Monday, July 25, 2011

രതിനിര്‍വേദ ത്തിലെ  വൈകൃതങ്ങള്‍


എന്റെ നാട്ടില്‍ ഒരു മണിച്ചേട്ടന്‍ ഉണ്ടായിരുന്നു.  മണിച്ചേട്ടന്‍ എന്നത് ഞാന്‍ കൊടുത്ത മരണാനന്തര ബഹുമതിയാണേ!  പള്ളിമണി, നാലുമണി എന്നൊക്കെ പറയുന്ന ലാഘവത്തോടെ കള്ളുമണി എന്നായിരുന്നു ഞങ്ങള്‍  കൊച്ചു കുട്ടികള്‍ പോലും അക്കാലത്ത് വിളിച്ചിരുന്നത്‌.  ഏതു കൊടിച്ചി പട്ടിയോട്‌ ചോദിച്ചാലും പിന്കോഡ് അടക്കം പുള്ളിയുടെ മേല്‍ വിലാസം പറഞ്ഞു തരുമായിരുന്നു.   അത്രയ്ക്ക് പേര് കേട്ടവന്‍ ആയിരുന്നു.  ക്ഷമിക്കണം. പേനയ്ക്കു  തെറ്റിയതാ.  പെരുകെട്ടവന്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.   
എന്റെയൊക്കെ കുട്ടികാലത്തെ ഏറ്റവും വലിയ ഉത്സവ കാഴ്ച മണിച്ചേട്ടന്‍ ആയിരുന്നു.  കടവന്ത്ര കള്ളുഷാപ്പില്‍ നിന്ന് മൂക്കറ്റം കുടിച്ചു പുള്ളിയുടെ ഒരു 'തെക്കോട്ടിറക്കം' ഉണ്ടായിരുന്നു.  കോര്‍പറേഷന് ഇന്നാ റോഡിനു  കെ.പി.വള്ളോന്‍ റോഡ്‌ എന്ന് പേരിട്ടു. ഇദ്ദേഹത്തെ അറിയുന്നവരാരും ആ റോഡിന്റെ ഇരു കരകളിലും കരമടച്ചു പാര്‍ക്കുന്നില്ല എന്നത് വേറൊരു സത്യം.  പക്ഷെ ഞാനാ റോഡിനു  കൊടുത്തിരിക്കുന്ന പേര് കള്ളുമണി റോഡ്‌ എന്നാണു.  കാരണം, അന്നധേഹം നടത്തിയിരുന്ന തെക്കൊട്ടിരക്കത്തില്‍ ഒരുപാട് പകല്‍ പൂരങ്ങള്‍ കാണാമായിരുന്നു.   ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍  ഒരുപക്ഷെ അയ്യപ്പ ബൈജൂവിനെ ഓര്‍ത്തെക്കാം.  എന്നാല്‍ ബൈജു ചുണ്ടങ്ങാ  കൊടുത്തു വഴുതനങ്ങ  വാങ്ങിച്ചേ  പോകൂ.  മണിച്ചേട്ടന്‍ എന്നാല്‍ അങ്ങിനെയല്ല.   രണ്ടുരൂപയും വാങ്ങിച്ചേ പോകൂ.   കയ്യിലില്ലാത്തവന്‍ കടം വാങ്ങിയനെലും കൊടുത്തു പോകും.  അടുത്ത പകല്പൂരത്തിന് ഭക്തജനതിന്റെ ഉദാരമായ സംഭാവനയാണിത്.  എന്നാല്‍ നാളിതുവരെ ആര്‍ക്കും  രസീത് കൊടുത്തിട്ടില്ല.  ആരും ചോദിക്കാറുമില്ല.  

പുള്ളിക്കൊരു ദുശീലമുണ്ട്.  ആലപ്പുഴയില്‍ ആണ് ഇന്ന് രാത്രി ഉറക്കമെങ്കില്‍, ഉറങ്ങും മുന്‍പേ (ബോധമുണ്ടെങ്കില്‍) പൂത്തോട്ടയ്ക്ക് പോകുന്ന വഴി ചോദിച്ചു മനസ്സിലാക്കും.  എന്നിട്ട് വടക്കോട്ട്‌ കാലുകള്‍ വരുന്ന വണ്ണം കിടക്കും.  നേരെമറിച്ച് ആലുവയില്‍ ആണെങ്കില്‍ കാലുകള്‍ തെക്കോട്ടും, അറബികടലില്‍ ആണെങ്കില്‍ കിഴകൊട്ടും മുവട്ടുപുഴയില്‍ ആണെങ്കില്‍ പടിഞ്ഞാട്ടും  കാലുകള്‍ നീട്ടിവെച്ചു നീണ്ടു നിവര്‍ന്നു ചുരുണ്ടുകൂടി കിടക്കും.  കണ്ടാല്‍ ഒരു കുട്ടിചാക്കില്‍ എന്തോ നിറച്ചു കെട്ടി വെച്ചിരിക്കുവാന്നെ  തോന്നു.  കാരണം ഉടുമുണ്ടൂരി തലവഴി പുതചിട്ടുണ്ടാവും.   ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്തിനു എന്ന് ചോദിച്ചാല്‍  അവിടല്ലെട എന്റെ മക്കാ മസ്ജിദ് ആയ മുല്ലപന്തല്‍  ഷാപ്പുള്ളത് എന്നായിരിക്കും.   ഉണരുമ്പോള്‍ അങ്ങോട്ട്‌ കണി കാണാന്‍ ഇതല്ലേ തരമുള്ളൂ.  മുല്ല പന്തലില്‍ കയറി  രണ്ടു പി.എസ.എന്‍  എങ്കിലും അടിച്ചിട്ട് മരിക്കണം എന്നതായിരുന്നു മനിചെട്ടന്റെ ഏറ്റവും വലിയ ആഗ്രഹം.  (മരിക്കുന്നതിന്റെ തലേ രാത്രി വരെ ഈ ആഗ്രഹം സാധിച്ചിട്ടില്ല എന്നാ കാര്യം എനിക്കറിയാം.   ‍  എന്നാല്‍ മരിച്ചശേഷം പോകുന്ന പോക്കിന് അവിടെ കയറി  രണ്ടു കുപ്പിയെങ്ങാനും.... എന്നാ കാര്യം എനിക്കറിഞ്ഞു കൂടാ)  ഏതായാലും അതിനായി അദ്ദേഹം പലതവണ വ്രത ശുദ്ധിയോടെ ഇറങ്ങി പുറപ്പെട്ടെങ്കിലും മദീനയില്‍ എത്തും  മുന്‍പേ എവിടെയെങ്കിലും  'കള്ളൂ  എന്നൊരു ബോര്‍ഡ് കാണും. പിന്നെ രണ്ടു കയ്യും എലിക്ക്   കുത്തിവെച്ചു ഒരു ചീത്ത വിളിയാണ്.  ഇതാരാണ്ട  മുല്ലപന്തല്‍ ഇത്രയും ദൂരത് കൊണ്ടേ പണിതു വെച്ചത് എന്നും  പറഞ്ഞു.  മുല്ലപന്തല്‍ ഷാപ്  പൂത്തോട്ടയില്‍ പണി കഴിച്ചവന്റെ നാമത്തില്‍  ഒരു സഹസ്രനാമ ജപവും ചൊല്ലി മുന്നില്‍ കണ്ട ഷാപ്പില്‍ കയറി കുടിച്ചു രതിനിരവേദമടയും.   ദെ പിന്നേം  പേനയ്ക്കു നാവു പിഴച്ചു.  നിര്‍വൃതി അടയും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ  തന്നിരിക്കുന്നു.
ഇപ്രകാരം നിര്‍വൃതിയടഞ്ഞു മണിച്ചേട്ടന്‍  നടത്തിയിരുന്ന തെക്കൊട്ടിരക്കങ്ങളില്‍ (തെക്ക് ദിശയില്‍ ആയിരുന്നെ പുള്ളിയുടെ ഭവനം) അക്കാലത്തെ ഭുജികള്‍ ആലവട്ടവും വെഞ്ചാമരവും വീശി വാഴ്ത്തിപാടിയിരുന്ന പല മഹാ സംഭവങ്ങളെയും  തുനിയുരിച്ചു നിര്‍ത്തി ഇതൊരു മന്നാംകട്ടയും അല്ല എന്നാ സത്യം ജനത്തെ ബോധ്യപ്പെടുത്തി കൊടുക്കുമായിരുന്നു.
ഇന്ന് മണി ചേട്ടന്‍  ഇല്ല. കടവന്ത്ര കള്ളുഷാപ്പും.  എന്ന് വെച്ച് ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍  ആവില്ല.  കുറച്ചു ദിവസ്സങ്ങളായി പത്രക്കാര്‍ക്ക് പറയാന്‍ ഒരു കഥയെ  ഉള്ളു. രതിനിര്‍വേദം. അതിന്റെ ആലോചന തുടങ്ങിയപ്പം മുതലുള്ള അവരുടെ എഴുത്ത് ഇതുവരെ തീര്‍ന്നിട്ടില്ല.  അതിനു തക്കതായ എന്താണ് അതിലുള്ളത്.  പദ്മരാജന്റെയും ഭരതന്റെയും പ്രതിഭയുടെയും  അര്‍പ്പനതിന്റെയും പൂര്‍ണതയാണ് പഴയ രതിനിര്‍വേദം.  അന്നത്തെ മലയാളിക്ക് മുന്നില്‍ ഇതുപോലൊരു വിഷയവുമായി നില്‍ക്കാന്‍ അവര്‍ കാണിച്ച  ധൈര്യം സുരേഷ് കുമാറിനോ  മേനകയ്ക്കോ  രാജീവിനോ  ഉണ്ടോ.  ഉണ്ടായിരുന്നെങ്കില്‍ പുതിയൊരു കഥ പറഞ്ഞു സ്വന്തമായൊരു സിംഹാസ്സനം പണിതു അതില്‍ ഇരിക്കാംആയിരുന്നില്ലേ.  കണ്ടവന്‍ പണിത സിംഹാസ്സനത്തില്‍  കുഷ്യന്‍ ഇട്ടു ഇരുന്നാല്‍ അത് എങ്ങിനെ അംഗീകരിക്കാന്‍ ആവും.പദ്മശ്രീ  എം.ടി. വാസുദേവന്‍‌ നായരേ തെറി വിളിക്കാന്‍ ധൈര്യം ഉണ്ടായ ഒരാളെയേ മലയാളം പ്രസവിച്ചിട്ടുള്ളൂ. രാമായണം വിട് ‍ കാശാക്കിയ കള്ളന്‍ എന്ന് വിളിച്ചത്  വി.കെ.എന്‍. ആണ്.  കള്ളു മണിയും  വി.കെ.എനും  ഇന്ന് ജീവിച്ചിരിപ്പില്ല.  കണ്ണ് പൊട്ടുന്ന  തെറി  ആരെങ്കിലും പറയണമല്ലോ.  വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശികുന്നതല്ല.   എന്തിനിവരീ പണി ചെയ്തു.   മലയാളത്തില്‍ കഥാ ദാരിദ്ര്യം ഉണ്ടായിട്ടോ?   രതിനിര്‍വേദം  ഒരുകാലത്തും ഒരുനാട്ടിലും അവസാനിക്കുന്നില്ല.  ഇതുപോലെ എത്രയെത്ര കഥകള്‍ വേറെയുണ്ട്.   ഏതെങ്കിലും ഒരു പമ്മന്‍ കഥ നിങ്ങള്ക്ക് എടുക്കാമായിരുന്നല്ലോ?  മരണ ശേഷം ഒരു സാഹിത്യ കാരന് കൊടുക്കുന്ന ആദരവായെങ്കിലും  അത് പരിഗനിക്കപ്പെട്ടെനെ. നിങ്ങളുടെ പ്രതിഭയും  കഴിവും വിലയിരുത്താനുള്ള മാനദണ്ഡം ആകുമായിരുന്നു അത്.  അതൊന്നും പറയാതെ ചുണക്കുട്ടികളുടെ   ഉച്ചിഷ്ടം കടമെടുത്തു പ്രതിഭ ചമയനമായിരുന്നോ?  വരും തലമുറ നിങ്ങളെ പുകഴ്ത്തിയെക്കാം.   അവര്‍ക്കറിയില്ലല്ലോ പദ്മരാജന്റെയും ഭരതന്റെയും  നിത്യസ്മാരകത്തില്‍,   ശ്വേത മേനോന്‍ മസാല വിതറി ചൂടാക്കി വിളംബിയതാനെന്നു.  കലാ പൂര്‍ണ്ണതയെയോ  അഭിനയ മികവിനെയോ ഒന്നുമല്ല ഞാന്‍ കുറ്റം പറയുന്നത്.   ഒരു പൂര്‍ണ്ണതയുള്ള കലാസ്രിഷ്ടിയുടെ  മുകളിലും  ഇനിയാരും ഇതുപോലുള്ള  തോന്ന്യാസ്സങ്ങള്‍ നടത്തരുത്.  ഇതുപോലെ  പദ്മരാജന്റെ  തന്നെ ക്ലാസ്സിക്കുകള്‍ വേറെയുമുണ്ട്.  മുന്തിരിതോപ്പിലെ  പോല്‍ പൈലോകാരനും  മൂന്നാം പക്കത്തിലെ  അപ്പൂപ്പനും  തൂവനത്തുബികളിലെ   ജയ കൃഷ്ണനും അങ്ങിനെ തന്നെ ജീവിക്കട്ടെ.   ആ ജീവ തേജസ്ഉള്ള  വിഗ്രഹങ്ങളെ   പൊളിച്ചു പണിതു  കലാ കൈരളിയുടെ   നടന സൌന്ദര്യത്തെയും  സൃഷ്ടി ചാതുര്യത്തെയും   ഇനിയെങ്കിലും ബലാല്‍കാരം ചെയ്യാതിരിക്കൂ..  ഈ സങ്കടതിനിടയിലും ഒരു സന്തോഷം ഉണ്ട്.   വെറുതെയാണെങ്കിലും  പദ്മരാജന്‍  എന്നാ  പേര് ഒരിക്കല്‍ കൂടി  വെള്ളിത്തിരയില്‍ വായിക്കാന്‍ ഇട വന്നതില്

നന്ദി .   നമസ്കാരം.


വാല്‍കഷ്ണം.

ടി കെ രാജീവ് കുമാരുമായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


? രതിനിര്‍വേദം റീമേക്ക്‌ ചെയ്യാനുണ്ടായ സാഹചര്യം.

1978ല്‍ മലയാള സിനിമയിലെ അതികായരായ പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രമാണ്‌ രതിനിര്‍വേദം. കഥയുടെ കെട്ടുറപ്പും തിരക്കഥയുടെ തീവ്രതയും വരകളില്‍ വര്‍ണം ചാലിച്ച സംവിധാനമികവുംമൂലം രതിനിര്‍വേദം പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങിനിന്നു. ആ പ്രമേയം അന്നത്തേപ്പോലെ ഇന്നും പ്രേക്ഷകസമൂഹം ഇഷ്‌ടപ്പെടും എന്ന കാരണത്താലാണ്‌ രതിനിര്‍വേദം പുനര്‍ജനിച്ചത്‌.

? രതിനിര്‍വേദത്തിന്റെ സംവിധാന നിയോഗം താങ്കളിലെത്തിയതെങ്ങനെ.

വളരെ യാദൃച്‌ഛികമായാണ്‌ ഇങ്ങനെയൊരു ഭാഗ്യം എന്നെത്തേടിയെത്തിയത്‌. സുരേഷ്‌കുമാര്‍ ദീര്‍ഘകാലമായി എന്റെ സുഹൃത്താണ്‌. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുണ്ട്‌. പതിവുപോലുളള സായാഹ്ന സംഭാഷണത്തിനിടെ സുരേഷ്‌കുമാര്‍ എന്നോടു ചോദിച്ചു, രതിനിര്‍വേദം റീമേക്ക്‌ ചെയ്‌താല്‍ എങ്ങനെയുണ്ടാകും. ഞാന്‍ പറഞ്ഞു, നന്നാകും. 1978 ല്‍ ഉണ്ടായ ചിത്രം 2011 ല്‍ വീണ്ടും പിറവികൊള്ളുമ്പോള്‍ പ്രേക്ഷകര്‍ അത്‌ ഹൃദയത്തില്‍ ഏറ്റുവാങ്ങും. എങ്കില്‍ നിനക്കു ചെയ്യാമോ എന്നായി സുരേഷ്‌. ഒറ്റ മറുപടി എനിക്കുപറ്റില്ല. അങ്ങനെ തല്‍ക്കാലം ആ സംഭാഷണം അവിടെ മുറിഞ്ഞു. വീണ്ടും പതിവുകാഴ്‌ചയില്‍ സുരേഷ്‌ പറഞ്ഞു. ഞാന്‍ രതിനിര്‍വേദത്തിന്റെ റൈറ്റ്‌ മേടിച്ചു. ആ ചിത്രം നമ്മള്‍ ചെയ്യുന്നു. അങ്ങനെയാണ്‌ ഈ ചരിത്രമുഹൂര്‍ത്തത്തിനു പാത്രമായത്‌