Tuesday, March 1, 2011

കുഴി ബോംബുകള്‍

സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതും വഴികള്‍ ദുഷ്കരവും എന്ന് കേട്ടിട്ടുണ്ട്.  ബഹുമാനപ്പെട്ട ജയിംസ് അച്ചന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ ഇക്കാര്യമാണ് ആദ്യം  മനസ്സിലേക്കെത്തിയത്.  ചരിത്രമായിരിക്കാം, എന്നാല്‍പോലും അല്പം ഇടുങ്ങിയ ചിന്താഗതിയോടെയാണ് അച്ഛന്‍ അവതരിപ്പിക്കുന്നത്‌.  ഒരു കത്തോലിക്കാ  പുരോഹിതന്‍ ആയിട്ടുപോലും അദ്ദേഹം ഒരു പ്രതേക വിഭാഗത്തിന്റെ മാത്രം സ്ഥാനപതി ആവാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു.  ജെയിംസ് അച്ഛനെ ഞാന്‍ ഒരിക്കലും  പഠിപ്പിക്കാന്‍  പാടുള്ളതല്ല.   Ph.D എടുക്കാനായി റോമില്‍ വന്നിട്ടുള്ള  അദ്ധേഹത്തിന്റെ പാണ്ഡിത്യം എനിക്കില്ല.   വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവനോട് ആദരം വേണം.  ഞാനത് നല്‍കുന്നു.  അതുകൊണ്ട് വളരെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ വിയോജനകുറിപ്പ് മാത്രമാണ്.  ആകയാല്‍ ഇനി താഴേക്കു വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ജയിംസ് അച്ചന്റെ ബ്ലോഗിലെ മാര്‍തോമന്‍ നസ്രാണികളെക്കുറിച്ച് പറയുന്ന  പോസ്റ്റ്‌ വായിക്കണം  എന്ന്  അപേക്ഷിക്കുന്നു.

       ക്രിസ്തുമതം ഭാരതത്തെ സംബന്ധിച്ചിടത്തോളം വൈദേശീക മതം തന്നെയാണ്.  തോമസ്‌ അപ്പസ്തോലന്‍ ഇവിടെ വന്നത് സുവിശേഷം പ്രസങ്ങിക്കാനും,  മതം സ്ഥാപിക്കാനുമായിരുന്നു.  പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യര്‍ പ്രചരിപ്പിച്ചതാണ് ലത്തീന്‍ ആരാധനാ ക്രമം എന്നച്ചന്‍ ചരിത്രം വിളമ്പുമ്പോള്‍, മാര്‍പ്പാപ്പയുടെ കീഴില്‍ നിന്നുകൊണ്ട് ഒരു കത്തോലിക്കാ  പുരോഹിതന്‍ ഇങ്ങിനെയും കുശുമ്പ് കുത്തുമോ എന്ന് ആശ്ചര്യപ്പെട്ടു പോകുന്നു.  12 പേരെയാണ് ക്രിസ്തു അയച്ചത്.  12 ക്രിസ്തുവിനെകുറിച്ചു പറയാന്‍ ആയിരുന്നില്ല  അത്. അതെ ഈ  12 പേരും പറഞ്ഞത് ഒരേയൊരു ക്രിസ്തുവിനെ ആയിരുന്നു.  തോമസ്‌ ശ്ലീഹ പറഞ്ഞ ക്രിസ്തുവിനെതന്നെയല്ലേ  പതിനാറാംനൂറ്റാണ്ടില്‍ പാശ്ചാത്യര്‍  പറഞ്ഞതും. 
 ദൌത്യം അവിടെ തീര്‍ന്നില്ല.  അവരെ കേട്ട ഓരോരുത്തര്‍ക്കും "കടമ" ഉണ്ടായിരുന്നു, ക്രൂശിതനായ ക്രിസ്തുവിനെ കുറിച്ച് കേള്‍ക്കാതവരോട് പറയാന്‍.  ഈ  കടമ ഇന്ന് ഏതെങ്കിലും കത്തോലിക്കന്‍ ചെയ്യാറുണ്ടോ?  പെന്തക്കൊസ്തുകളും,  യഹോവ സാക്ഷികളും ചെയ്യാറുണ്ട്.  അല്‍പ്പം അതിരുവിട്ടു പറഞ്ഞോട്ടെ, മുസ്ലിം സഹോദരങ്ങള്‍ പോലും തക്കം കിട്ടിയാല്‍ ഇത് ചെയ്യുന്നുണ്ട്.   പിന്നെ  നമ്മളെന്താണ്  ചെയ്യുന്നത്.  നമ്മള്‍  പാരമ്പര്യമാണ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്.  ഒരു ക്രിസ്തീയ പുരോഹിതന്റെ  "കടമ" ഇതാണോ?  നിര്‍ഭാഗ്യവശാല്‍ അച്ചനിന്നു പാരമ്പര്യത്തിന്റെ തടവുകാരനാണ്.

     ലത്തീന്‍ ആരാധനാ ക്രമം പിന്തുടരുന്നവരോടുള്ള മതിപ്പില്ലായ്മ  വരികള്‍ക്കിടയില്‍  വായിക്കാം.  ഓര്‍ക്കണം, ക്രിസ്തുവിന്റെ പേരിലാണ് ഇതെല്ലാം എന്ന്.
സ്വര്‍ഗീയ പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ ഓര്‍ക്കുന്നു.  ഇത്രയേറെ ലോകത്തിനു  സ്വീകാര്യനായ  പാപ്പ വേറെ ഉണ്ടായിട്ടുണ്ടാവില്ല.  ആ  ആദരവിനു മുന്നില്‍ പരസ്പരം കടിച്ചു കീറുന്ന രാജ്യങ്ങള്‍ പോലും സെയിന്റ് പീറ്റേഴ്സ്  ചത്വരത്തിന് മുന്നില്‍ ഒരുമിച്ചു നിന്ന് യാത്രാ മൊഴി നല്‍കിയ രംഗം നമ്മള്‍ കണ്ടതാണ്. വേറെ ഏതൊരു നേതാവിന്റെ മുന്നിലാണ് ലോകം ഇതുപോലെ ഒരുമിച്ചു വന്നു നിന്നിട്ടുള്ളത്.  ചില പാളിച്ചകള്‍ പറ്റി പോയെങ്കിലും അത് തിരുത്തി കൊണ്ട് ബനെടിക്റ്റ് പാപ്പ  മുന്നോട്ടു പോകുന്നു.  ഇതൊരു വിഭാഗത്തിന്റെ മാത്രം  പാപ്പയാണോ?  അങ്ങിനെ  ആയിരുന്നെങ്കില്‍,  ‍അന്നെങ്ങിനെ  ലോകത്തിനു  
വത്തിക്കാനില്‍  മാത്രമായി ചുരുങ്ങി നില്‍ക്കാന്‍ 
സാധിച്ചു.   എന്റെ  കാഴ്ചപ്പാടില്‍ ഒരു ക്രിസ്തീയ പുരോഹിതന്‍ ഒരു വിഭാഗത്തിന്റെ മാത്രം ആളാവരുത്‌.  
 
       തോമ നസ്രാണിയും പത്രോസ് നസ്രാണിയും പൌലോസ് നസ്രാണിയും എന്ന് ദൈവ മക്കളെ  വേര്‍തിരിക്കരുത്.   ഒരു  അപ്പോസ്തോലനും  സ്വന്തം പേരില്‍ സഭ സ്ഥാപിച്ചിട്ടില്ല.  ക്രിസ്തു സ്ഥാപിച്ച സഭയെ വളര്‍ത്തുക ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന യേശു ഏല്‍പിച്ച കടമ നിര്‍വഹിക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ.
ആകയാല്‍ ആഗോള ക്രൈസ്തവ സഭയെ  ഗാഗുല്തായിലെ കുരിശിനു കീഴില്‍ അണിനിരത്താന്‍ ശ്രമിക്കാം. 

     സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതും വഴികള്‍ കല്ലും മുള്ളും നിറഞ്ഞതും 
ആയിക്കൊള്ളട്ടെ.  കല്ലും മുള്ളും ചവിട്ടി ചോരയൊലിക്കുന്ന 
കാലുകളുമായിട്ടെങ്കിലും  സ്വര്‍ഗ്ഗകവാടം കടന്നു കിട്ടിയാല്‍ അതിനേക്കാള്‍ വലുതായിട്ടെന്തുണ്ട്.  എന്നാല്‍ കവാടം വിശാലവും വഴികളില്‍ കുഴി ബോംബുകള്‍ നിറഞ്ഞതും ആണെങ്കിലോ?  ഭൂമിയില്‍ മരിച്ചു സ്വര്‍ഗയാത്ര പോകുന്ന ആത്മാവിനു കുഴി ബോംബു പൊട്ടി വീണ്ടും മരണമോ?       അയ്യയ്യോ!!!


1 comment:

  1. Poor people...nobody has no idea what they are teaching.This is like blind man saw an elephent..

    ReplyDelete