Sunday, October 2, 2011

വെറുക്കപെട്ടവല്‍


വെറുത്തു കൊള്ളുക നീയിന്നെന്നെ പ്രണയിക്കുവോളം
പ്രണയിക്കുമല്ലോ ഒടുവില്‍ നീ പിരിയുവോളം
പ്രണയവും പ്രളയവും പ്രവചനങ്ങള്‍ക്കസാധ്യം
പ്രഭാതവും പ്രധോഷവുമതില്‍ പ്രതീകങ്ങള്‍ മാത്രം

പ്രണയതിനുണ്ടോ പ്രായവും പ്രദേശവും
പ്രതിസന്ധികള്‍ മാത്രമല്ലോ പരിധിയും പരിമിതിയും.
അഹന്തതന്‍ അന്ത്യം എങ്ങിനെന്നാരരിവൂ
ആയുസ്സിന്നവസാനം എപ്പഴെന്നും ആരറിവൂ

പ്രണയിച്ചിടും ഒടുവില്‍ നീ പ്രപഞ്ചത്തില്‍ അലിയുവോളം
കുറ്റ ബോധങ്ങളാം നഷ്ട സ്വര്ഗങ്ങളെ....

വെറുത്തു കൊള്ളുക നീയിന്നെന്നെ....

Monday, July 25, 2011

രതിനിര്‍വേദ ത്തിലെ  വൈകൃതങ്ങള്‍


എന്റെ നാട്ടില്‍ ഒരു മണിച്ചേട്ടന്‍ ഉണ്ടായിരുന്നു.  മണിച്ചേട്ടന്‍ എന്നത് ഞാന്‍ കൊടുത്ത മരണാനന്തര ബഹുമതിയാണേ!  പള്ളിമണി, നാലുമണി എന്നൊക്കെ പറയുന്ന ലാഘവത്തോടെ കള്ളുമണി എന്നായിരുന്നു ഞങ്ങള്‍  കൊച്ചു കുട്ടികള്‍ പോലും അക്കാലത്ത് വിളിച്ചിരുന്നത്‌.  ഏതു കൊടിച്ചി പട്ടിയോട്‌ ചോദിച്ചാലും പിന്കോഡ് അടക്കം പുള്ളിയുടെ മേല്‍ വിലാസം പറഞ്ഞു തരുമായിരുന്നു.   അത്രയ്ക്ക് പേര് കേട്ടവന്‍ ആയിരുന്നു.  ക്ഷമിക്കണം. പേനയ്ക്കു  തെറ്റിയതാ.  പെരുകെട്ടവന്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.   
എന്റെയൊക്കെ കുട്ടികാലത്തെ ഏറ്റവും വലിയ ഉത്സവ കാഴ്ച മണിച്ചേട്ടന്‍ ആയിരുന്നു.  കടവന്ത്ര കള്ളുഷാപ്പില്‍ നിന്ന് മൂക്കറ്റം കുടിച്ചു പുള്ളിയുടെ ഒരു 'തെക്കോട്ടിറക്കം' ഉണ്ടായിരുന്നു.  കോര്‍പറേഷന് ഇന്നാ റോഡിനു  കെ.പി.വള്ളോന്‍ റോഡ്‌ എന്ന് പേരിട്ടു. ഇദ്ദേഹത്തെ അറിയുന്നവരാരും ആ റോഡിന്റെ ഇരു കരകളിലും കരമടച്ചു പാര്‍ക്കുന്നില്ല എന്നത് വേറൊരു സത്യം.  പക്ഷെ ഞാനാ റോഡിനു  കൊടുത്തിരിക്കുന്ന പേര് കള്ളുമണി റോഡ്‌ എന്നാണു.  കാരണം, അന്നധേഹം നടത്തിയിരുന്ന തെക്കൊട്ടിരക്കത്തില്‍ ഒരുപാട് പകല്‍ പൂരങ്ങള്‍ കാണാമായിരുന്നു.   ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍  ഒരുപക്ഷെ അയ്യപ്പ ബൈജൂവിനെ ഓര്‍ത്തെക്കാം.  എന്നാല്‍ ബൈജു ചുണ്ടങ്ങാ  കൊടുത്തു വഴുതനങ്ങ  വാങ്ങിച്ചേ  പോകൂ.  മണിച്ചേട്ടന്‍ എന്നാല്‍ അങ്ങിനെയല്ല.   രണ്ടുരൂപയും വാങ്ങിച്ചേ പോകൂ.   കയ്യിലില്ലാത്തവന്‍ കടം വാങ്ങിയനെലും കൊടുത്തു പോകും.  അടുത്ത പകല്പൂരത്തിന് ഭക്തജനതിന്റെ ഉദാരമായ സംഭാവനയാണിത്.  എന്നാല്‍ നാളിതുവരെ ആര്‍ക്കും  രസീത് കൊടുത്തിട്ടില്ല.  ആരും ചോദിക്കാറുമില്ല.  

പുള്ളിക്കൊരു ദുശീലമുണ്ട്.  ആലപ്പുഴയില്‍ ആണ് ഇന്ന് രാത്രി ഉറക്കമെങ്കില്‍, ഉറങ്ങും മുന്‍പേ (ബോധമുണ്ടെങ്കില്‍) പൂത്തോട്ടയ്ക്ക് പോകുന്ന വഴി ചോദിച്ചു മനസ്സിലാക്കും.  എന്നിട്ട് വടക്കോട്ട്‌ കാലുകള്‍ വരുന്ന വണ്ണം കിടക്കും.  നേരെമറിച്ച് ആലുവയില്‍ ആണെങ്കില്‍ കാലുകള്‍ തെക്കോട്ടും, അറബികടലില്‍ ആണെങ്കില്‍ കിഴകൊട്ടും മുവട്ടുപുഴയില്‍ ആണെങ്കില്‍ പടിഞ്ഞാട്ടും  കാലുകള്‍ നീട്ടിവെച്ചു നീണ്ടു നിവര്‍ന്നു ചുരുണ്ടുകൂടി കിടക്കും.  കണ്ടാല്‍ ഒരു കുട്ടിചാക്കില്‍ എന്തോ നിറച്ചു കെട്ടി വെച്ചിരിക്കുവാന്നെ  തോന്നു.  കാരണം ഉടുമുണ്ടൂരി തലവഴി പുതചിട്ടുണ്ടാവും.   ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്തിനു എന്ന് ചോദിച്ചാല്‍  അവിടല്ലെട എന്റെ മക്കാ മസ്ജിദ് ആയ മുല്ലപന്തല്‍  ഷാപ്പുള്ളത് എന്നായിരിക്കും.   ഉണരുമ്പോള്‍ അങ്ങോട്ട്‌ കണി കാണാന്‍ ഇതല്ലേ തരമുള്ളൂ.  മുല്ല പന്തലില്‍ കയറി  രണ്ടു പി.എസ.എന്‍  എങ്കിലും അടിച്ചിട്ട് മരിക്കണം എന്നതായിരുന്നു മനിചെട്ടന്റെ ഏറ്റവും വലിയ ആഗ്രഹം.  (മരിക്കുന്നതിന്റെ തലേ രാത്രി വരെ ഈ ആഗ്രഹം സാധിച്ചിട്ടില്ല എന്നാ കാര്യം എനിക്കറിയാം.   ‍  എന്നാല്‍ മരിച്ചശേഷം പോകുന്ന പോക്കിന് അവിടെ കയറി  രണ്ടു കുപ്പിയെങ്ങാനും.... എന്നാ കാര്യം എനിക്കറിഞ്ഞു കൂടാ)  ഏതായാലും അതിനായി അദ്ദേഹം പലതവണ വ്രത ശുദ്ധിയോടെ ഇറങ്ങി പുറപ്പെട്ടെങ്കിലും മദീനയില്‍ എത്തും  മുന്‍പേ എവിടെയെങ്കിലും  'കള്ളൂ  എന്നൊരു ബോര്‍ഡ് കാണും. പിന്നെ രണ്ടു കയ്യും എലിക്ക്   കുത്തിവെച്ചു ഒരു ചീത്ത വിളിയാണ്.  ഇതാരാണ്ട  മുല്ലപന്തല്‍ ഇത്രയും ദൂരത് കൊണ്ടേ പണിതു വെച്ചത് എന്നും  പറഞ്ഞു.  മുല്ലപന്തല്‍ ഷാപ്  പൂത്തോട്ടയില്‍ പണി കഴിച്ചവന്റെ നാമത്തില്‍  ഒരു സഹസ്രനാമ ജപവും ചൊല്ലി മുന്നില്‍ കണ്ട ഷാപ്പില്‍ കയറി കുടിച്ചു രതിനിരവേദമടയും.   ദെ പിന്നേം  പേനയ്ക്കു നാവു പിഴച്ചു.  നിര്‍വൃതി അടയും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ  തന്നിരിക്കുന്നു.
ഇപ്രകാരം നിര്‍വൃതിയടഞ്ഞു മണിച്ചേട്ടന്‍  നടത്തിയിരുന്ന തെക്കൊട്ടിരക്കങ്ങളില്‍ (തെക്ക് ദിശയില്‍ ആയിരുന്നെ പുള്ളിയുടെ ഭവനം) അക്കാലത്തെ ഭുജികള്‍ ആലവട്ടവും വെഞ്ചാമരവും വീശി വാഴ്ത്തിപാടിയിരുന്ന പല മഹാ സംഭവങ്ങളെയും  തുനിയുരിച്ചു നിര്‍ത്തി ഇതൊരു മന്നാംകട്ടയും അല്ല എന്നാ സത്യം ജനത്തെ ബോധ്യപ്പെടുത്തി കൊടുക്കുമായിരുന്നു.
ഇന്ന് മണി ചേട്ടന്‍  ഇല്ല. കടവന്ത്ര കള്ളുഷാപ്പും.  എന്ന് വെച്ച് ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍  ആവില്ല.  കുറച്ചു ദിവസ്സങ്ങളായി പത്രക്കാര്‍ക്ക് പറയാന്‍ ഒരു കഥയെ  ഉള്ളു. രതിനിര്‍വേദം. അതിന്റെ ആലോചന തുടങ്ങിയപ്പം മുതലുള്ള അവരുടെ എഴുത്ത് ഇതുവരെ തീര്‍ന്നിട്ടില്ല.  അതിനു തക്കതായ എന്താണ് അതിലുള്ളത്.  പദ്മരാജന്റെയും ഭരതന്റെയും പ്രതിഭയുടെയും  അര്‍പ്പനതിന്റെയും പൂര്‍ണതയാണ് പഴയ രതിനിര്‍വേദം.  അന്നത്തെ മലയാളിക്ക് മുന്നില്‍ ഇതുപോലൊരു വിഷയവുമായി നില്‍ക്കാന്‍ അവര്‍ കാണിച്ച  ധൈര്യം സുരേഷ് കുമാറിനോ  മേനകയ്ക്കോ  രാജീവിനോ  ഉണ്ടോ.  ഉണ്ടായിരുന്നെങ്കില്‍ പുതിയൊരു കഥ പറഞ്ഞു സ്വന്തമായൊരു സിംഹാസ്സനം പണിതു അതില്‍ ഇരിക്കാംആയിരുന്നില്ലേ.  കണ്ടവന്‍ പണിത സിംഹാസ്സനത്തില്‍  കുഷ്യന്‍ ഇട്ടു ഇരുന്നാല്‍ അത് എങ്ങിനെ അംഗീകരിക്കാന്‍ ആവും.പദ്മശ്രീ  എം.ടി. വാസുദേവന്‍‌ നായരേ തെറി വിളിക്കാന്‍ ധൈര്യം ഉണ്ടായ ഒരാളെയേ മലയാളം പ്രസവിച്ചിട്ടുള്ളൂ. രാമായണം വിട് ‍ കാശാക്കിയ കള്ളന്‍ എന്ന് വിളിച്ചത്  വി.കെ.എന്‍. ആണ്.  കള്ളു മണിയും  വി.കെ.എനും  ഇന്ന് ജീവിച്ചിരിപ്പില്ല.  കണ്ണ് പൊട്ടുന്ന  തെറി  ആരെങ്കിലും പറയണമല്ലോ.  വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശികുന്നതല്ല.   എന്തിനിവരീ പണി ചെയ്തു.   മലയാളത്തില്‍ കഥാ ദാരിദ്ര്യം ഉണ്ടായിട്ടോ?   രതിനിര്‍വേദം  ഒരുകാലത്തും ഒരുനാട്ടിലും അവസാനിക്കുന്നില്ല.  ഇതുപോലെ എത്രയെത്ര കഥകള്‍ വേറെയുണ്ട്.   ഏതെങ്കിലും ഒരു പമ്മന്‍ കഥ നിങ്ങള്ക്ക് എടുക്കാമായിരുന്നല്ലോ?  മരണ ശേഷം ഒരു സാഹിത്യ കാരന് കൊടുക്കുന്ന ആദരവായെങ്കിലും  അത് പരിഗനിക്കപ്പെട്ടെനെ. നിങ്ങളുടെ പ്രതിഭയും  കഴിവും വിലയിരുത്താനുള്ള മാനദണ്ഡം ആകുമായിരുന്നു അത്.  അതൊന്നും പറയാതെ ചുണക്കുട്ടികളുടെ   ഉച്ചിഷ്ടം കടമെടുത്തു പ്രതിഭ ചമയനമായിരുന്നോ?  വരും തലമുറ നിങ്ങളെ പുകഴ്ത്തിയെക്കാം.   അവര്‍ക്കറിയില്ലല്ലോ പദ്മരാജന്റെയും ഭരതന്റെയും  നിത്യസ്മാരകത്തില്‍,   ശ്വേത മേനോന്‍ മസാല വിതറി ചൂടാക്കി വിളംബിയതാനെന്നു.  കലാ പൂര്‍ണ്ണതയെയോ  അഭിനയ മികവിനെയോ ഒന്നുമല്ല ഞാന്‍ കുറ്റം പറയുന്നത്.   ഒരു പൂര്‍ണ്ണതയുള്ള കലാസ്രിഷ്ടിയുടെ  മുകളിലും  ഇനിയാരും ഇതുപോലുള്ള  തോന്ന്യാസ്സങ്ങള്‍ നടത്തരുത്.  ഇതുപോലെ  പദ്മരാജന്റെ  തന്നെ ക്ലാസ്സിക്കുകള്‍ വേറെയുമുണ്ട്.  മുന്തിരിതോപ്പിലെ  പോല്‍ പൈലോകാരനും  മൂന്നാം പക്കത്തിലെ  അപ്പൂപ്പനും  തൂവനത്തുബികളിലെ   ജയ കൃഷ്ണനും അങ്ങിനെ തന്നെ ജീവിക്കട്ടെ.   ആ ജീവ തേജസ്ഉള്ള  വിഗ്രഹങ്ങളെ   പൊളിച്ചു പണിതു  കലാ കൈരളിയുടെ   നടന സൌന്ദര്യത്തെയും  സൃഷ്ടി ചാതുര്യത്തെയും   ഇനിയെങ്കിലും ബലാല്‍കാരം ചെയ്യാതിരിക്കൂ..  ഈ സങ്കടതിനിടയിലും ഒരു സന്തോഷം ഉണ്ട്.   വെറുതെയാണെങ്കിലും  പദ്മരാജന്‍  എന്നാ  പേര് ഒരിക്കല്‍ കൂടി  വെള്ളിത്തിരയില്‍ വായിക്കാന്‍ ഇട വന്നതില്

നന്ദി .   നമസ്കാരം.


വാല്‍കഷ്ണം.

ടി കെ രാജീവ് കുമാരുമായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


? രതിനിര്‍വേദം റീമേക്ക്‌ ചെയ്യാനുണ്ടായ സാഹചര്യം.

1978ല്‍ മലയാള സിനിമയിലെ അതികായരായ പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രമാണ്‌ രതിനിര്‍വേദം. കഥയുടെ കെട്ടുറപ്പും തിരക്കഥയുടെ തീവ്രതയും വരകളില്‍ വര്‍ണം ചാലിച്ച സംവിധാനമികവുംമൂലം രതിനിര്‍വേദം പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങിനിന്നു. ആ പ്രമേയം അന്നത്തേപ്പോലെ ഇന്നും പ്രേക്ഷകസമൂഹം ഇഷ്‌ടപ്പെടും എന്ന കാരണത്താലാണ്‌ രതിനിര്‍വേദം പുനര്‍ജനിച്ചത്‌.

? രതിനിര്‍വേദത്തിന്റെ സംവിധാന നിയോഗം താങ്കളിലെത്തിയതെങ്ങനെ.

വളരെ യാദൃച്‌ഛികമായാണ്‌ ഇങ്ങനെയൊരു ഭാഗ്യം എന്നെത്തേടിയെത്തിയത്‌. സുരേഷ്‌കുമാര്‍ ദീര്‍ഘകാലമായി എന്റെ സുഹൃത്താണ്‌. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുണ്ട്‌. പതിവുപോലുളള സായാഹ്ന സംഭാഷണത്തിനിടെ സുരേഷ്‌കുമാര്‍ എന്നോടു ചോദിച്ചു, രതിനിര്‍വേദം റീമേക്ക്‌ ചെയ്‌താല്‍ എങ്ങനെയുണ്ടാകും. ഞാന്‍ പറഞ്ഞു, നന്നാകും. 1978 ല്‍ ഉണ്ടായ ചിത്രം 2011 ല്‍ വീണ്ടും പിറവികൊള്ളുമ്പോള്‍ പ്രേക്ഷകര്‍ അത്‌ ഹൃദയത്തില്‍ ഏറ്റുവാങ്ങും. എങ്കില്‍ നിനക്കു ചെയ്യാമോ എന്നായി സുരേഷ്‌. ഒറ്റ മറുപടി എനിക്കുപറ്റില്ല. അങ്ങനെ തല്‍ക്കാലം ആ സംഭാഷണം അവിടെ മുറിഞ്ഞു. വീണ്ടും പതിവുകാഴ്‌ചയില്‍ സുരേഷ്‌ പറഞ്ഞു. ഞാന്‍ രതിനിര്‍വേദത്തിന്റെ റൈറ്റ്‌ മേടിച്ചു. ആ ചിത്രം നമ്മള്‍ ചെയ്യുന്നു. അങ്ങനെയാണ്‌ ഈ ചരിത്രമുഹൂര്‍ത്തത്തിനു പാത്രമായത്‌

Friday, June 24, 2011

അസൂയ നന്നല്ല സ്വന്തമാക്കി അനുഭവിക്കൂ...


പണ്ട് ഒനിഡ TV യുടെ  പരസ്യം ശ്രദ്ധിച്ചവര്‍ ഓര്‍ക്കുന്നുണ്ടാവും.  അസൂയ നന്നല്ല  വാങ്ങി അഭിമാനിക്കൂ  എന്നാ വാചകം.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന തെസ്നി ബാനു സംഭവത്തില്‍ ഇത് ബാന്‍ഗ്ലൂര്‍ അല്ല.   എന്നൊക്കെ  കേള്‍ക്കുമ്പോള്‍  ഇക്കാര്യം  ആണ് ഓര്‍മ്മ വരുന്നത്. പിന്നെ  എന്താണ്.  താലിബാന്റെ  അഫ്ഘാണോ?  അതോ  സൗദി അറെബിയയോ?

തെസ്നി ബാനുവിനോട് നമ്മളിത് പറയുമ്പോള്‍ പിന്നെ  എന്താണ്  എന്ന്  കൂടി  പറയാനുള്ള  ബാധ്യത  നമുക്കുണ്ട്.  കാരണം നമ്മളിന്നു  പരസ്യമായി  പറയുന്ന ഈ സദാചാരം രഹസ്യമായി  പ്രസ്സങ്ങിക്കില്ല എന്നത്  തന്നെ.  അത് ഓട്ടോ ഡ്രൈവര്‍ ആയാലും ഓടോമോബില്‍  എന്‍ജിനീയര്‍ ‍ ആയാലും കഥ  ഒന്ന് തന്നെ.  നമ്മുടെ സദാചാരം തൊലിപുറത്തെ  ഉള്ളു.  അതിനുള്ളില്‍  ഉള്ളത്   വിളിച്ചു  പറയാനുള്ള  ധൈര്യം  കാണിച്ചില്ലെങ്കിലും   കാപട്യം പറയാതിരിക്കാന്‍  എങ്കിലും  മുതിരണം.  വായടച്ചു  പിടിക്കുന്നതിനു  പ്രതേകിച്ചു   ധൈര്യം  ഒന്നും  വേണ്ടല്ലോ.

പ്രണയം  നിയമ വിരുദ്ധമായ  നടപടി  ആണോ?  ലൈന്ഗീകത  നിയമ വിരുദ്ധം  ആണോ?  ഈ  പറയുന്നവരൊക്കെ തന്നെ  രഹസ്യമായി  ചെയ്തു  കൂട്ടുന്നത്‌  തുറന്നു  പറഞ്ഞില്ലെങ്കിലും  മറ്റുള്ളവരുടെ  സ്വാതന്ദ്ര്യത്തില്‍  ഇടപെടുന്നതെങ്കിലും അവസ്സാനിപ്പിക്കാനുള്ള  സംസ്കാരം  കാണിക്കണം.   ഇവിടെ  സത്യത്തില്‍  പ്രശനം   രണ്ടു  യുവ മിധുനങ്ങള്‍ പ്രണയിച്ചതോ,  ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്  ഒന്ന്  കെട്ടി പിടിച്ചതോ അല്ല ചില  ആളുകളെ  പ്രകോപിപ്പിച്ചത്.
അവര്‍ക്ക്  ഇതുപോലെ ചെയ്യാന്‍ അവസരം ഇല്ലാത്തതില്‍ ഉണ്ടായ അസൂയ  കൊണ്ട്  മാത്രമാണ് ഇന്നീ  പ്രശ്നം  ഉണ്ടായിട്ടുള്ളത്. നേരെ മരിച്ചു അവര്‍ക്ക്  കൂടി  വഴങ്ങിയിരുന്നെങ്കില്‍ ഈ  സംഭവം  ഉണ്ടാകുമായിരുന്നോ?  ഇത് തിരിച്ചറിയാന്‍ ഇതില്‍ ഇടപെട്ടിട്ടുള്ള  സദാചാര  കാവല്‍ മാലാഖമാരുടെ  പ്രായം  മാത്രം  പരിശോധിച്ചാല്‍  മതിയാകും.
  
ഇനി  മറ്റൊന്ന്.  ഇവര്‍ക്കിതിനെ  ചോദ്യം ചെയ്യാന്‍  ഉണ്ടായ  ധൈര്യത്തിനെ നമ്മള്‍ വാഴ്ത്തണം.  കാരണം ഒരു വടിവാളും  പിടിച്ചു  വൈറ്റില  ജങ്ങ്ഷനില്‍ വെച്ചോ  MG റോഡില്‍ വെച്ചോ രണ്ടു പേര്‍ ഗുണ്ടായിസ്സം നടത്തിയാല്,‍   കാണാത്ത പോലെ ഒഴിഞ്ഞു പോയി സ്വന്തം കാര്യം നോക്കുന്ന സമൂഹത്തിലെ പ്രതിനിധികള്‍  ആണ് ഞാനും നിങ്ങളും.   അങ്ങിനെയുള്ള സമൂഹത്തില്‍ നിന്നും നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഇത്ര ധീരതയോടെ രംഗത്ത് വന്ന ഈ യുവാക്കളെ എന്ത് ബഹുമതി കൊടുത്താണ് ആദരിക്കേണ്ടത്.   തീവ്ര വാദത്തിന്റെയും വിഭാഗീയതയുടെയും പേരില്‍ മറഞ്ഞും മറയാതെയും  ഇവിടെ  എന്തെല്ലാം  നടക്കുന്നു.  ധൈര്യമുണ്ടോ  ഇവര്‍ക്കൊക്കെ  നെഞ്ഞും വിരിച്ചു പിടിച്ചു തടയാനും  ചോദ്യം  ചെയ്യാനും.   ഒരു വടിവാളും പിടിച്ചു നിവര്‍ന്നു നില്‍ക്കാന്‍ ശേഷിയില്ലാത്ത  തമ്മനം ഷാജി അടക്കി വാഴുന്ന നാടാണ് കൊച്ചി എന്നത് ഈ സമയത്ത് ഓര്‍ക്കുന്നത്  നല്ലത്.  ഈര്‍ക്കില്‍ സമാനരായ  ഇത്തരം ഞാഞ്ഞൂലുകളുടെ നിഴല്‍ വെട്ടത്തു പോലും നടക്കാന്‍ ധൈര്യപ്പെടാത്ത  ഇത്തരക്കാരുടെ   സാമൂഹ്യ സേവനം നാടിനെ കൊണ്ട് ചെന്നെതിക്കാന്‍ പോകുന്നത് എവിടെക്കായിരിക്കും?   അവിടെയാണ് ഇരുപതുകളുടെ  കൌതുകങ്ങളില്‍  ജീവിക്കുന്ന യുവ മിധുനങ്ങളുടെ നെഞ്ചത്ത് കേറി നിന്ന്  ഊറ്റം കൊള്ളുന്നത്‌.   നാണമില്ലേ  നിങ്ങള്ക്ക്..

ഇവരൊക്കെ  ഒന്ന് മനസ്സിലാക്കുക.  കടുത്ത ചിട്ടകള്‍  ഉള്ള  ഇസ്ലാമീക രാജ്യങ്ങളില്‍  പോലും  പ്രണയം പരസ്യമായി  നടക്കുന്നുണ്ട്.   രതിലീലകള്‍  ഓടുന്ന  കാറില്‍ വെച്ചും  ആളൊഴിഞ്ഞ സ്ഥലത്ത് ഒതുക്കിയിട്ട വാഹനത്തില്‍ വെച്ചും നടത്തുന്നുണ്ട്.  അവിടെ അതുകണ്ടാല്‍ പോലും ആരും ശ്രദ്ധിക്കാറില്ല.   കാരണം ആര്‍ക്കും  ഉപദ്രവം  ഇല്ലാതെ  രണ്ടുപേര്‍ പരസ്പര  സമ്മതത്തോടെ ചെയ്യുന്ന  ഇത്തരം  കാര്യങ്ങളില്‍  ഇടപെടുന്നത് അവര്‍ക്ക്  മാന്യതയ്ക്ക്  നിരക്കുന്നതല്ല.  മറ്റൊരാളുടെ ന്യായമായ  ഇഷ്ടാനിഷ്ടങ്ങളില്‍  വേറൊരാള്‍ കൈകടത്തുന്നില്ല.   കാരണം  അവര്‍ക്ക്  അസൂയപ്പെടാന്‍  ഇല്ല. അവര്‍ക്കും അങ്ങിനെ ചെയ്യാന്‍ സംവിധാനങ്ങളും  ആളും  ഉണ്ട്.   ഇവിടെ  അതില്ലാത്തവര്‍  കാട്ടികൂട്ടുന്ന  ശുദ്ധ  കാപട്യത്തിന്റെ  പേരല്ല  സദാചാരം.  പരസ്യത്തില്‍ പറയുമ്പോലെ  സ്വന്തമാക്കി അനുഭവിക്കൂ..  അപ്പോളെ  ഈ  രോഗത്തിന് ശാന്തിയുണ്ടാവൂ..



Friday, April 15, 2011

എല്ലാ  അമ്മമാര്‍ക്കും  അവരുടെ   നാനവിധങ്ങളായ  മൌന നൊമ്പരങ്ങള്‍ക്കും  മുന്നില്‍  എന്നെ ഏറെകാലമായി  നൊമ്പരപ്പെടുത്തുന്ന  ഈ  അമ്മയുടെയും മകന്റെയും  കഥ  ഞാന്‍  2011  ലെ മാതൃ ദിനത്തില്‍  വിനയപൂര്‍വ്വം  സമര്‍പ്പിക്കുന്നു.  


അമ്മേ,  മാപ്പ്......



വല്ലാത്തൊരു വേഗതയായിരുന്നു. എവിടെയ്ക്കെന്നോ  ഏതിലൂടെന്നോ  തിരിച്ചറിയാനാവാത്ത  വിധം അതിവേഗത്തിലൂടൊരു  കടന്നു പോക്ക്.    ഞാനെവിടെയോ എതിചെര്ന്നതായൊരു തോന്നല്‍. ഞാന്‍  ചുറ്റും  നോക്കി.  ഒന്നും  വ്യക്തമല്ലാത്ത  പോലെ.  പക്ഷെ   ആ  അവ്യക്തതയ്ക്കിടയിലും  ഞാന്‍  എന്‍റെ  രണ്ടു ചങ്ങാതികളെ  തിരിച്ചറിഞ്ഞു.  അവരെ അഭിവാദ്യം ചെയ്യാന്‍  ഞാന്‍ ശ്രമിച്ചെങ്കിലും എനിക്ക്  വാക്കുകള്‍  പുറത്തേക്കു  വരുന്നില്ലായിരുന്നു.  അവര്‍ക്കും  അത്  തന്നെ  ആയിരിക്കണം  സ്ഥിതി. അപ്പോഴാണ്‌  ഞാന്‍ ശ്രദ്ധിക്കുന്നത്.  ഒരു  ജന സാമാന്യം  ഞങ്ങള്‍ക്ക് മുന്നില്‍  ഉണ്ടായിരുന്നത്.  അതില്‍  എല്ലാ  തരം  ആളുകളും  ഉണ്ടായിരുന്നു.  ഒറ്റ വാക്കില്‍ പറഞ്ഞാല്‍  ആബാലവൃദ്ധം.  ജരാ നര ബാധിച്ചവരില്‍ അതിന്റെ  ലക്ഷണങ്ങള്‍  ഒന്നും  ഇല്ലായിരുന്നു.   ശിശുക്കള്‍ക്കാവട്ടെ  അതിന്റെ  ബലഹീനതയും.  എല്ലാവരിലും  ഒരു  പുതു ചൈതന്യം.  പരസ്പരം  ഉരിയാടാതെ  അച്ചടക്കത്തോടെ നില്‍ക്കുന്ന  ഞങ്ങള്‍ക്കിടയിലേക്ക്  പെട്ടെന്നാരോ  കടന്നു  വന്നു.  അവര്‍  ഓരോരുത്തരോടും  എന്തൊക്കെയോ  പറയുകയും  അറിയുകയും   ചെയ്ത ശേഷം,  ചിലരെ  വലത്തേക്കും  മറ്റുചിലരെ  ഇടത്തേക്കും പറഞ്ഞയച്ചു. ഞങ്ങള്‍ മൂവരുടെയും ഊഴം  ഒരുമിച്ചായിരുന്നു.  വലിയൊരു  അധികാരി എന്ന് തോന്നിക്കുന്ന  ആ  രൂപം   ഞങ്ങള്‍  മൂവരോടുമായി  ഇങ്ങിനെ  പറഞ്ഞു.                                                                                               "ഭൂമിയില്‍  വധ ശിക്ഷയ്ക്ക്  വിധേയരായി  എത്തിയവര്‍  നിങ്ങള്‍ .  കൂര്‍ത്തുമൂര്‍ത്ത   ഇരുമ്പ് കമ്പികൊണ്ട്  സഹ മനുഷ്യനെ കൊന്നു"    ശെരിയല്ലേ?

"കൊന്നതല്ല, മല്പ്പിടുതത്തില്‍,  അത്തരമൊരു  വസ്തുവിലേക്ക്  അയാള്‍  മറിഞ്ഞു  വീഴുകയായിരുന്നു.  അപ്പോളത്തെ  വെപ്രാളത്തില്‍   അയാളെ  രക്ഷിക്കാനായി  ആ  ഇരുമ്പ്  ദണ്ട് ഞങ്ങള്‍ ഊരി  എടുക്കുകയായിരുന്നു.  അത്  ഞങ്ങള്‍ക്ക്  കൂടുതല്‍  വിനയായി.  ഞങ്ങള്‍ക്കെതിരായ   അനിഷേധ്യമായ  തെളിവായി.  ഞങ്ങള്‍  മൂവരെയും  ഒരുമിച്ചു  ആക്രമിക്കാന്‍  തക്ക  ആരോഗ്യവും  കരുത്തുമുള്ള   ആ  പാക്കിസ്ഥാനിയെ  ഉറങ്ങിക്കിടക്കുമ്പോള്‍  പോലും വധിക്കുവാന്‍ ഞങ്ങള്‍  ശാരീരികമായും  മാനസീകമായും  ശക്തരല്ലായിരുന്നു.  പക്ഷെ  ഇതൊന്നും  കോടതിക്ക്  മനസിലായില്ല.   കാരണം അയാള്‍  ചോര വാര്‍ന്നു മരണപ്പെട്ടിരുന്നു.  ചോരയ്ക്ക്  ചോര.  അതായിരുന്നു  നിയമം."

ഞങ്ങള്‍  ശാന്തരായി  പറഞ്ഞവസ്സാനിപ്പിച്ചു 
തേജോരൂപം  വീണ്ടും  ഞങ്ങളോട്  സംസാരിച്ചു.  "എല്ലാം  ഇവിടെയും  രേഖപ്പെടുത്തിയിട്ടുണ്ട്.  എന്നാല്‍   ചിലത്  നിങ്ങളോട്  ചോദിക്കേണ്ടതുണ്ട്.  കാരണം  സ്വര്‍ഗ്ഗ നരകത്തിലേക്കുള്ള  പ്രവേശനം  ആണിവിടെ.  നിങ്ങളുടേത്  പ്രത്യേക  കേസ്  ആണ്.    അതിനാല്‍  ചിലകാര്യങ്ങള്‍  നിങ്ങള്‍  സ്വയം  പറയേണ്ടിയിരിക്കുന്നു.   അതിന്റെ  അടിസ്ഥാനത്തില്‍  മാത്രമേ  നിങ്ങള്ക്ക്  എവിടെ  പ്രവേശനം  എന്ന്  പറയാന്‍  ആവുകയുള്ളൂ".   തേജോരൂപം   മധുരമായി  പറഞ്ഞു. 



എന്തായിരുന്നു  നിങ്ങളുടെ  അവസ്സാനത്തെ  ആഗ്രഹമായി  ന്യയാധിപനോട്  ആവശ്യപ്പെട്ടത്?  

"ഇസ്ലാമില്‍ ചേര്‍ന്ന ശേഷം മരിക്കണം"   എന്‍റെ കൂട്ടുകാര്‍ ഒരേ  സ്വരത്തില്‍  പറഞ്ഞപ്പോള്‍  ഞാന്‍ ഒന്നും  മിണ്ടാതെ  തലകുനിച്ചു  നിന്നു.

തേജോരൂപം  എന്നെ നോക്കി.   എന്താ  നിനക്ക്  അവസാനത്തെ  ആഗ്രഹം  ഒന്നും  ഉണ്ടായിരുന്നില്ലേ?

"അമ്മയോട്  സംസാരിച്ച  ശേഷം മരിക്കണം".   ഞാന്‍  ഭയത്തോടെ അതുവരെ ഇല്ലാത്ത  വിക്കലോടെ  ഒരുവിധം  പറഞ്ഞൊപ്പിച്ചു.

"അതെന്താ അങ്ങിനൊരു മോഹം.  മതം സ്വീകരിച്ച്  സ്വര്‍ഗത്തില്‍  സ്ഥാനം  ഉറപ്പിക്കണം  എന്ന്  നിനക്ക്  തോന്നാതിരുന്നത് എന്തേ?   ഇനി  നിനക്ക്  സ്വര്‍ഗം  വേണ്ട  എന്നുണ്ടോ?  അതോ  നീ  നിരീശ്വര വാദി ആണോ?   തേജോരൂപം  എന്നെ  വിചാരണ  ചെയ്യാനുള്ള  പുറപ്പാടിലാണെന്ന് തോന്നിപ്പോയി  എനിക്കപ്പോള്‍ .

"സ്വര്‍ഗം  വേണ്ടാഞ്ഞിട്ടല്ല. ഞാന്‍ നിരീശ്വര വാദിയും  അല്ല.  എനിക്ക് വേണ്ടി  ജീവിച്ച എന്‍റെ  അമ്മയെ തീരാദു:ഖത്തില്‍  അകപ്പെടുതിയതിന്റെ  നിരാശ മാത്രമായിരുന്നു  എനിക്കപ്പോള്‍ .   


ഞ്ഹൂം....         നിങ്ങള്‍ക്കവിടെ  ജയിലില്‍ മത പഠനം  ഉണ്ടായിരുന്നല്ലോ  എന്നിട്ടും  നിനക്ക്  മതം  സ്വീകരിച്ചു,  സ്വര്‍ഗ്ഗം  ഉറപ്പിക്കാന്‍  തോന്നിയില്ലേ?

ഒന്നും  ഒന്നും  തമ്മില്‍  കൂട്ടിയാല്‍  ലോകത്തായാലും പരലോകത്തായാലും  രണ്ടല്ലേ  ഉത്തരം കിട്ടുക.   ജയിലില്‍  പഠിച്ചതും  കുട്ടിക്കാലത്ത്  ഞാന്‍ പഠിച്ചതും  എല്ലാം  ഒരേകാര്യം ആയിരുന്നു.   

എന്നിട്ട്  നിന്റെ  ആഗ്രഹം  അവര്‍  സാധിച്ചു തന്നോ   തേജോരൂപം  വീണ്ടും  ചോദിച്ചു.  
അര മണിക്കൂര്‍  ഫോണിലൂടെ സംസാരിക്കാന്‍  അദ്ദേഹം  എന്നെ  അനുവദിച്ചു.  

എന്തായിരുന്നു  നീ അമ്മയോട്  പറഞ്ഞത്?  അമ്മ  നിന്നോടെന്തെല്ലാം  പറഞ്ഞു?  നിന്റെ  നാവില്‍ നിന്നും  ഞാനൊന്ന്  കേള്‍ക്കട്ടെ?  
തേജോരൂപം  ഒരു  മന്ദസ്മിതം  പൊഴിച്ചുകൊണ്ട്‌  എന്നോടാവശ്യപ്പെട്ടു.

ഞാന്‍  പതിയെ  ഓര്‍മകളിലേക്ക്   ആഴ്ന്നിറങ്ങി.


ജയിലിലെ രണ്ടു ഉദ്യോഗസ്ഥാര്‍  എന്നെ  സെല്ലില്‍  നിന്നും  ജയില്‍  അധികാരിയുടെ മുറിയിലേക്ക്  കൂട്ടികൊണ്ട്  പോയി.  അവിടെ  ഒരു മൂലയില്‍  ഒരു   ചെറിയ  മേശയും കസസെരയും.  മേശപ്പുറത്തു ഒരു  ഫോണും  ടൈം പീസും  ഒരു  കുപ്പി  വെള്ളവും  ഉണ്ടായിരുന്നു.  എന്നെ  അതിനു മുന്നില്‍  ഇരുത്തിയ ശേഷം  ജയില്‍ അധികാരി എന്നോട് പറഞ്ഞു: അര മണിക്കൂര്‍ സംസാരിക്കാന്‍  നിന്നെ  കോടതി  അനുവദിച്ചിട്ടുണ്ട്. ഈ  സമയം  മുഴുവന്‍  നിനക്ക്  ഉപയോഗിക്കാം.  സമയം  തീരുമ്പോള്‍  ഫോണ്‍  വിചെധിക്കപ്പെടും.  ആശംസകള്‍ പറഞ്ഞ ശേഷം  അദ്ദേഹം  നമ്പര്‍  ഡയല്‍ ചെയ്തു  ഫോണ്‍  എനിക്ക്  കൈമാറി.   മുറിയില്‍  നിന്നും  ഇറങ്ങി  പുറത്തു  നിന്ന്  പൂട്ടി.    എന്റെ  കയ്യിലിരുന്ന  ഫോണില്‍  അങ്ങേതലയ്ക്കല്‍  ബെല്‍ മുഴങ്ങുന്ന  ശബ്ദം കേള്‍ക്കാം.   മേശപ്പുറത്തിരുന്ന  ടൈം പീസിനെക്കാള്‍  പല മടങ്ങ്‌ വേഗത്തില്‍ എന്റെ ഹൃദയം   മിടിക്കുന്നുണ്ടായിരുന്നു.   ഫോണിന്റെ   അങ്ങേ തലയ്ക്കല്‍ നിന്നും ഞാന്‍  ആദ്യമായി കേട്ട മധുരസ്വരം  ഒരു താരാട്ടിന്റെ  ഈണത്തില്‍  എന്റെ  ചെവിയിലേക്കെത്തി.  എന്റെ  അമ്മയുടെ  സ്വര സംഗീതം.  മുല്ലപ്പൂവിന്റെ  സുഗന്ധം  എന്നെ  പൊതിഞ്ഞു.  എനിക്കുചുറ്റും  അനവധിയായ സുഗന്ധ  പുഷ്പങ്ങള്‍  സെക്കന്റുകള്‍ കൊണ്ട്  പൂത്തുലഞ്ഞു  നില്‍ക്കുന്നത്  ഞാന്‍  കണ്ടു.   പലവിധ വികാരാവേശ  തിരത്തള്ളലില്‍ ഞാനൊന്ന്  വിളിക്കാന്‍  ശ്രമിച്ചു, എന്റെ  അമ്മെ എന്ന്.   എന്നാല്‍  പുറത്തേക്കു  വന്നത്  ഒരു  വിളി  ആയിരുന്നില്ല,  എന്റെ  അമ്മെ  എന്ന  നിലവിളി  ആയിരുന്നു.  എന്റെ അമ്മേ  എന്ന  നിലവിളി.......  


എനിക്ക്  മനസിലായി, അമ്മയ്ക്ക്  എന്നോട്  പറയാന്‍ ഒരുപാടുണ്ടെന്നു.   എല്ലാ  കാര്യങ്ങളും  കൂടി  ഒരുമിച്ചു  വന്നിട്ട്  അമ്മയ്ക്ക്  ഒന്നും  മിണ്ടാന്‍  വയ്യാത്ത  അവസ്ഥയില്‍  ആയിരുന്നു.  അത്  കൊണ്ട്  ഞാന്‍  തന്നെ  തുടങ്ങി  വെച്ചു.
"അമ്മേ  ഈ  മോനോട്  ക്ഷമിക്കണം.   അമ്മയെ  ഞാന്‍  ഒത്തിരി  സങ്കടപ്പെടുത്തി.   അമ്മയ്ക്ക്   വാര്‍ധക്യത്തില്‍  താങ്ങും  തണലും  ആവേണ്ടിയിരുന്ന  ഞാന്‍,  സങ്കടങ്ങളുടെയും നിസ്സഹായതയുടെയും തീരാ ദു:ഖത്തില്‍ അകപ്പെടുത്തി കൊണ്ട്   എന്നെന്നേയ്ക്കുമായി  ഇല്ലാതാകുവാന്‍  പോവുകയാണ്.   അമ്മയ്ക്ക് തരാന്‍ ഇനി  ഒന്നും തന്നെ  എന്റെ  കയ്യില്‍  ഇല്ല. അമ്മേ,             മാപ്പ്  അമ്മേ..   എന്നെ  ശപിക്കരുതേ...


എന്റെ  വാക്കുകള്‍  കേട്ട്  അമ്മ  നിയന്ത്രണം  വിട്ടു  പൊട്ടി കരഞ്ഞു..
അവിടെ  ആരോ  അമ്മയെ  ആശ്വസ്സിപ്പിക്കുന്നതും  നിയന്ത്രണം പാലിക്കാന്‍  ഉപദേശം കൊടുക്കുന്നതും  കേള്‍ക്കാം.


ഇടറുന്ന തൊണ്ടയില്‍ നിന്നും  വിറയലാര്‍ന്ന  ശബ്ധത്തില്‍  അമ്മ  എന്നോട്  പറഞ്ഞു.


എന്റെ  കുഞ്ഞേ,  അമ്മയ്ക്കെങ്ങിനെ  നിന്നെ ശപിക്കാനാവും,   അമ്മ അമ്മയായത്,  എന്റെ  ഉണ്ണി  എന്റെ ഉദരത്തില്‍  പിറന്നപ്പ്പോഴാണ്.   കഴിഞ്ഞ  ദിവസ്സങ്ങളിലോക്കെയും  എന്റെ  ഉണ്ണി  ജനിച്ചപ്പോള്‍  മുതലുള്ള  ഓരോ നിമിഷവും  ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍ .      "മ്മേ"  
എന്ന്  ആദ്യമായി  വിളിച്ചത്  പോലും  എന്റെ  ചെവിയില്‍  ഇപ്പോളും  ഉണ്ട്.  നീ  ജോലിതേടി   മറുനാട്ടില്‍  പോകുന്നത്  വരെ   എന്റെ ഉണ്ണി  അമ്മയെ  വേദനിപ്പിച്ചിട്ടില്ല.  കുഞായിരുന്നെങ്കിലും  അമ്മയുടെ  കോട്ടയയിരുന്നു  നീ  എനിക്കെന്നും.   പലപ്പോളും  ഈ  അമ്മയ്ക്ക്  ചുറ്റും  സുരക്ഷിതത്വത്തിന്റെ   കോട്ട തീര്‍ത്തു,  നിന്റെ  സാമീപ്യം.  ആ  ഉണ്ണിയെ  അമ്മയെങ്ങിനെ  ശപിക്കും.  മോനെ...   അമ്മയിന്നു  നിന്നെ  അനുഗ്രഹിക്കുന്നു,   "മരിച്ചാലും  എന്റെ ഉണ്ണി  ജീവിയ്ക്കും,"
ഒരു പാട്  ഹൃദയങ്ങളില്‍  .....


കുഞ്ഞുന്നാളില്‍ സിദ്ധാര്‍ത്ഥ കുമാരന്റെ  കഥ പറഞ്ഞു തന്ന, ഭഗത് സിംഗിന്റെ  കഥ പറഞ്ഞു തന്ന,
ഭൂതപ്പാട്ട്  പാടി കേള്‍പ്പിച്ച   എന്റെ  അമ്മയപ്പോള്‍ എന്റ്റെ മുന്നില്‍ ഇരിക്കുന്ന പോലെ  എനിക്ക് തോന്നി.   ഒരു   അസാധാരണ  ധൈര്യം അപ്പോളേക്കും  അമ്മയ്ക്ക്  കൈവന്ന  പോലെ.
അതോ  എന്നെ  സന്തോഷിപ്പിക്കാന്‍ ,   എന്റെ മാനസീകാവസ്ഥ  കൂടുതല്‍ മോശമാവാതിരിക്കാന്‍   അമ്മ  സ്വയം മറന്നു  അഭിനയിച്ചതോ?  എനിക്കറിയില്ല.


 ഞാന്‍  ഓരോരുത്തരെയും  പേര്  പറഞ്ഞു  അവരുടെയൊക്കെ  ക്ഷേമം  അന്വേഷിച്ചു.  എനിക്ക് പ്രിയപ്പെട്ട  എല്ലാവരുടെയും  വിശേഷം  അമ്മ  എന്നെ  പറഞ്ഞു  കേള്‍പ്പിച്ചു.    കൂട്ടത്തില്‍   പോരും  മുന്‍പ്   എന്റെ   വീട്ടു മുട്ടത്തു  ഞാന്‍  നട്ട  പൂമരത്തെ  കുറിച്ചും...


ഉണ്ണീ....  ദേവദാരു  എന്ന്  പേരിട്ടു നീ നട്ട  ചെടി  ഇന്ന് വളര്‍ന്നു  നമ്മുടെ  മുറ്റമാകെ പടര്‍ന്നു  നില്‍ക്കുന്നു.  നല്ല  തണലാണ്‌  അതിനു  കീഴില്‍ .   രണ്ടു  കരങ്ങള്‍  നീട്ടി  നില്‍ക്കുന്നത്  പോലെയാണ്  അതിന്റെ  രണ്ടു  ചില്ലകള്‍   നില്‍ക്കുന്നത്.  അമ്മയിന്നലെ  ഏറെനേരം  അതിനു കീഴിലിരുന്നു.  എന്റെ  ഉണ്ണിയെ  ഓര്‍മ്മയുണ്ടോ  ദേവദാരു,  എന്ന്  ചോദിച്ചപ്പോള്‍    ഒരു  ഇളം തെന്നല്‍ വന്നു  അതിന്റെ  ചില്ലകള്‍  ഇളക്കി.


അമ്മേ.  നാളത്തെ ജുമാ  നമസ്കാരം കഴിയുമ്പോള്‍ ഞാന്‍  ഇല്ലാതാവും.  പക്ഷെ  അമ്മയെ കാണാന്‍ ഞാന്‍  ആ  മരത്തില്‍  വരും. തെന്നലായി..... കുളിരായി,....ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരതാന്‍ തുടങ്ങി.   ഞാന്‍  പൂര്‍ത്തിയാക്കും  മുന്‍പേ  അമ്മ  വീണ്ടും  തൊണ്ട  ഇടറി പറഞ്ഞു.

അമ്മയെന്നും  ഇനിയാ  മരത്തണലില്‍  ഇരിക്കും.   അമ്മയുടെ അന്നത്തില്‍  ഒരു  പങ്കു  ദേവദാരുവിന് നല്‍കും.   അമ്മയ്ക്കിനി  അതല്ലേ  കഴിയു.  അത് മാത്രം.....
കരച്ചിലിന്റെ  വരമ്പത്ത്  നില്‍ക്കുന്ന  അമ്മയുടെ  നിയന്ത്രണം  നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍  പെട്ടെന്ന്  പറഞ്ഞു.  "  അതുവേണ്ടാമ്മേ,    അമ്മ  തിന്നു ബാക്കി  വരുന്നത്  മതി  എനിക്ക്.  അതാണ്‌  എനിക്കിനി  അമൃത്.   എന്നാല്‍  അതിന്റെ  കാരണം  പറഞ്ഞു  പൂര്‍ത്തിയാക്കാന്‍  കഴിയും  മുന്‍പേ  എനിക്ക്  കോടതി  കനിഞ്ഞനുവധിച്ച  സമയപരിധി  അവസ്സാനിച്ചിരുന്നു.  

എന്റെ  കഥ ഞാന്‍ പറഞ്ഞു  നിര്‍ത്തുമ്പോള്‍ ,  എവിടെ നിന്ന് എന്ന് മനസ്സിലായില്ലെങ്കിലും  ഒരേ താളത്തിലുള്ള  കയ്യടി ആയിരുന്നു.

തേജോരൂപം  ഇരു കരങ്ങളും  ഉയര്‍ത്തി നിശ്ശബ്ദത  ആവശ്യപ്പെട്ടു.    എന്നിട്ട് 
സാവധാനം എന്റെ  അടുത്തേക്ക് വന്നു തല കുനിച്ചു  നിന്നു.   അല്‍പ്പനേരത്തെ  മൌനത്തിനു ശേഷം  എല്ലാവരോടുമായി  പറഞ്ഞു.   ഇവരില്‍ മതം സ്വീകരിച്ചവര്‍ ആണോ അതോ അമ്മയെ ആദരിച്ചവന്‍ ആണോ  സ്വര്‍ഗത്തില്‍  പ്രവേശിക്കേണ്ടത്   എന്ന്  ഞാന്‍ സ്വയം  തീരുമാനിക്കുന്നില്ല.  പരേതരും  അല്ലാത്തവരുമായ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ  ശേഷം   അത്  തീരുമാനിക്കും.  അതുവരെ നിങ്ങള്‍ ത്രിശങ്കുവില്‍ നില്‍ക്കുക.


പ്രിയമുള്ളവരേ  ഞങ്ങളുടെ കഥ കേട്ടല്ലോ.   ത്രിശങ്കുവില്‍  നില്‍ക്കുന്നതിനേക്കാള്‍  നല്ലത്  നരകമാണ്.   നിങ്ങളുടെ വിലയേറിയ അഭിപ്രായം ഞങ്ങളുടെ വിധി  നിശ്ചയിക്കും.     നിങ്ങളുടെ  അഭിപ്രായം   ദയവായി   ഇവിടെയോ  സകുടുംബതിലോ  രേഖപ്പെടുത്തു.
   

Saturday, March 19, 2011

രാജാവിന്റെ ഭാര്യ

       മലയാളി മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കൂടി കാലെടുത്തു വെച്ചിരിക്കുന്നു.  വാഗ്ദാനങ്ങളുടെ പട്ടികയുമായി ഇരുമുന്നണികളും നമ്മുടെ നേര്‍രേഖയില്‍ വരുന്ന ഗ്രഹണകാലം.  ഇടതു മുന്നണിയുടെ പ്രകടന പത്രിക വായിച്ചു
കോരിത്തരിച്ചാണ്  ഞാനിതെഴുതുന്നത്.
"പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം നല്‍കും"  എന്നതാണ് ഈ  വാഗ്ദാനം.  ലോകത്തെതൊരു ഇടതു പ്രസ്ഥാനവും ചെയ്യാന്‍ അരയ്ക്കുന്ന കാര്യമാണ് നമ്മുടെ ഇടതു പ്രസ്ഥാനം ചെയ്യുമെന്നുറക്കെ പ്രഖ്യാപിച്ചു വോട്ട് ചോദിക്കുന്നത്.  (ഇതുപോലെ വേറെ പലതുമുണ്ട് അതൊന്നും  ഞാനിവിടെ പറയുന്നില്ല)
ഇത്തരം അടവ് നയം വോട്ടിനുവേണ്ടി മാത്രം നമ്മുടെ സഖാക്കള്‍ ഈയിടെയായി അനുവര്‍ത്തിക്കുന്നുണ്ട്.  പാക്കിസ്ഥാനില്‍ പ്രളയം
ഉണ്ടായപ്പോള്‍ ഭാരത സര്‍ക്കാരിന്റെ സഹായം നിരസിച്ച പാക്ക് ജനതയ്ക്ക് നമ്മുടെ സര്‍ക്കാര്‍ കോടികള്‍   സഹായംപ്രഖ്യാപിച്ചിരുന്നു. മുസ്ലിം
 വര്‍ഗ്ഗബോധം വോട്ടാവുമെന്നു കരുതി ആയിരിക്കണം ഈ  സാഹസം ചെയ്തത്.  രാജാവിനെക്കാള്‍ വലിയ രാജ ഭക്തി.  പഴം ചൊല്ലില്‍ പതിരില്ലെന്നാണ് പഴമക്കാര്‍ പറയാറ്.
എന്നാല്‍ ഇത്തരം ഭരണ പരിഷ്കാരങ്ങളിലൂടെ പതിരില്ലാത്ത പഴം ചൊല്ലിനു വേറെ പലതും ഉണ്ടായേക്കാം.  ആരുടെ വോട്ടിനു വേണ്ടി ആണെന്നറിയില്ല,  പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വേണ്ടി ഇപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
സാമാന്യ ബോധം ഉള്ള ഒരു പരിവര്‍ത്തിതന്റെ വോട്ട് പോലും ഇതുകൊണ്ട് പെട്ടിയില്‍ വീഴില്ല.
കാരണം,  ഒരുവന്‍ ക്രിസ്തു മതം സ്വീകരിച്ചാല്‍ പിന്നെയവന്‍ ക്രിസ്ത്യാനി  ആണ്.  ക്രിസ്തു മതത്തിലെക്കാള്‍ പരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഇന്ന് ഇസ്ലാമില്‍ നടക്കുന്നുണ്ട്.  എന്നാല്‍ ഒരിടത്തും നമ്മള്‍ പരിവര്‍ത്തിത മുസ്ലിം അല്ലെങ്കില്‍ ദളിദ്  മുസ്ലിം എന്നൊന്നും   കേള്‍ക്കുന്നില്ല. എന്തുകൊണ്ട്?  ഉത്തരം പറയാന്‍ എന്റെ മേല്‍ ആത്മീയ അധികാരങ്ങളുള്ള ആരെങ്കിലും  തയ്യാറാവുമോ?

       പരിവര്‍ത്തിത ക്രൈസ്തവാന്‍, ദളിദ് ക്രൈസ്തവാന്‍ എന്നൊക്കെ വിളിപ്പേര് കൊടുക്കുന്നത് യഥാര്‍ത്ഥത്തില്‍ ചില സ്ഥാപിത
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.  ഒരുവള്‍ക്ക്‌ രാജ്ഞി ആവാന്‍ രാജകുടുംബത്തില്‍ ജനിക്കണം എന്നുണ്ടോ?  രാജാവ് വിവാഹം (അവള്‍ രാജകുമാരി അല്ലെങ്കിലും) ചെയ്‌താല്‍ അവളെ ആരെങ്കിലും പരിവര്‍ത്തിത രാജ്ഞി എന്ന് വിളിക്കാന്‍ ധൈര്യപ്പെടുമോ?  അങ്ങിനെ ആയിരുന്നെങ്കില്‍ ഡയാനയെ ലോകം എന്തിനു രാജകുമാരി എന്ന് വിളിച്ചു.  അവര്‍ ഏതു രാജകുടുംബത്തിലെ 
കുമാരി ആണ്.   ഇതൊക്കെ  പോട്ടെ, അറയ്ക്കല്‍
രാജകുടുംബം എങ്ങിനെ ഉണ്ടായി?   എന്നിട്ടും,  ക്രിസ്തു മതത്തിലേക്ക് വരുന്നവരെ മാത്രം എന്തിനിങ്ങിനെ  കോണകം ഉടുപ്പിച്ചു കെട്ടി
വലിക്കുന്നു.

       ഒരുവന്‍ മാമ്മോദീസ സ്വീകരിക്കുമ്പോള്‍, അത് 
സവര്‍ണ്ണന്‍ ആയാലും അവര്‍ണ്ണന്‍ ആയാലും അവന്റെ ഭൌതീകവും ആത്മീയവുമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും 
 ആദ്യന്തമുള്ള ഉത്തരവാദിത്തം സഭയ്ക്കും സഭാമക്കള്‍ക്കും മാത്രമാണ്.  സര്‍ക്കാരിനല്ല.
കാരണം മത പരിവര്‍ത്തനം സര്‍ക്കാരിന്റെ 
വിഷയമല്ല.  മതം വളര്‍ത്തേണ്ടത്, അതാതു 
മതങ്ങളുടെ മാത്രം ആവശ്യമാണ്‌. രണ്ടുടുപ്പ് ഉള്ളവന്‍ ഒന്ന് ഇല്ലാത്തവര്‍ക്ക് കൊടുക്കട്ടെ എന്നാണു വേദപുസ്തകം വിശ്വാസിയോട് ആവശ്യപ്പെടുന്നത്.  ഒരേക്കര്‍ ഉള്ള വിശ്വാസ്സിക്കാവുമോ ഒരു സെന്റ്‌, ഇല്ലാത്തവന് കൊടുക്കാന്‍.  മദര്‍ തെരെസ്സയ്ക്കുണ്ടായിരുന്ന സാരിയുടെ കണക്കു പറയാനേ അവര്‍ക്കാവൂ.

       അപ്പം കയ്യിലുള്ളവനെ "അപ്പാ" എന്ന്
വിളിക്കാത്തതിന്റെ പേരില്‍ അര്‍ഹതയുള്ളവര്‍ക്ക് കിട്ടേണ്ടത് കിട്ടാതെ
പോവരുത്.  കാരണം ക്രിസ്തുവിനെക്കാള്‍ വലിയ
വിപ്ലവകാരി വേറെയില്ല.

        പറഞ്ഞു വരുന്നത് പരിവര്‍ത്തിത,
ദളിദ് ക്രൈസ്തവര്‍  എന്നീ വിളിപ്പേരുകള്‍ 
ഒക്കെയും  പഴയ ചാതുര്‍വര്ന്ന്യത്തിന്റെ പുതിയ പതിപ്പാണ്‌.  ക്രിസ്തുമതം മനുഷ്യനെ "ദൈവമക്കള്‍"  എന്നാണു വിഭാവന ചെയ്യുന്നത്.  അവിടെ മുന്പുണ്ടായിരുന്നവര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും എല്ലാം ഒരേ സ്ഥാനം.  ഒരേ പരിഗണന.

       അതിപുരാതനം എന്ന് അഹങ്കരിക്കുന്ന കുറച്ചു ക്രിസ്ത്യന്‍ നിര്‍മ്മാണങ്ങളുടെ  മോന്തായം താങ്ങി നിര്‍ത്താന്‍ വേണ്ടി മാത്രം സൃഷ്ടിയ്ക്കുന്ന ഈ സാമൂഹീക അസമത്വങ്ങളുടെ മുന്നില്‍ തിരി
കത്തിച്ചുവണങ്ങാനല്ല സത്യത്തില്‍ഇടതുപക്ഷംനിലകൊള്ളേണ്ടത്. 
നിങ്ങളുടെപൂര്‍വ്വസൂരികളുടെ വിപ്ലവ 
ചരിത്രവും അതല്ലായിരുന്നു.  തലമുറ മാറിയെന്നു വെച്ച് വിത്ത് ഗുണം മാറി പോകരുത്.

ലാല്‍സലാം...


Tuesday, March 1, 2011

കുഴി ബോംബുകള്‍

സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതും വഴികള്‍ ദുഷ്കരവും എന്ന് കേട്ടിട്ടുണ്ട്.  ബഹുമാനപ്പെട്ട ജയിംസ് അച്ചന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ ഇക്കാര്യമാണ് ആദ്യം  മനസ്സിലേക്കെത്തിയത്.  ചരിത്രമായിരിക്കാം, എന്നാല്‍പോലും അല്പം ഇടുങ്ങിയ ചിന്താഗതിയോടെയാണ് അച്ഛന്‍ അവതരിപ്പിക്കുന്നത്‌.  ഒരു കത്തോലിക്കാ  പുരോഹിതന്‍ ആയിട്ടുപോലും അദ്ദേഹം ഒരു പ്രതേക വിഭാഗത്തിന്റെ മാത്രം സ്ഥാനപതി ആവാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു.  ജെയിംസ് അച്ഛനെ ഞാന്‍ ഒരിക്കലും  പഠിപ്പിക്കാന്‍  പാടുള്ളതല്ല.   Ph.D എടുക്കാനായി റോമില്‍ വന്നിട്ടുള്ള  അദ്ധേഹത്തിന്റെ പാണ്ഡിത്യം എനിക്കില്ല.   വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവനോട് ആദരം വേണം.  ഞാനത് നല്‍കുന്നു.  അതുകൊണ്ട് വളരെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ വിയോജനകുറിപ്പ് മാത്രമാണ്.  ആകയാല്‍ ഇനി താഴേക്കു വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ജയിംസ് അച്ചന്റെ ബ്ലോഗിലെ മാര്‍തോമന്‍ നസ്രാണികളെക്കുറിച്ച് പറയുന്ന  പോസ്റ്റ്‌ വായിക്കണം  എന്ന്  അപേക്ഷിക്കുന്നു.

       ക്രിസ്തുമതം ഭാരതത്തെ സംബന്ധിച്ചിടത്തോളം വൈദേശീക മതം തന്നെയാണ്.  തോമസ്‌ അപ്പസ്തോലന്‍ ഇവിടെ വന്നത് സുവിശേഷം പ്രസങ്ങിക്കാനും,  മതം സ്ഥാപിക്കാനുമായിരുന്നു.  പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യര്‍ പ്രചരിപ്പിച്ചതാണ് ലത്തീന്‍ ആരാധനാ ക്രമം എന്നച്ചന്‍ ചരിത്രം വിളമ്പുമ്പോള്‍, മാര്‍പ്പാപ്പയുടെ കീഴില്‍ നിന്നുകൊണ്ട് ഒരു കത്തോലിക്കാ  പുരോഹിതന്‍ ഇങ്ങിനെയും കുശുമ്പ് കുത്തുമോ എന്ന് ആശ്ചര്യപ്പെട്ടു പോകുന്നു.  12 പേരെയാണ് ക്രിസ്തു അയച്ചത്.  12 ക്രിസ്തുവിനെകുറിച്ചു പറയാന്‍ ആയിരുന്നില്ല  അത്. അതെ ഈ  12 പേരും പറഞ്ഞത് ഒരേയൊരു ക്രിസ്തുവിനെ ആയിരുന്നു.  തോമസ്‌ ശ്ലീഹ പറഞ്ഞ ക്രിസ്തുവിനെതന്നെയല്ലേ  പതിനാറാംനൂറ്റാണ്ടില്‍ പാശ്ചാത്യര്‍  പറഞ്ഞതും. 
 ദൌത്യം അവിടെ തീര്‍ന്നില്ല.  അവരെ കേട്ട ഓരോരുത്തര്‍ക്കും "കടമ" ഉണ്ടായിരുന്നു, ക്രൂശിതനായ ക്രിസ്തുവിനെ കുറിച്ച് കേള്‍ക്കാതവരോട് പറയാന്‍.  ഈ  കടമ ഇന്ന് ഏതെങ്കിലും കത്തോലിക്കന്‍ ചെയ്യാറുണ്ടോ?  പെന്തക്കൊസ്തുകളും,  യഹോവ സാക്ഷികളും ചെയ്യാറുണ്ട്.  അല്‍പ്പം അതിരുവിട്ടു പറഞ്ഞോട്ടെ, മുസ്ലിം സഹോദരങ്ങള്‍ പോലും തക്കം കിട്ടിയാല്‍ ഇത് ചെയ്യുന്നുണ്ട്.   പിന്നെ  നമ്മളെന്താണ്  ചെയ്യുന്നത്.  നമ്മള്‍  പാരമ്പര്യമാണ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്.  ഒരു ക്രിസ്തീയ പുരോഹിതന്റെ  "കടമ" ഇതാണോ?  നിര്‍ഭാഗ്യവശാല്‍ അച്ചനിന്നു പാരമ്പര്യത്തിന്റെ തടവുകാരനാണ്.

     ലത്തീന്‍ ആരാധനാ ക്രമം പിന്തുടരുന്നവരോടുള്ള മതിപ്പില്ലായ്മ  വരികള്‍ക്കിടയില്‍  വായിക്കാം.  ഓര്‍ക്കണം, ക്രിസ്തുവിന്റെ പേരിലാണ് ഇതെല്ലാം എന്ന്.
സ്വര്‍ഗീയ പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ ഓര്‍ക്കുന്നു.  ഇത്രയേറെ ലോകത്തിനു  സ്വീകാര്യനായ  പാപ്പ വേറെ ഉണ്ടായിട്ടുണ്ടാവില്ല.  ആ  ആദരവിനു മുന്നില്‍ പരസ്പരം കടിച്ചു കീറുന്ന രാജ്യങ്ങള്‍ പോലും സെയിന്റ് പീറ്റേഴ്സ്  ചത്വരത്തിന് മുന്നില്‍ ഒരുമിച്ചു നിന്ന് യാത്രാ മൊഴി നല്‍കിയ രംഗം നമ്മള്‍ കണ്ടതാണ്. വേറെ ഏതൊരു നേതാവിന്റെ മുന്നിലാണ് ലോകം ഇതുപോലെ ഒരുമിച്ചു വന്നു നിന്നിട്ടുള്ളത്.  ചില പാളിച്ചകള്‍ പറ്റി പോയെങ്കിലും അത് തിരുത്തി കൊണ്ട് ബനെടിക്റ്റ് പാപ്പ  മുന്നോട്ടു പോകുന്നു.  ഇതൊരു വിഭാഗത്തിന്റെ മാത്രം  പാപ്പയാണോ?  അങ്ങിനെ  ആയിരുന്നെങ്കില്‍,  ‍അന്നെങ്ങിനെ  ലോകത്തിനു  
വത്തിക്കാനില്‍  മാത്രമായി ചുരുങ്ങി നില്‍ക്കാന്‍ 
സാധിച്ചു.   എന്റെ  കാഴ്ചപ്പാടില്‍ ഒരു ക്രിസ്തീയ പുരോഹിതന്‍ ഒരു വിഭാഗത്തിന്റെ മാത്രം ആളാവരുത്‌.  
 
       തോമ നസ്രാണിയും പത്രോസ് നസ്രാണിയും പൌലോസ് നസ്രാണിയും എന്ന് ദൈവ മക്കളെ  വേര്‍തിരിക്കരുത്.   ഒരു  അപ്പോസ്തോലനും  സ്വന്തം പേരില്‍ സഭ സ്ഥാപിച്ചിട്ടില്ല.  ക്രിസ്തു സ്ഥാപിച്ച സഭയെ വളര്‍ത്തുക ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന യേശു ഏല്‍പിച്ച കടമ നിര്‍വഹിക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ.
ആകയാല്‍ ആഗോള ക്രൈസ്തവ സഭയെ  ഗാഗുല്തായിലെ കുരിശിനു കീഴില്‍ അണിനിരത്താന്‍ ശ്രമിക്കാം. 

     സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതും വഴികള്‍ കല്ലും മുള്ളും നിറഞ്ഞതും 
ആയിക്കൊള്ളട്ടെ.  കല്ലും മുള്ളും ചവിട്ടി ചോരയൊലിക്കുന്ന 
കാലുകളുമായിട്ടെങ്കിലും  സ്വര്‍ഗ്ഗകവാടം കടന്നു കിട്ടിയാല്‍ അതിനേക്കാള്‍ വലുതായിട്ടെന്തുണ്ട്.  എന്നാല്‍ കവാടം വിശാലവും വഴികളില്‍ കുഴി ബോംബുകള്‍ നിറഞ്ഞതും ആണെങ്കിലോ?  ഭൂമിയില്‍ മരിച്ചു സ്വര്‍ഗയാത്ര പോകുന്ന ആത്മാവിനു കുഴി ബോംബു പൊട്ടി വീണ്ടും മരണമോ?       അയ്യയ്യോ!!!


Monday, February 7, 2011

      സ്വാമിയേ ശരണമയ്യപ്പാ... 
        വേണ്ടെന്നു വെച്ചാലും  സമ്മതിക്കില്ല, പിന്നെ  ഞാനെന്തു  ചെയ്യും.  കുറച്ചായി  ഞാനിവിടെ  മതത്തിനെതിരെ  വാളെടുക്കാന്‍ തുടങ്ങിയിട്ട്.  വിഷയം ഒന്ന് മാറാം  എന്ന് കരുതിയിട്ടു സാഹചര്യം  എന്നെ അനുവദിക്കുന്നില്ല.
       കഴിഞ്ഞ പൌര്‍ണമി നാളില്‍ നാട്ടില്‍ നിന്നും ഒരു ഫോണ്‍ വന്നു.  അവിടെ പലരും ചന്ദ്രനില്‍ പരിശുദ്ധ മാതാവിനെ കാണുന്നു  എന്ന് പറഞ്ഞുകൊണ്ട്.  ഇതപ്പോള്‍ തന്നെ പുച്ഛത്തോടെ തള്ളികളഞ്ഞു എങ്കിലും ചന്ദ്രനെ നോക്കാന്‍ തന്നെ ആയിരുന്നു എന്‍റെ തീരുമാനം.  ഇവിടെ അപ്പോള്‍  ചന്ദ്രന്‍ ഉധിചിരുന്നില്ല.  പോരാഞ്ഞു പകല്‍ മുഴുവന്‍ മഴയും .  എന്നാല്‍  പത്തര കഴിഞ്ഞപ്പോള്‍ ആകാശം തെളിഞ്ഞു,  ചന്ദ്രനെ കാണാനായി.  ഞാന്‍ പല ആങ്കിളില്‍ നിന്നും നോക്കി എങ്കിലും എനിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല.  അപ്പോളും എന്‍റെ കുടുംബക്കാര്‍ വ്യക്തമായി കണ്ടതായി സാക്ഷ്യം പറയുന്നു.  ഇതിനിടയിലാണ്  ശബരി മല ദുരന്തവും. മകരവിളക്ക്‌ കണ്ടു മടങ്ങുന്നവരിലേക്ക് മരണം സംഹാര ന്രിത്തമാടി.  തുടര്‍ന്ന് പതിവുപോലെ ഞെട്ടല്‍, അന്വേഷണങ്ങള്‍, കുട്ടപ്പെടുതലുകള്‍ എന്നീ  ക്രിയകളും.   തുടര്‍ന്ന് മകരവിളക്കിനെ തന്നെ ചോദ്യം ചെയ്തുള്ള പ്രമുഖരുടെ  പ്രസ്താവനകളും.  മകരവിളക്കിന്റെ  വിശ്വാസ്യത സത്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ യുക്തിവാദി സംഘം ചോദ്യം ചെയ്തതും  കര്‍പൂര ദീപമെന്നു ദേവസ്വം ബോര്‍ഡ് അങ്ങീകരിച്ചതും ആണ്.  രസകരമായ വസ്തുത മറ്റൊന്നാണ്. ചില മതാധിഷ്ടിത പത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കി.  സ്വന്തം മതത്തിന്‍റെ, യുക്തിക്കും, കാലത്തിനും നിരക്കാത്ത  ആചാരാനുഷ്ടാനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന ഇവര്‍ക്ക് മകരവിളക്കിനെ ചോദ്യം ചെയ്യാന്‍  എന്ത് ധാര്‍മീകതയാനുള്ളത്.   ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു കളയു, എന്നിട്ട് പോരെ അന്യന്‍റെ കണ്ണിലെ കരടു നീക്കല്‍.
       ഇത്ര ഭീമമായ പുരുഷാരം തടിച്ചു കൂടുന്നിടതെല്ലാം ഇതുപോലുള്ള ദുരന്തങ്ങള്‍  ഏതു നിമിഷവും ഉണ്ടാകാം.  അല്ലെങ്കില്‍ അത്രയേറെ വിപുലമായ സജ്ജീകരണങ്ങള്‍ ഉണ്ടാവണം.  ഹജ്ജ് കര്‍മതിനിടയില്‍ മുന്‍കാലങ്ങളില്‍ എത്രയെത്ര ദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നു.  അതില്ലായ്മ ചെയ്യാന്‍ ഓരോ വര്‍ഷവും സൗദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടു പഠിക്കേണ്ടതാണ്.  മനുഷ്യ ജീവന്‍റെ സുരക്ഷിതത്വത്തിന്  ഏതു രീതിയില്‍ സജ്ജീകരണം ഒരുക്കുന്നതിനും അവര്‍ക്ക് വിശാല മനസ്സാനുള്ളത്.  ഇവിടെ നമുക്കോ?  വനഭൂമി വിട്ടുകൊടുക്കാന്‍ പ്രശ്നം.  വന്യ ജീവി സംരക്ഷണ നിയമം.  ദേവസംബന്ധമായ പ്രശ്നങ്ങള്‍ മറു വശത്ത്.  അങ്ങിനെ നൂറുകൂട്ടം നൂലാമാലകള്‍.
       മണ്ഡലകാലത്ത് ശബരിമലയില്‍ ഉണ്ടാവുന്ന കോടികളുടെ നടവരവ് മലയാളിയുടെതല്ല  എന്ന തിരിച്ചറിവ്എങ്കിലും നമുക്കുണ്ടാവേണ്ടേ?  നൂറു ഇട്ടാല്‍ അമ്പതു തിരിചെടുക്കുന്നവനാണ് മലയാളി എന്ന യാഥാര്‍ത്ഥ്യം നമുക്കല്ലേ അറിയൂ.  
സ്വാമിയേ ശരണമയ്യപ്പാ...
വാല്‍ കഷ്ണം 
മേരിചേച്ചി നാട്ടിലേക്ക് വിളിച്ചപ്പോള്‍ 7 വയസ്സുകാരന്‍ പരാതി പറഞ്ഞു.  അമ്മെ എന്നെ വാസ്സന്‍ ഐ  കെയര്‍ ആശുപത്രിയില്‍ കൊണ്ട് പോകണം എന്ന്.  എന്താ മോനെ കാര്യം എന്നന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു, എന്‍റെ കണ്ണിനെന്തോ കുഴപ്പം ഉണ്ട്.  എല്ലാവരും ചന്ദ്രനില്‍  മാതാവിനെ  കണ്ടു.  എനിക്ക് മാത്രം  മാതാവിനെ കാണാന്‍ പറ്റിയില്ല.  അതുകൊണ്ട് എന്നെ ഉടനെ വാസ്സന്‍ ഐ കെയറില്‍ കൊണ്ടുപോകണം.

Tuesday, January 18, 2011

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു  ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു...

ഗിരിഷ് പുത്തഞ്ചേരിയുടെ ഈ സുന്ദര വരികള്‍ മൂളുമ്പോള്‍ എനിക്ക് ഒരുപാട് അമ്മമാരെ ഓര്‍മ വരും.  നമ്മുടെ ഓരോരുത്തരുടെ അമ്മയും പലവട്ടം കണ്ണീരില്‍  നനഞ്ഞു നിന്നിട്ടുണ്ടാവും.  ഈയിടെയായി ആഗോള ക്രൈസ്തവരുടെ അമ്മയും ഇതുപോലെ പലയിടങ്ങളില്‍ കണ്ണീരില്‍ നനയുന്നതായി കേള്‍ക്കുന്നു.  ശിവകാശിയില്‍ അച്ചടിച്ച അമ്മയുടെ ചിത്രങ്ങളില്‍ നിന്നും കണ്ണീരും രക്ത കണ്ണീരും പടരുമ്പോള്‍  അത് പുതിയൊരു പ്രാദേശീക വാര്‍ത്തയും ആശ്ച്ചര്ര്യവും   ആകുന്നു.  വിശ്വാസികള്‍ക്ക് തങ്ങളുടെ പഴയ വിശ്വാസത്തിനു പുതിയൊരു ഉറപ്പും ബലവും ഉണ്ടാകുന്നു.  മഞ്ഞളരുവിയില്‍, കട്ടചിരയില്‍  ഇങ്ങിനെ സ്ഥലനാമങ്ങള്‍ നീളുന്നു.  നിര്‍ഭാഗ്യവശാല്‍ എനിക്കിവിടൊന്നും പോകാന്‍ അവസരം ഉണ്ടായില്ല.   എന്നാല്‍ പരിശുദ്ധ അമ്മ കരഞ്ഞ നിമിഷങ്ങള്‍ ഞാന്‍ വേദ പുസ്തകത്തിലൂടെ  കാണുന്നു.
*  ബേതലഹേമില്‍  ദിവ്യകുമാരന് ജന്മം കൊടുക്കാന്‍ ഇടം തേടി അലയുന്ന അവളെയും അവളുടെ മൌന നൊമ്പരതെയും ഞാന്‍ കാണുന്നു.  ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചിട്ടും പശുതോഴുതിന്റെ പരിമിതിയില്‍ തന്‍റെ കുഞ്ഞിനെ  കിടത്തേണ്ടി വന്നതിന്‍റെ ആകുലതകള്‍ സാധാരണ പെണ്ണിന് പോലും ഊഹിക്കാനേ ഉള്ളു.
**  അവനെ ചക്രവര്‍ത്തിയുടെ വാളില്‍ നിന്നും രക്ഷിക്കുവാന്‍ വിഷമിക്കുന്ന ഒരമ്മയുടെ മാനസീക സംഘര്‍ഷങ്ങളെയും ഞാന്‍ മനസ്സില്‍ കാണുന്നു.
***  ഒരു  കൊച്ചു കുടുംബത്തിന്റെ ജീവിത പ്രാരാബ്ധങ്ങളെയും  ഒരു കുടുംബിനിയുടെ ദൈന്യതയും ഞാന്‍ അവളില്‍ കാണുന്നു.
****  മൂന്നു ദിവസത്തോളം നഷ്ടപ്പെട്ട കുഞ്ഞിനെ തേടിയലയുന്ന നിസ്സഹായതയെയും,എന്‍റെമോനെ.....  എന്ന കരളലിയിക്കുന്ന നിലവിളിയും ഞാന്‍ കേള്‍ക്കുന്നു.
*****  യഹൂദ പ്രമാണിമാരുടെ അസഹിഷ്ണുതയില്‍ നിന്നും ഉയര്‍ന്നെക്കാവുന്ന  അപകടത്തെയോര്‍ത്തു  'യഹോവേ' എന്ന് വിലപിച്ചപേക്ഷിക്കുന്ന അമ്മയെ എനിക്ക് കാണാനാവും.
******  മതനിന്നയാരോപിച്ചു ഗവര്‍ണ്ണര്‍ മുന്‍പാകെ കൂച്ചുവിലങ്ങില്‍ നില്‍ക്കുമ്പോഴും, ചാട്ടവാര്‍ അടികള്‍ക്ക് ശിക്ഷിക്കപ്പെടുമ്പോഴും, ആ അമ്മയ്ക്ക് മാറിനിന്നു നെഞ്ചകം പൊട്ടി വിലപിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
*******  ഗാഗുല്‍ത്താ മലയിലേക്കു അന്ത്യയാത്ര പോകുന്നതറിഞ്ഞു വഴിയില്‍ വെച്ചു മകനെ  കണ്ട അമ്മയെ പ്രപഞ്ചത്തിനു മറക്കാനാവുമോ?
********  ഒടുവില്‍ ചേതനയറ്റ ശരീരം മരത്തില്‍ നിന്നും മടിയിലേക്ക്‌ മാറ്റികിടത്തിയപ്പോള്‍......  ആ രംഗം വര്‍ണ്ണിക്കാന്‍ ഒരു മഴയ്ക്കും മഴക്കാരിനും കഴിയില്ലല്ലോ? 
     അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞപ്പോഴോക്കെയും ഒരു കാരണം ഉണ്ടായിരുന്നു.  ഇതുപോലെ നമ്മള്‍ പലപ്പോഴായി കരഞ്ഞപ്പോഴും അമ്മയ്ക്കും കണ്ണ് നിറഞ്ഞു.  അവള്‍ ഇറങ്ങി വന്നു.  കാനായിലെ കല്യാണ പന്തലില്‍ തുടങ്ങിയ ആ വ്യാകുല കണ്ണീര്‍  വേളംകണ്ണിയിലും വല്ലാര്‍പാടതും തുടര്‍ന്ന് കണ്ടു.  യൂറോപ്പിലും  പലയിടത്തും പ്രത്യകഷപ്പെട്ടു.  അവിടെയോക്കെവ്യും അമ്മയ്കൊരു ലക്‌ഷ്യം ഉണ്ടായിരുന്നു.  ഫാത്തിമയില്‍  മൂന്നു കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍ വരുമ്പോള്‍  'ലോക സമാധാനം ' എന്ന ഒരു കാരണവും സന്ദേശവും അവള്‍ക്കുണ്ടായിരുന്നു.   എന്നാല്‍ ഇന്ന് നാടൊട്ടുക്ക് കലാസ്രിഷ്ടികലായ ചിത്രങ്ങളില്‍  കണ്ണീരും രക്ത കണ്ണീരും വരുമ്പോള്‍ തീര്‍ച്ചയായും അത്ഭുതം എന്ന് പറയേണ്ടി വരും.  എന്നാല്‍ ഇതിനു കാരണം എന്ത്?  ഇതിലൂടെ എന്ത് സന്ദേശമാണ് അമ്മയ്ക്ക് തരാനുള്ളത്‌.  അതാരും പറയുന്നില്ല.  ഈ പ്രതിഭാസത്തിന്റെ കാരണം നമുക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍  ഇതെങ്ങിനെ അത്ഭുതം എന്ന് വിളിക്കും.   ഞാന്‍ കരയുന്നത് കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ കാരണം ചോദിക്കും.  ഞാന്‍  കാരണം പറയാതെ വീണ്ടും കരഞ്ഞുകൊണ്ടിരുന്നാല്‍ എന്‍റെ കണ്ണുനീരിനു നിങ്ങളുടെ മുന്നില്‍ വിലയില്ലാതാവും.  പിന്നാലെ എനിക്കുതന്നെ ന്നിങ്ങളുടെ മുന്നില്‍ വിലയും നിലയും ഇല്ലാതാവും. 
     ഞാനിങ്ങനെ പറയുമ്പോള്‍ സാധാരണ വിശ്വാസികള്‍ എന്നെ  ദൈവ വിരോധികള്‍ എന്ന് മുദ്ര കുത്തും.  ദൈവ തീരുമാനത്തെയും ഇഷ്ടതെയും ചോദ്യം ചെയ്യലാണ് എന്നൊക്കെ പ്രതികരിക്കുന്നവരുണ്ട്.   നിര്‍വചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്  അത്ഭുതം എന്ന് മറുപടി പറയുന്നവരും ഉണ്ട്.  ഒരു പരിധി  വരെ അത് ശെരിയാണ്.  എന്‍റെ ചോദ്യം അപ്പോഴും ബാക്കിയാവുന്നു.
ഇതുകൊണ്ട്  ആര്‍ക്കെന്തു ഗുണം ഉണ്ടായി?  ഇവിടെ  സ്വര്‍ഗതിനോ ഭൂമിയ്ക്കോ  വിശേഷിച്ചു ഗുണമോ ദോഷമോ കാണുന്നില്ല. 
     അമ്മയുടെ ഇടപെടലും അത്ഭുതവും തീര്‍ച്ചയായും ഈലോകതിനാവശ്യം ഉണ്ട്.   വൈദ്യലോകം  നിസ്സഹായതയോടെ നില്‍ക്കുന്ന മാരക രോഗികള്‍ക്ക്, സത്യവും അസത്യവും ഇഴപിരിചെടുക്കാന്‍ പാടുപെടുന്ന അന്വേഷണങ്ങളില്‍  അങ്ങിനെ പറഞ്ഞാല്‍ തീരാത്ത ആവശ്യങ്ങളില്‍ ദൈവീകമായ ഇടപെടലുകളുടെയും  അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ആവശ്യം മാനവസമൂഹതിനുണ്ട്.   ഇവിടെ വിശ്വാസികള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യം ഉണ്ട്.  യേശുദേവന്‍ ശൂന്യതയില്‍ നിന്നും ഭസ്മം സൃഷ്ടിക്കുക എന്നിങ്ങനെയുള്ള കാല്‍ക്കാശിനു  വിലയില്ലാത്ത അത്ഭുതങ്ങള്‍ ഒന്നും  ചെയ്തിട്ടില്ല.  കാഴ്ചയില്ലാതവന്  കണ്ണും, കാതില്ലാതവന് കേള്‍വിയും , മുടന്തും കൂനും ഉള്ളവരെ  ന്യൂനതകള്‍  ഇല്ലാത്തവരും,  ഭീകരമായ  കുഷ്ടരോഗത്തില്‍ നിന്നും പരിപൂര്‍ണ്ണ സൌഖ്യവും , വിശക്കുന്നവനു  ആഹാരവും  എന്നിങ്ങനെയുള്ള അത്ഭുതങ്ങളെ അവന്‍ ചെയ്തിട്ടുള്ളൂ.  അതാവട്ടെ വിലമതിക്കാന്‍  ആവാത്തതും പകരം വെയ്ക്കാന്‍ ഇല്ലാത്തതുമായ പ്രവര്‍ത്തികളും ആയിരുന്നു.
      അതെ, അവിടെയും ഇവിടെയും ഇരുന്നു മാതാവ് കരയുബോള്‍ നമുക്ക് ഗുണവും ദോഷവും സംഭവിക്കുന്നില്ല. 

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു... ആ കണ്ണീരില്‍ കാണിക്ക വഞ്ചി നിറഞ്ഞു...
ഇതല്ലേ ഇന്ന് സംഭവിയ്ക്കുന്നത്.

പ്രാര്‍ത്ഥന:       എത്രയും ദയയുള്ള മാതാവേ,  നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വരേണമേ.  നീ വരുമ്പോള്‍  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ഞങ്ങള്‍ക്ക് പ്രത്യാശയും ഊര്‍ജ്ജവും ആകുന്നു.  നീ  എന്നിലേക്ക്‌ വരുമ്പോള്‍ എന്‍റെ ജീവിതം  അത്ഭുതകരമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു.  അമ്മെ, ഞങ്ങളെ പോലെ അമ്മയും കരയാന്‍ തുടങ്ങിയാല്‍ പിന്നെ ആരുണ്ട്‌ ഈ ലോകത്തില്‍ ഞങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കാന്‍.  എന്നെക്കാള്‍ വലിയ ദുഖിതയാണ് നീയെങ്കില്‍ എന്‍റെ ദുഃഖങ്ങള്‍ ഞാന്‍ നിന്നോടെങ്ങിനെ പറയും.  അമ്മെ, നീ ലോകത്തിന്റെ അമ്മയാണ്.  ദുഖിതരുടെ ആശ്രയമാണ്.  കനിവിന്റെ ഉറവയാണ്.   അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്തവളെ..  എന്‍റെ ജീവിതത്തിന്റെ അപേക്ഷകള്‍ നിന്റെ മുന്‍പാകെ ഉണ്ട്.  അനേകരുടെ യാചനകളും.  നിന്നില്‍ ശരണപെടുന്നവരെ ഒരുനാളും നീ ഉപേക്ഷിച്ചിട്ടില്ല എന്നകാര്യം ഓര്‍ക്കേണമേ.. ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു ഞാനും നിന്റെ പക്കല്‍ വരുന്നു..  കനിവോടെ,  അലിവോടെ, സ്വീകരിക്കേണമേ ഞങ്ങളുടെ യാചനകള്‍...