞ്ഞിട്ടുണ്ട്.  പിന്നെ അവരുടെ തലപ്പാവ്.   അതവര്‍ നിര്‍ബന്ധമായും ധരിക്കണം.  കാരണം അവര്‍ക്ക് മുടി മുറിക്കാന്‍ പാടില്ല. നീണ്ട തലമുടി ജട പിടിപ്പിച്ചു എവിടെല്ലാം കൊണ്ട് നടക്കും.  നാടിനു തന്നെ  പേര് ചീത്തയാവില്ലേ മറ്റു രാജ്യങ്ങളുടെ മുന്നില്‍.  ഇപ്പോള്‍ തന്നെ ചില സന്യസ്സിമാരുടെ താടിയും മുടിയും വസ്ത്രമില്ലായ്മയും ഒക്കെ BBC  പോലുള്ള ചാനലുകള്‍   കാണിക്കുമ്പോള്‍  അന്തസ്സോടെ കൊണ്ടുനടക്കുന്ന എന്റെ പൗരത്വം ആണ് അപമാനിക്കപ്പെടുന്നത്.  ആയതിനാല്‍ അവര്‍ പുരുഷന്‍ മാര്‍ തലപ്പാവ് ധരിക്കട്ടെ.   ഇവിടെ സ്ത്രീയുടെ തലയില്‍ മറച്ചു പിടിക്കേണ്ട ഗുഹ്യഭാഗങ്ങള്‍ ഒന്നും തന്നെ ഇല്ല.ഭാരതത്തെകുരിച്ചു പറയുമ്പോള്‍ ഭാരതമാതാ എന്നാണു വിവരിക്കുന്നത്.  ഭാരത സ്ത്രീ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍, നമ്മുടെ മാതൃരാജ്യത്തിന്റെ അന്തസ്സ് തന്നെയാണ് ഉയരുന്നത്.
      പലവിധത്തിലുള്ള തീവ്രവാദം കൊണ്ട് നാടും  നാടുവാഴികളും യാതന അനുഭവിക്കുമ്പോള്‍ അതിന്റെ വേരുകള്‍ എവിടെ നിന്ന് എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്.  നാട്ടില്‍ ഒരു കലാപം ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍ ആയാലും, ആധോലോകം ആയാലും മറ്റാരായാലും  കൂടുതല്‍ ഉപയോഗിക്കുന്നത് മതങ്ങളെ ആണ്.  മതങ്ങളുടെ ഇത്തരം അനാവശ്യ നിര്‍ബന്ധ ബുദ്ധിയില്‍ ഒന്ന് തോണ്ടിയാല്‍ മതി  തീ പിടിക്കാന്‍ എന്നവര്‍ക്ക് നന്നായറിയാം. ഭാരതത്തിലെ ഓരോ പൗരനും മതചിന്ത മാത്രം കൊണ്ട് നടന്നാല്‍  മതേതരത്വം എന്ത് ചെയ്യണം എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.  മതേതരത്വം എന്ന വാക്കിനെ ഇന്ന്  മതം പ്രചരിപ്പിക്കാനും മത നിയമങ്ങള്‍ നടപ്പിലാക്കാനും ഉള്ള സൂത്രവാക്യം ആയാണ് പലരും വ്യാഖ്യാനിക്കുന്നത്.  
     സ്കൂള്‍ യൂണിഫോമിന്റെ കൂടെ ഒഴിവാക്കാന്‍ ആവുന്ന മത  ചിന്ഹങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഭരണഘടനാ ഉറപ്പുതരുന്ന മതസ്വാതന്ദ്ര്യത്തിനു യാതൊരു കോട്ടവും തട്ടുന്നില്ല.  മതപരമായ ആചാരമായാലും ദുരാചാരം ആയാലും കൊള്ളാം അവയ്ക്ക് പലതരത്തിലുള്ള ന്യായീകര്നവുമായി വരുന്നവര്‍ കുറഞ്ഞ പക്ഷം ഭാരതം മത സ്വാതന്ദ്ര്യം ഉള്ള രാജ്യം എന്നത് പോലെ മതാധിഷ്ടിത  രാജ്യം അല്ല  എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്.  .  കഴിഞ്ഞ പത്തു വര്ഷം കൊണ്ട് ഈ നാട്ടില്‍  പര്‍ധ പ്രയോഗത്തില്‍ ആക്കി വിജയിപ്പിച്ചവരുടെ  മറ്റൊരു ഗൂഡലക്‌ഷ്യം ആണ്  അടുത്ത പത്തു വര്‍ഷം കൊണ്ട് ഇവിടുത്തെ  ആണ്‍കുട്ടികളെകൊണ്ട്    തൊപ്പി ഇടുവിക്കുക എന്നത്.  ഇതിനുള്ള മുന്നൊരുക്കം  തന്നെ ആണ് ഇപ്പോള്‍ ഈ വിവാദം വഴി ലക്‌ഷ്യം ഇടുന്നതും.    ഇത്തരക്കാര്‍ മത സ്വാതന്ദ്ര്യം എന്നാല്‍ മതാധിഷ്ടിതം എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.  അതുകൊണ്ടാവണം പ്രതേക നിയമ നിര്‍മ്മാണം ഒക്കെ ആവശ്യപ്പെടുന്നത്. അത്തരം നിയമ നിര്‍മ്മാനത്തോടൊപ്പം യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഐക്യത്തിനും  ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതോ ഉണ്ടാവാന്‍ സാധ്യത ഉള്ളതോ ആയ  മതാചാരങ്ങളെ നിരോധിക്കാനുള്ള നിയമം കൂടി ഉണ്ടാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം പഴയ ചാതുര്‍വര്ന്ന്യതിന്റെ പുതിയ പതിപ്പിലേക്ക്  കാലം മാറുമെന്നു മാത്രമല്ല, ഇതുപോലെ കാല്‍ക്കാശിനു കൊള്ളാത്ത വിവാദങ്ങള്‍ വളര്‍ന്നു പിളര്‍ന്നു ഇനിയൊരു വിഭജനത്തില്‍ എത്തിച്ചാലും അത്ഭുതപ്പെടേണ്ട.  അത് വരെ നമ്മള്‍ ഉറക്കം നടിക്കാതിരിക്കുക.  
റിവേഴ്സ്  ഗിയര്‍:  സതി മുതല്‍ കൊടുങ്ങല്ലൂര്‍ തൂക്കം കുത്ത് വരെ ഉള്ളതെല്ലാം  ദുരാചാരങ്ങള്‍ ബാക്കി എല്ലാം സദാചാരങ്ങളും.
അതെ നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി!!!!!!!!!

Tuesday, June 29, 2010

advt.T.P. Ibrahim khan  jun 25nu  മംഗളം ദിനപത്രത്തില്‍ എഴുതിയ "ശിരോവസ്ത്രം: വിവാടമല്ല, വിവേകമാണ് വേണ്ടത്" എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് ഞാന്‍ ഇവിടെ  ചേര്‍ക്കുന്നു.  കേരള CBSE  സ്കൂള്‍  മാനേജ്‌മന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌  ആണ് ഇദ്ദേഹം.

അടുത്തകാലത്തായി വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ശിരോവസ്ത്രധാരണം  അര്‍ഹിക്കുന്നത് കൂടുതല്‍ വിവാധമാണോ?   അതോ വിവേകപൂര്‍ണ്ണമായ സമന്വയമാണോ എന്ന് ചിന്തിക്കേണ്ട കാലം വൈകിയിരിക്കുന്നു.കാല-ദേശാവസ്ഥകള്‍ക്കനുസ്രിതമായി വസ്ത്രധാരണാശൈലിയില്‍ മാറ്റമുണ്ടാകാമെങ്കിലും മൗലികമായ ചില അംശങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുണ്ട്.  വസ്ത്രധാരണത്തിന്റെ ലക്‌ഷ്യം തന്നെ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത ശരീരഭാഗങ്ങള്‍  മറയ്ക്കുക എന്നതാണ്.

പ്രകൃതിയും കാലാവസ്തയുമായി  ബന്ധപ്പെട്ടിട്ടുള്ള ചില വ്യതിയാനങ്ങള്‍ ഒഴിച്ചാല്‍ ശിരോവസ്ത്രം ധരിച്ചു തല മറയ്ക്കുന്നത് മാന്യതയുടെയും ലാളിത്യത്തിന്റെയും ഭക്തിയുടെയും ചിന്ഹമായി ലോകമാസ്സകലം അംഗീകരിച്ചിട്ടുണ്ട്.

ക്രിസ്തുമത വിസ്വസ്സികള്‍ പ്രാര്‍ഥനകളിലും കുംബസ്സാരവേലയിലും തല മറയ്ക്കുവാന്‍ നിര്‍ബന്ധ ശാസ്സനകള്‍ ഉണ്ട്.
സന്യാസ്സിനികള്‍ക്ക് സിരോവസ്ത്രവും മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളും നിര്‍ബന്ധമായി മറയ്ക്കുന്ന വസ്ത്രധാരനമാണ് നിഷ്കര്ഷിചിട്ടുള്ളത്
സിഖ്മതവിശ്വാസികള്‍  എല്ലാ സ്ഥലങ്ങളിലും ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് ഹാജരാകുന്നത്.

മേല്പറഞ്ഞ പശ്ചാതലത്തിലാണ് ഇപ്പോള്‍ വിവാദത്തിനു വിധേയമായിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്രധാരണം വിലയിരുത്തേണ്ടത്.  ശിരോവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രധാരണം, മുസ്ലിം സ്ത്രീകള്‍ക്ക് ഐചീകമാണ് എന്ന ധാരണയാണ് പ്രാബല്യത്തില്‍ ഉള്ളത്.

മതപരമായ വിധി വിളക്കുകളുടെ അടിസ്ഥാനത്തില്‍ ശരീരഭാഗങ്ങള്‍ മാന്യമായി മറയ്ക്കുന്ന വസ്ത്രധാരനമാണ് ഇസ്ലാം നിര്ധെഷിചിഗ്ട്ടുള്ളത്.  മുസ്ലിം സ്ത്രീകള്‍ക്ക് തലമറയ്ക്കുന്ന  ശിരോവസ്ത്രവും മറ്റു ശരീരഭാഗങ്ങള്‍ മാന്യമായി മറയ്ക്കുന്ന വസത്രധാരണം  നിര്‍ബന്ധമായ കടമയാണ്.  ബാല്യദശയില്‍ തന്നെ ഈ വസ്ത്രധാരണ രീതി അവലംബിക്കേണ്ടത് അത് ഭാവിയില്‍ അനുവര്‍ത്തിക്കാന്‍ അനിവാര്യമാണ്.

അതുകൊണ്ടുതന്നെ ഓരോ സ്കൂളിന്റെയും യൂനിഫോമിനോപ്പം  ബന്ഗിയായി ശിരോവസ്ത്രം ധരിക്കേണ്ടത് എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികളുടെയും കടമയും അവകാശവുമാണ്.  ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന  മത  സ്വാതന്ദ്ര്യത്തിന്റെ  പരിധിയില്‍ അവരുടെ വിസ്വസപ്രകാരമുള്ള വസ്ത്രധാരണവും വരുന്നുണ്ട്.  ഈ പ്രശനം ഓരോ വ്യക്തികളുടെയും മൗലികഅവകാശത്തിന്റെ ഭാഗമാണ്.

ഭരണഘടനയുടെ 25 -ആം അനുചേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ദ്ര്യം ഓരോ വ്യക്തിയുടെയും മൌലികാവകാശമാണ്.  വിദ്യാര്‍തികളുടെ അച്ചടക്കത്തിന് സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതോടൊപ്പം  ശിരോവസ്ത്രം ധരിച്ചു വിദ്യാഭ്യാസം ചെയ്യുന്നതിനും അവര്‍ക്ക് സ്വതണ്ട്ര്യമുണ്ട്. 

ഇക്കാര്യത്തില്‍ സമന്വയത്തിന്റെ പാത അവലംബിക്കാന്‍ നിര്‍ദേശിച്ച ബിഷപ്പ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനം മാത്രികാപരമാണ്.  ഇന്ത്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലും അവരുടെ നിര്‍ദ്ധിഷ്ട യൂനിഫോമിനോപ്പം  ശിരോവസ്ത്രം ധരിക്കാനുള്ള മുസ്ലിം വിധ്യാര്തിനികളുടെ അവകാശം നിലനിര്‍ത്തുന്ന ഉത്തരുവുകള്‍ ഉണ്ടാകുകയോ നിയമനിര്‍മാണങ്ങള്‍  നടത്തുകയോ ചെയ്യേണ്ടത് ആവശ്യമാണ്‌. 

ഈ വിഷയത്തെ വിവാദമാക്കി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രബുദ്ധരായ കേരളീയര്‍ അനുവദിക്കരുത്. 



    

Sunday, June 20, 2010

 
പ്രഭാതത്തില്‍ ഞാന്‍ നിന്നെ കാത്തിരുന്നു
നീ വന്നില്ല......

പ്രദോഷത്തിലും ഞാന്‍ നിന്നെ കാത്തിരുന്നു
നീ വന്നില്ല......

രാവേറെയായിട്ടും ഞാന്‍ മാത്രം നിന്നെ  കാത്തിരുന്നു
എന്നിട്ടും നീ വന്നില്ല.....

എന്റെ പകലിരവുകള്‍ നിനക്കുള്ളതായിരുന്നു 
അപ്പോഴും നീ മറഞ്ഞിരുന്നു....

എനിക്കറിയാം നീ വരുമെന്നും എനിക്ക് കൂട്ടിരിക്കുമെന്നും 

നീ വരുവോളം ഞാനീ കൂട്ടിലിരിക്കും 

നീ എന്നെ ആദ്യമായ്കണ്ട ഓര്‍ക്കുട്ടില്‍.....