Wednesday, July 14, 2010

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്പ്  ശമിപ്പതുണ്ടോ?

     ഗുരുവിന്റെ കൈവെട്ടു സംഭവം: കേരളം ഇത്രകണ്ട് കൊണ്ടുപിടിച്ചു ചര്‍ച്ച  ചെയ്ത  മറ്റൊരു  സംഭവം ഈ അടുത്ത കാലത്തുണ്ടായിട്ടുണ്ടാവില്ല.  ഒരു വശത്ത് ഊര്‍ജിതമായ അന്വേഷണം.  മറുവശത്ത് വിശദമായ ചര്‍ച്ചകള്‍.  ഇതിനിടയില്‍ കൂടി പ്രതിഷേധ പ്രകടനങ്ങള്‍.  അമ്പമ്പോ എന്തൊരു മാറ്റമാണിത്.  ചില കാട്ടാളന്മാരുടെ പ്രവര്‍ത്തികള്‍ക്കെതിരെ നാടും നഗരവും ഒരേമനസ്സോടെ ചെയ്യുന്ന സുകൃതങ്ങള്‍ കണ്ടിട്ട് ഹൃദയത്തിനകത്ത്‌  ഹൈട്രജെന്‍ നിറച്ചത് പോലെ.  പ്രതിരോധ പ്രതിഷേധ പരിഹാര മാര്‍ഗങ്ങള്‍ ഒക്കെയും ചര്‍ച്ച ചെയ്യുമ്പോളും ഒരു കാര്യം എല്ലാവരും മറക്കുന്നു.  ഇത് വന്ന വഴി.  കേരളം മുഴുവന്‍ കാര്‍ന്നു തിന്നാന്‍ കരുത്തുള്ള ഈ  കാന്‍സര്‍ ഉണ്ടാവാനുള്ള കാരണം തിരിച്ചറിയാതെ നടത്തുന്ന അന്വേഷണങ്ങളും  പ്രതിരോധനടപടികളും പരിഹാരമാര്‍ഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഒക്കെയും നാളെ വെള്ളത്തില്‍ വരച്ച വരപോലാകും.  
     പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇത് മൂന്നുമാണല്ലോ പല രോഗങ്ങളുടെയും മൂലഹേതു.  ദൈവത്തിന്റെ സ്വന്തം നാടിനു അകാലമരണം തന്നെ സംഭവിച്ചേക്കാവുന്ന രോഗത്തിന് ഇതിലേതാണ് കാരണം. 
     പ്രധാന കാരണം ഷുഗര്‍ ആണ്.  24%  വോട്ടിനുവേണ്ടി ഇടതും വലതും മാറി മാറി പല മുസ്ലിം സംഘടനകളെയും  ഞാഞ്ഞൂല്‍ പാര്‍ട്ടികളെയും മധുരം കൊടുത്തു പ്രീണിപ്പിച്ചു.  ഭരണകൂടങ്ങള്‍ ഇഫ്താര്‍ വിരുന്നുകള്‍ വരെ മത്സരിച്ചു  സംഘടിപ്പിച്ചു.  എന്താ മധുരിക്കുന്നില്ലേ. 
     ഇനി മറ്റൊരുകൂട്ടരുണ്ട്.  എഴുത്തുകാരും പ്രസാധകരും.  മുസ്ലിം സമുദായത്തിനെതിരായ ഒരു പ്രശ്നം വരട്ടെ.  സിംഹവാലന്‍ കുരങ്ങിനെ എന്നപോലെ എത്രപേരാണ് സംരക്ഷകാരാവുന്നത്.  എന്തെല്ലാം മുട്ടായുക്തികള്‍ എഴുതിയാണ് സുഖിപ്പിക്കുന്നത്.  തൊടുപുഴയുണ്ടായപ്പോള്‍ സ: ബേബി  മടയന്‍ എന്ന് വിളിച്ചു സുഖിപ്പിച്ചു.   സമീപ കാലത്ത്  തേക്കടി ദുരന്തം, തമിഴ് നാട്ടില്‍ തീര്‍ഥാടനത്തിനു പോയി അപകട മരണം സംഭവിച്ചവരുടെ മരണാനന്തര ചിലവുകള്‍ ഒക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു.  സൂര്യനെല്ലിയിലെയും സന്തോഷ്‌ മാധവന്‍ കേസിലെയും പെണ്‍കുട്ടികളെയും സര്‍ക്കാര്‍ ജോലികൊടുത്തു സഹായിച്ചു സംരക്ഷിച്ചു. മാതൃകാ പരമായ നല്ല കാര്യം.  നമ്മുടെ സാംസ്കാരീക കേരള ചരിത്രത്തിനു തന്നെ തീരാകളങ്കമായ ഈ സംഭവത്തില്‍ ചികിത്സാ ചിലവെങ്കിലും ഏറ്റെടുക്കാനുള്ള സംസ്കാരം സാംസ്കാരീക വകുപ്പ് മന്ത്രി  അങ്ങേക്കുണ്ടാകുമോ. ഇവിടെ വിശ്വ ഹിന്ദു പരിഷത് പോലും അതാവശ്യപ്പെട്ടു കഴിഞ്ഞു.  എന്നിട്ടും മടയനല്ലാത്ത മന്ത്രി  മടിച്ചു നില്‍ക്കുന്നു.  കഷ്ടം.     
     സിവിക് ചന്ദ്രന്‍ എന്ന അദ്ധ്യാപകന്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍, നിഷ്പക്ഷമതിയായ സാംസ്കാരിക  നായകന്‍, അറിവിന്റെ വിശ്വവിജാനകോശം എന്നെ ബഹുമതികള്‍ സ്വയം എടുത്തണിഞ്ഞു, ഞരമ്പുരോഗിയായ യുക്തിവാദി മാഷ്‌ എന്ന് വിളിച്ചു മറുപക്ഷത്തെ സുഖിപ്പിച്ചു.  ലോക വിഡ്ഢിദിനത്തില്‍ വലിയ വിവരക്കാരന്‍ എന്ന മട്ടില്‍ മംഗളം പത്രത്തില്‍ അദ്ദേഹം നുണകള്‍ തന്നെ എഴുതി പിടിപ്പിച്ചു.   ആ അധ്യാപകന്‍ യുക്തി വാദി അല്ല എന്നത് ഇന്ന് എല്ലാവര്ക്കും  മനസ്സിലായി. ഇത്രവലിയ  അസംബന്ധങ്ങള്‍ എഴുതി പിടിപ്പിച്ചു സാധാരണ  വായനക്കാരന്റെ വിവരക്കേടിനും താഴെയാണ് തന്റെ വിവരമെന്ന് തെളിയിച്ച അദ്ദേഹത്തിന്, ഇനി എന്നാണാവോ ആ സംഭവത്തെ അപലപിക്കാനുള്ള വിവേകമെങ്കിലും  ഉണ്ടാവുക. അതെ ഈ രക്തത്തില്‍ സിവിക് ചന്ദ്രന് മറ്റാരേക്കാളും  മാന്യമായൊരു പങ്കുണ്ട്. അദ്ദേഹത്തിന് അന്ന്  സംഭവങ്ങളുടെ റണ്ണിംഗ് കമ്മെന്ററി കിട്ടിയിരുന്നു എന്നാണു അവകാശപ്പെട്ടിരിക്കുന്നത്.  അപ്പോള്‍ തീര്‍ച്ചയായും മുവാറ്റുപുഴയിലെതും കിട്ടിയിരിക്കുമല്ലോ. ഇങ്ങിനെയും ചിലര്‍ മധുരം വിളമ്പും. 
     ലവ് ജിഹാദിന്റെ പ്രശ്നം വന്നപ്പോള്‍ c.s. ചന്ദ്രികയും ഇല്ലാത്തൊരു നുണകഥ  ചമച്ചെഴുതി സുഖിപ്പിച്ചു.  മുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുന്ന, മുസ്ലിം സ്ത്രീയെ കൂടെ കൂട്ടി ജീവിക്കുന്ന,  അമുസ്ലിം യുവാക്കള്‍ അക്രമത്തിനും ജീവഹാനിക്കും ഇരയാവുംബോഴാണ്‌ ഇതൊന്നും അറിയാത്ത പോലെ ഈ വിപ്ലവ എഴുത്തുകാരിയുടെ പായസ്സ നേര്‍ച്ച  എന്നോര്‍ക്കണം.  സ്ത്രീകളുടെ സമസ്ത  പ്രശ്നത്തെ കുറിച്ചും, ലിഗപരമായ  വിവേചനത്തെ കുറിച്ചുമൊക്കെ കൂലംകഷമായി പരത്തി പറയാറുള്ള ഈ പെണ്ണെഴുത്തുകാരി ശിരോവസ്ത്ര വിവാദം വന്നപ്പോള്‍ സ്ത്രീ വിമോചനവും ലിഗപരമായ  വിവേചനവും പരണത്തു വെച്ചു.  നാളിതുവരെ കമാന്നൊരക്ഷരം പറഞ്ഞിട്ടില്ല. ഏതെങ്കിലും ഹിന്ദു സംഘടന മനുസ്മ്രിതിയില്‍ നിന്നോ മറ്റോ   നാല് വരി ശ്ലോകവും പറഞ്ഞു വരട്ടെ, അപ്പോള്‍ കാണാം  വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചയെ പോലെ  ചുരികയും ചുരുട്ടി നില്‍ക്കുന്നത്.   
     ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ രാമന്റെ ദു:ഖം എന്ന നോവല്‍ എഴുതി  വീരേന്ദ്ര കുമാര്‍ എന്ന പത്രാധിപര്‍ കുറെ മധുരം കൊടുത്തു.  എന്താ സര്‍ അന്ന് രാമന്‍ ദു:ഖിച്ചപോലെ ഇന്ന് റഹിമിന് ദു:ഖം വരാത്തേ.  നമുക്ക് ബാങ്കില്‍ മാത്രം പോരല്ലോ അക്കൗണ്ട്‌. വോട്ട് ബാങ്കിലും വേണമല്ലോ , അല്ലേ? 
     എഡിറ്റിംഗ് എന്നൊരു സംഗതിയുണ്ടല്ലോ. കലാസ്രിഷ്ടികളിലെ ദുര്‍മേധസ്സുകള്‍ നീക്കുന്ന ഈ പ്രക്രിയ നമ്മുടെ സീരിയല്‍ രംഗത്തും അനിവാര്യം.  ഏഷ്യാനെറ്റില്‍ പാരിജാതം എന്നൊരു സീരിയല്‍ ഉണ്ട്.  അതില്‍ അഫ്ഘാനിസ്ഥാനില്‍ കാണപ്പെടുന്ന പര്‍ദ ഉപയോഗിക്കുന്നുണ്ട്, പണ്ടത്തെ നായിക ലക്ഷ്മിയുടെ മകള്‍ ഐശ്വര്യാ . അന്റിയമ്മ എന്ന ദുഷ്ട കഥാപാത്രം ആ വസ്ത്രം ധരിച്ചതില്‍ രോഷം പൂണ്ട നായിക ഇപ്രകാരം ആക്രോശിക്കുന്നു. "ഈ വസ്ത്രം ധരിക്കാന്‍ നിങ്ങള്‍ക്കെന്തു യോഗ്യത. ഈ വസ്ത്രത്തിന്റെ പരിശുദ്ധി നിങ്ങള്‍ക്കറിയുമോ?  ഈ വസ്ത്രത്തിന്റെ മഹത്വം നിങ്ങള്‍ക്കറിയുമോ?"  ഏഷ്യാനെറ്റെ  നിങ്ങലെപോലുള്ള മാധ്യമങ്ങള്‍ ഒന്ന് തിരിഞ്ഞു നോക്കു.  അഫ്ഘാന്‍ യുദ്ധകാലത്ത് പ്രസ്തുത പര്‍ദയെ നിങ്ങളൊക്കെ ഏതെല്ലാം തരത്തില്‍ വിമര്‍ശിച്ചു എന്ന്.  എന്നിട്ട് പെട്ടെന്നൊരു ത്രിസന്ധ്യക്ക്‌  എങ്ങിനെയീ വിഭാഗീയ വേഷം വിശുദ്ധീകരിക്കപ്പെട്ടു.  ഒരു വിഡ്ഢിക്കഥ പ്രേക്ഷകനെ പറഞ്ഞു  ഫലിപ്പിക്കാന്‍ വേണ്ടി ആടിനെ പട്ടിയാക്കണോ?  ഏഷ്യാനെറ്റിന്  ഓര്‍മ്മയുണ്ടോ പണ്ട് 'കിന്നാരത്തുമ്പികള്‍' സംപ്രേഷണം ചെയ്തത്.  അന്ന് അതിനെതിരെ  ഗാന ഗന്ധര്‍വ്വന്‍ പോലും പടവാള്‍ എടുത്തു  വന്നു.  നിര്‍ദോഷമായ ഒരു ചുംബനം വന്നാല്‍ ഉടന്‍ അത് എഡിറ്റ്‌ ചെയ്യിക്കും.  എന്നിട്ട് മൂത്രപ്പുരയിലും  ബസിലും ട്രെയിനിലുമൊക്കെ എഴുതി വരച്ചിട്ടു നിര്‍വൃതി അടയും.  അതെ എഡിറ്റിംഗ് അശ്ലീലത്തില്‍ മാത്രമല്ല ദുരാശയങ്ങളുടെ പ്രസാരണത്തിലും അത്യാവശ്യം.   
     മത സൌഹൃദജാതകള്‍ക്കോ, ചാനല്‍ ചര്‍ച്ചകള്‍ക്കോ, വാചക മേളകള്‍ക്കോ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അതൊക്കെ കാലങ്ങളായി പതിവും പടി നടക്കുന്ന കാര്യങ്ങള്‍ മാത്രം. പുതിയൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.  നിങ്ങളുടെ പൊയ് മുഖങ്ങള്‍ അഴിച്ചു മാറ്റൂ.  ആരുടെയെങ്കിലും മുന്നില്‍ നല്ല പുള്ള ചമയാന്‍ വേണ്ടി സത്യത്തെ മറച്ചു പിടിക്കാതിരിക്കൂ. അല്ലാത്ത പക്ഷം കാലം പലതും പറിച്ചു കീറി കളഞ്ഞേക്കാം.  കഷായം കൊടുക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കൊടുക്കുക.  അതെ രോഗത്തിന് രോഗി അല്ല വൈദ്യന്‍ ആണ് മരുന്ന് കൊടുക്കേണ്ടത്.  ആരും വിമര്‍ശനത്തിനു അതീതരല്ല.  വിമര്‍ശനത്തെ പ്രകോപനമായി കാണാതിരിക്കുക. ചര്‍ച്ചയും പ്രതിഷേധ പ്രകടനവും പത്ര പ്രസ്ഥാവനയുമൊക്കെ രണ്ടു ദിവസ്സം കൂടുതല്‍ കണ്ടേക്കാം.  പിന്നെ എല്ലാം പഴയ പടി.  അതെ.  ഷുഗര്‍ രോഗികള്‍ക്കാണ് ചികില്‍സ്സ ആദ്യം വേണ്ടത്.

Friday, July 9, 2010

നിങ്ങളെന്നെ കാറല്‍ മാര്‍ക്സ് ആക്കും.

        "ആധിയില്‍ വചനം ഉണ്ടായിരുന്നു.  വചനം  ദൈവത്തോട് കൂടെ ആയിരുന്നു.  ദൈവം ആയിരുന്നു ആ വചനം.  എല്ലാം അവന്‍ വഴി ഉണ്ടായി.  അവനെകൂടാതെ യാതൊന്നും ഉണ്ടായിട്ടില്ല".


     യോഹന്നാന്‍ എഴുതിയ  സുവിശേഷം  തുടങ്ങുന്നത് ഇപ്രകാരം ആണ്.  ഇവിടെനിന്നും  ഉല്പത്തി പുസ്തകത്തിലേക്ക്  തിരിച്ചു നടന്നാല്‍ അവിടെ ദൈവം സുപ്രധാനമായ ചില വചനങ്ങള്‍ പുറപ്പെടുവിക്കുന്നത് കാണാം.  ആകാശവും  ഭൂമിയും ഉണ്ടാവട്ടെ എന്ന വചനം.  വെളിച്ചം ഉണ്ടാവട്ടെ എന്ന വചനം.  ഇപ്രകാരം ആറ് ദിവസത്തെ വചനങ്ങളിലൂടെ പ്രപഞ്ചവും മനുഷ്യനും സൃഷ്ടിക്കപ്പെട്ടു.  
     അങ്ങിനെ കാലം പോകെ പോകെ തന്റെ സുന്ദര സൃഷ്ടി മനുഷ്യനുമല്ല, ദൈവവുമല്ല എന്ന നിലയിലേക്ക് അധ:പതിച്ചു.  അതുവരെ ആകാശത്തിന്റെ തട്ടുമ്പുറത്തു ഉഗ്ര ശാസ്സനകളും കല്പനകളും പുറപ്പെടുവിച്ചു കഴിഞ്ഞു കൊണ്ടിരുന്ന  വചനം, മാംസം സ്വീകരിച്ചു മനുഷ്യാവതാരമെടുത്തു.  സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരുടെ കൂടെ ജീവിച്ചു, അവരെ പഠിപ്പിച്ചു.  പിന്നീട് പഠിപ്പിച്ചതെല്ലാം പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്തു.  പഠിച്ചവര്‍ക്കും പഠിക്കാത്തവര്‍ക്കുമായി സ്വയം പരീക്ഷണ വസ്തുവേപോലെ നിന്നുകൊടുത്തു.  ഭൂമിയുടെ അതിരുകളോളം പോകുവിന്‍ സകല മനുഷ്യരോടും പ്രസ്സങ്ങിച്ചു  പരിവര്‍ത്തന വിധേയമാക്കുവിന്‍ എന്നാഹ്വാനം ചെയ്തു.  എന്നാല്‍ കാലം പോകെ അതെ ചരിത്രത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടായി.  അവിടെയും  ആഹ്വാനം ഉണ്ടായി സകലരെയും തടുത്തുകൂട്ടുവിന്‍ എന്ന്.  
     ഇതിന്റെ പേരില്‍ പിന്നീട് സ്പര്‍ധകളും യുദ്ധങ്ങളും ഉണ്ടായി.  വിഭജനങ്ങളും വിഭാഗീയതകളും ഉണ്ടായി.  ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടായി.  നീതിയും നിയമവും ഉണ്ടായി.  അത് സ്വാഭാവീകം ആണല്ലോ.  ദൈവമേ നീയറിയാതെ, നിന്റെ വചനം ഇല്ലാതെ ഇവിടെ ഒന്നും ഉണ്ടാകുന്നില്ല  എങ്കില്‍ എങ്ങിനെ രണ്ടുതരം വ്യാഖ്യാനങ്ങള്‍ ഒരേ ചരിത്രത്തിനുണ്ടായി.  സ്രിഷ്ടികള്‍ക്കിടയ്ക്കു സൃഷ്ടാവുതന്നെ യുദ്ധവും സമാധാനവും ആവുകയാണോ?  ആരെങ്കിലും എനിക്കുത്തരം തരണം.   അല്ലെങ്കില്‍  ഈ ചരിത്രങ്ങള്‍  എല്ലാം കൂടി  എന്റെ മൂവാറ്റുപുഴയെ  മൂവട്ടുപുഴയാക്കും.  എന്റെ തൊടുപുഴയെ  തൊഴിപുഴയാക്കി കഴിഞ്ഞല്ലോ  നിങ്ങള്‍.   എന്തെങ്കിലും  നീ  ഉടനെ  ചെയ്യണം.  ഇല്ലെങ്കില്‍  സൃഷ്ടികള്‍ തമ്മില്‍ തല്ലി സൃഷ്ടാവ് തനിച്ചാവുന്ന കാലം വന്നേക്കാം.  പ്രവചിക്കാന്‍ ഞാന്‍ ആരുമാല്ലെന്നു അറിയാമെങ്കിലും പറഞ്ഞു പോകുന്നു..



Friday, July 2, 2010

മംഗളം 25 ജൂലായില്‍ പ്രസിദ്ധീകരിച്ച കത്താണ് ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
നിങ്ങള്‍ക്കൊക്കെ മതം മതി!!!!!


     ശ്രീ ഇബ്രാഹിം ഖാന്‍ പറയുന്നത് കേട്ടാല്‍  കാന്തപുരത്തെപോലുള്ളവര്‍ക്ക്  വേണ്ടിയാണോ അദ്ദേഹം സംസാരിക്കുനത് എന്ന് സംശയിച്ചു പോകും.   മാന്യമായ വസ്ത്രധാരണം എന്ന് പറഞാല്‍ അത് തട്ടമിടുമ്പോള്‍ ആണ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവാത്തതാണ്.  തട്ടമിടാതെ നടക്കുന്ന മറ്റു മത വിഭാഗത്തില്‍ ഉള്ളവരുടെ വേഷവിധാനം അപ്പോള്‍ മാന്യത കുറവുള്ളതാണോ?  
     ക്രിസ്തുമതം പ്രാര്‍തനകളില്‍ തല മറയ്ക്കുന്നതായി പറയുന്നു.  നിഷേധിക്കുന്നില്ല.  എന്നാല്‍ അത് പള്ളികളില്‍ മാത്രമാണ് എന്ന കാര്യം ഓര്‍മിക്കണം.  മറ്റ്അവസരങ്ങളില്‍  ഒന്നും തന്നെ അവര്‍ തല മറയ്ക്കാറില്ല.  ബൈബിള്‍ അതാവശ്യപ്പെടുന്നുമില്ല.  മധ്യപൌരസ്ത്യ  ദേശത്തെ നാട്ടു നടപ്പിന്റെയും സംസ്കാരത്തിന്റെയും ഭാഗം മാത്രമാണിതെന്ന് തിരിച്ചറിയുവാന്‍ ഇന്നവരെകൊണ്ടാവുന്നുണ്ട്.  കൂടാതെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ അവര്‍ക്കുള്ള നിര്‍ബന്ധ ബുദ്ധിയിലും  മാറ്റം വന്നതായി കാണാം.  ഒരു കാലത്ത് ക്രൈസ്തവ  സ്ത്രീകള്‍ പൊട്ടു തൊടുന്നത് നിഷിദ്ധമായിരുന്നു.  എന്നാല്‍ ഇന്ന് പൊട്ടു മാത്രമല്ല, വിവാഹിതകള്‍ സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തുന്നത് പോലും സര്‍വ്വ സാധാരണമായ കാഴ്ചയാണ്.
     അത് പോലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഇന്ന് മെഴുകുതിരിയോടൊപ്പം  നിലവിലക്കിനും  സ്ഥാനം ഉണ്ട്.  ഒരു കാലത്ത് ഇത് ചിന്തിക്കാന്‍ ആവില്ലായിരുന്നു.  പള്ളി പെരുന്നാളുകളില്‍ ബാന്‍ഡ് വാദ്യം മാത്രമായിരുന്നു.  ആ സ്ഥാനത്  ഇന്ന്  ചെണ്ടയും  ശിങ്കാരിമേളവും ഒരു പുതുമ അല്ലാതായി.
     പുതുക്കി പണിതിട്ടുള്ള ദേവാലയങ്ങളുടെ കൊടിമരം  ശ്രദ്ധിച്ചിട്ടുണ്ടോ.  ഏതോ അമ്പലത്തില്‍ ആണോ എന്ന് സംശയിച്ചു പോകും.
     ചില സഭകളുടെ മേലധ്യക്ഷന്മാരുടെ സ്ഥാന വസ്ത്രങ്ങള്‍ പോലും ഇന്ന് കാവി നിറത്തിലുള്ള കോട്ടന്‍ കൊണ്ട്  ഉണ്ടാക്കിയതാണ്.  ഇത്തരം മാറ്റങ്ങളൊക്കെ സൂചിപ്പിക്കുന്നത് ഈ മണ്ണിന്റെ സംസ്കാരത്തോടുള്ള അവരുടെ ആദരവും സ്വന്തം പൈത്രികതോടുള്ള അവരുടെ ബഹുമാനവും കൂടിയാണ്.  ഇതുകൊണ്ട് അവര്‍ക്ക്  ക്രിസ്തു മതിലുള്ള വിശ്വാസത്തിനു യാതൊരു കുറവും വന്നിട്ടില്ല എന്നതും  എടുത്തു പറയേണ്ടതാണ്.
     എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ മടിക്കുന്ന വിഭാഗങ്ങളും ഉണ്ട്. പൊട്ട്,  സ്വര്‍ണ്ണം ഇവയൊക്കെ ഉപയോഗിക്കാത്ത  സഭകളെ കുറിച്ച്  ഞാന്‍ പറയേണ്ട കാര്യം ഇല്ലല്ലോ.  
     അതുപോലെ സിഖ്മതം.  അവര്‍ക്ക് തലപ്പാവ് മാത്രം അല്ല.  
ക്രിപാണ്‍ കൂടി ഉണ്ട്.  അത് വീട്ടില്‍ വെച്ചാല്‍ മതിയെന്ന് ലോകസഭ പോലും പറഞ്ഞിട്ടുണ്ട്.  പിന്നെ അവരുടെ തലപ്പാവ്.   അതവര്‍ നിര്‍ബന്ധമായും ധരിക്കണം.  കാരണം അവര്‍ക്ക് മുടി മുറിക്കാന്‍ പാടില്ല. നീണ്ട തലമുടി ജട പിടിപ്പിച്ചു എവിടെല്ലാം കൊണ്ട് നടക്കും.  നാടിനു തന്നെ  പേര് ചീത്തയാവില്ലേ മറ്റു രാജ്യങ്ങളുടെ മുന്നില്‍.  ഇപ്പോള്‍ തന്നെ ചില സന്യസ്സിമാരുടെ താടിയും മുടിയും വസ്ത്രമില്ലായ്മയും ഒക്കെ BBC  പോലുള്ള ചാനലുകള്‍   കാണിക്കുമ്പോള്‍  അന്തസ്സോടെ കൊണ്ടുനടക്കുന്ന എന്റെ പൗരത്വം ആണ് അപമാനിക്കപ്പെടുന്നത്.  ആയതിനാല്‍ അവര്‍ പുരുഷന്‍ മാര്‍ തലപ്പാവ് ധരിക്കട്ടെ.   ഇവിടെ സ്ത്രീയുടെ തലയില്‍ മറച്ചു പിടിക്കേണ്ട ഗുഹ്യഭാഗങ്ങള്‍ ഒന്നും തന്നെ ഇല്ല.ഭാരതത്തെകുരിച്ചു പറയുമ്പോള്‍ ഭാരതമാതാ എന്നാണു വിവരിക്കുന്നത്.  ഭാരത സ്ത്രീ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍, നമ്മുടെ മാതൃരാജ്യത്തിന്റെ അന്തസ്സ് തന്നെയാണ് ഉയരുന്നത്.
      പലവിധത്തിലുള്ള തീവ്രവാദം കൊണ്ട് നാടും  നാടുവാഴികളും യാതന അനുഭവിക്കുമ്പോള്‍ അതിന്റെ വേരുകള്‍ എവിടെ നിന്ന് എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്.  നാട്ടില്‍ ഒരു കലാപം ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍ ആയാലും, ആധോലോകം ആയാലും മറ്റാരായാലും  കൂടുതല്‍ ഉപയോഗിക്കുന്നത് മതങ്ങളെ ആണ്.  മതങ്ങളുടെ ഇത്തരം അനാവശ്യ നിര്‍ബന്ധ ബുദ്ധിയില്‍ ഒന്ന് തോണ്ടിയാല്‍ മതി  തീ പിടിക്കാന്‍ എന്നവര്‍ക്ക് നന്നായറിയാം. ഭാരതത്തിലെ ഓരോ പൗരനും മതചിന്ത മാത്രം കൊണ്ട് നടന്നാല്‍  മതേതരത്വം എന്ത് ചെയ്യണം എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.  മതേതരത്വം എന്ന വാക്കിനെ ഇന്ന്  മതം പ്രചരിപ്പിക്കാനും മത നിയമങ്ങള്‍ നടപ്പിലാക്കാനും ഉള്ള സൂത്രവാക്യം ആയാണ് പലരും വ്യാഖ്യാനിക്കുന്നത്.  
     സ്കൂള്‍ യൂണിഫോമിന്റെ കൂടെ ഒഴിവാക്കാന്‍ ആവുന്ന മത  ചിന്ഹങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഭരണഘടനാ ഉറപ്പുതരുന്ന മതസ്വാതന്ദ്ര്യത്തിനു യാതൊരു കോട്ടവും തട്ടുന്നില്ല.  മതപരമായ ആചാരമായാലും ദുരാചാരം ആയാലും കൊള്ളാം അവയ്ക്ക് പലതരത്തിലുള്ള ന്യായീകര്നവുമായി വരുന്നവര്‍ കുറഞ്ഞ പക്ഷം ഭാരതം മത സ്വാതന്ദ്ര്യം ഉള്ള രാജ്യം എന്നത് പോലെ മതാധിഷ്ടിത  രാജ്യം അല്ല  എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്.  .  കഴിഞ്ഞ പത്തു വര്ഷം കൊണ്ട് ഈ നാട്ടില്‍  പര്‍ധ പ്രയോഗത്തില്‍ ആക്കി വിജയിപ്പിച്ചവരുടെ  മറ്റൊരു ഗൂഡലക്‌ഷ്യം ആണ്  അടുത്ത പത്തു വര്‍ഷം കൊണ്ട് ഇവിടുത്തെ  ആണ്‍കുട്ടികളെകൊണ്ട്    തൊപ്പി ഇടുവിക്കുക എന്നത്.  ഇതിനുള്ള മുന്നൊരുക്കം  തന്നെ ആണ് ഇപ്പോള്‍ ഈ വിവാദം വഴി ലക്‌ഷ്യം ഇടുന്നതും.    ഇത്തരക്കാര്‍ മത സ്വാതന്ദ്ര്യം എന്നാല്‍ മതാധിഷ്ടിതം എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.  അതുകൊണ്ടാവണം പ്രതേക നിയമ നിര്‍മ്മാണം ഒക്കെ ആവശ്യപ്പെടുന്നത്. അത്തരം നിയമ നിര്‍മ്മാനത്തോടൊപ്പം യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഐക്യത്തിനും  ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതോ ഉണ്ടാവാന്‍ സാധ്യത ഉള്ളതോ ആയ  മതാചാരങ്ങളെ നിരോധിക്കാനുള്ള നിയമം കൂടി ഉണ്ടാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം പഴയ ചാതുര്‍വര്ന്ന്യതിന്റെ പുതിയ പതിപ്പിലേക്ക്  കാലം മാറുമെന്നു മാത്രമല്ല, ഇതുപോലെ കാല്‍ക്കാശിനു കൊള്ളാത്ത വിവാദങ്ങള്‍ വളര്‍ന്നു പിളര്‍ന്നു ഇനിയൊരു വിഭജനത്തില്‍ എത്തിച്ചാലും അത്ഭുതപ്പെടേണ്ട.  അത് വരെ നമ്മള്‍ ഉറക്കം നടിക്കാതിരിക്കുക.  
റിവേഴ്സ്  ഗിയര്‍:  സതി മുതല്‍ കൊടുങ്ങല്ലൂര്‍ തൂക്കം കുത്ത് വരെ ഉള്ളതെല്ലാം  ദുരാചാരങ്ങള്‍ ബാക്കി എല്ലാം സദാചാരങ്ങളും.
അതെ നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി!!!!!!!!!

Tuesday, June 29, 2010

advt.T.P. Ibrahim khan  jun 25nu  മംഗളം ദിനപത്രത്തില്‍ എഴുതിയ "ശിരോവസ്ത്രം: വിവാടമല്ല, വിവേകമാണ് വേണ്ടത്" എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് ഞാന്‍ ഇവിടെ  ചേര്‍ക്കുന്നു.  കേരള CBSE  സ്കൂള്‍  മാനേജ്‌മന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌  ആണ് ഇദ്ദേഹം.

അടുത്തകാലത്തായി വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ശിരോവസ്ത്രധാരണം  അര്‍ഹിക്കുന്നത് കൂടുതല്‍ വിവാധമാണോ?   അതോ വിവേകപൂര്‍ണ്ണമായ സമന്വയമാണോ എന്ന് ചിന്തിക്കേണ്ട കാലം വൈകിയിരിക്കുന്നു.കാല-ദേശാവസ്ഥകള്‍ക്കനുസ്രിതമായി വസ്ത്രധാരണാശൈലിയില്‍ മാറ്റമുണ്ടാകാമെങ്കിലും മൗലികമായ ചില അംശങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുണ്ട്.  വസ്ത്രധാരണത്തിന്റെ ലക്‌ഷ്യം തന്നെ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത ശരീരഭാഗങ്ങള്‍  മറയ്ക്കുക എന്നതാണ്.

പ്രകൃതിയും കാലാവസ്തയുമായി  ബന്ധപ്പെട്ടിട്ടുള്ള ചില വ്യതിയാനങ്ങള്‍ ഒഴിച്ചാല്‍ ശിരോവസ്ത്രം ധരിച്ചു തല മറയ്ക്കുന്നത് മാന്യതയുടെയും ലാളിത്യത്തിന്റെയും ഭക്തിയുടെയും ചിന്ഹമായി ലോകമാസ്സകലം അംഗീകരിച്ചിട്ടുണ്ട്.

ക്രിസ്തുമത വിസ്വസ്സികള്‍ പ്രാര്‍ഥനകളിലും കുംബസ്സാരവേലയിലും തല മറയ്ക്കുവാന്‍ നിര്‍ബന്ധ ശാസ്സനകള്‍ ഉണ്ട്.
സന്യാസ്സിനികള്‍ക്ക് സിരോവസ്ത്രവും മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളും നിര്‍ബന്ധമായി മറയ്ക്കുന്ന വസ്ത്രധാരനമാണ് നിഷ്കര്ഷിചിട്ടുള്ളത്
സിഖ്മതവിശ്വാസികള്‍  എല്ലാ സ്ഥലങ്ങളിലും ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് ഹാജരാകുന്നത്.

മേല്പറഞ്ഞ പശ്ചാതലത്തിലാണ് ഇപ്പോള്‍ വിവാദത്തിനു വിധേയമായിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്രധാരണം വിലയിരുത്തേണ്ടത്.  ശിരോവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രധാരണം, മുസ്ലിം സ്ത്രീകള്‍ക്ക് ഐചീകമാണ് എന്ന ധാരണയാണ് പ്രാബല്യത്തില്‍ ഉള്ളത്.

മതപരമായ വിധി വിളക്കുകളുടെ അടിസ്ഥാനത്തില്‍ ശരീരഭാഗങ്ങള്‍ മാന്യമായി മറയ്ക്കുന്ന വസ്ത്രധാരനമാണ് ഇസ്ലാം നിര്ധെഷിചിഗ്ട്ടുള്ളത്.  മുസ്ലിം സ്ത്രീകള്‍ക്ക് തലമറയ്ക്കുന്ന  ശിരോവസ്ത്രവും മറ്റു ശരീരഭാഗങ്ങള്‍ മാന്യമായി മറയ്ക്കുന്ന വസത്രധാരണം  നിര്‍ബന്ധമായ കടമയാണ്.  ബാല്യദശയില്‍ തന്നെ ഈ വസ്ത്രധാരണ രീതി അവലംബിക്കേണ്ടത് അത് ഭാവിയില്‍ അനുവര്‍ത്തിക്കാന്‍ അനിവാര്യമാണ്.

അതുകൊണ്ടുതന്നെ ഓരോ സ്കൂളിന്റെയും യൂനിഫോമിനോപ്പം  ബന്ഗിയായി ശിരോവസ്ത്രം ധരിക്കേണ്ടത് എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികളുടെയും കടമയും അവകാശവുമാണ്.  ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന  മത  സ്വാതന്ദ്ര്യത്തിന്റെ  പരിധിയില്‍ അവരുടെ വിസ്വസപ്രകാരമുള്ള വസ്ത്രധാരണവും വരുന്നുണ്ട്.  ഈ പ്രശനം ഓരോ വ്യക്തികളുടെയും മൗലികഅവകാശത്തിന്റെ ഭാഗമാണ്.

ഭരണഘടനയുടെ 25 -ആം അനുചേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ദ്ര്യം ഓരോ വ്യക്തിയുടെയും മൌലികാവകാശമാണ്.  വിദ്യാര്‍തികളുടെ അച്ചടക്കത്തിന് സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതോടൊപ്പം  ശിരോവസ്ത്രം ധരിച്ചു വിദ്യാഭ്യാസം ചെയ്യുന്നതിനും അവര്‍ക്ക് സ്വതണ്ട്ര്യമുണ്ട്. 

ഇക്കാര്യത്തില്‍ സമന്വയത്തിന്റെ പാത അവലംബിക്കാന്‍ നിര്‍ദേശിച്ച ബിഷപ്പ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനം മാത്രികാപരമാണ്.  ഇന്ത്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലും അവരുടെ നിര്‍ദ്ധിഷ്ട യൂനിഫോമിനോപ്പം  ശിരോവസ്ത്രം ധരിക്കാനുള്ള മുസ്ലിം വിധ്യാര്തിനികളുടെ അവകാശം നിലനിര്‍ത്തുന്ന ഉത്തരുവുകള്‍ ഉണ്ടാകുകയോ നിയമനിര്‍മാണങ്ങള്‍  നടത്തുകയോ ചെയ്യേണ്ടത് ആവശ്യമാണ്‌. 

ഈ വിഷയത്തെ വിവാദമാക്കി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രബുദ്ധരായ കേരളീയര്‍ അനുവദിക്കരുത്. 



    

Sunday, June 20, 2010

 
പ്രഭാതത്തില്‍ ഞാന്‍ നിന്നെ കാത്തിരുന്നു
നീ വന്നില്ല......

പ്രദോഷത്തിലും ഞാന്‍ നിന്നെ കാത്തിരുന്നു
നീ വന്നില്ല......

രാവേറെയായിട്ടും ഞാന്‍ മാത്രം നിന്നെ  കാത്തിരുന്നു
എന്നിട്ടും നീ വന്നില്ല.....

എന്റെ പകലിരവുകള്‍ നിനക്കുള്ളതായിരുന്നു 
അപ്പോഴും നീ മറഞ്ഞിരുന്നു....

എനിക്കറിയാം നീ വരുമെന്നും എനിക്ക് കൂട്ടിരിക്കുമെന്നും 

നീ വരുവോളം ഞാനീ കൂട്ടിലിരിക്കും 

നീ എന്നെ ആദ്യമായ്കണ്ട ഓര്‍ക്കുട്ടില്‍.....    

Sunday, June 13, 2010

"എന്റെ കേരളം എത്ര സുന്ദരം........

ഉഷ ഉതുപ്പിന് വേണ്ടി എഴുതപ്പെട്ട ഈ ഗാനം സ്വപ്ന സദ്രിശ്യമായ ആശയങ്ങളാല്‍ സുന്ദരമാകിലും  യാതാര്‍ത്യവുമായി അത്രത്തോളം  സത്യസന്ധത പുലര്‍താതവയാണ്.   ഞാന്‍ പറയാന്‍ പോകുന്ന വിഷയം ലേശം സ്ഫോടനാത്മകം ആണ്.  രാജാവ് നഗ്നനാണ് എന്ന യാഥാര്‍ത്ഥ്യം വിളിച്ചു പറയാന്‍ ധൈര്യം കാത്റെണ്ടാവര്‍ മാളതിലോളിക്കുകയാണ്.  അവരെയും ഒരു പരിധി വരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  പ്രാനഭീതി ഏവര്‍ക്കും ഉണ്ടല്ലോ? 
       ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്കും ബുജികള്‍ക്കും ഉണ്ടായ ഒരു രോഗമാണ് ന്യുനപക്ഷ പ്രീണനം എന്നത്. അവരെ സുഖിപ്പിക്കുന്ന  ഒരു ലേഖനമോ ഒരു വാര്‍ത്തയോ പ്രസിധ്ധീകരിചില്ലെങ്കില്‍ തങ്ങളെയും ഭൂരിപക്ഷ വര്‍ഗീയ വാദിയായി തെറ്റിധ്ധരിചെക്കുമോ എന്ന ഭയം മേല്പറഞ്ഞ രണ്ടു വിഭാഗങ്ങള്‍ക്കും ഇപ്പോളും വിട്ടുമാറിയിട്ടില്ല.  അതോടൊപ്പം ഭൂരിപക്ഷ വര്‍ഗീയതയെ ആക്രമിച്ചു  വിമര്‍ശിക്കാന്‍ ഇവര്‍ക്കുള്ള ധൈര്യവും അപാരം തന്നെ.  ഈ ധൈര്യം എന്തുകൊണ്ട് ന്യൂനപക്ഷത്തിന്റെ വര്‍ഗീയ കളിക്കള്‍ക്ക് നേരെ എടുക്കാന്‍ ധൈര്യം കാണിക്കുന്നില്ല.  അവര്‍ക്കുള്ളതുപോലെ  അന്തര്‍ദേശീയ തലത്തിലുള്ള സംഘടനാ ശക്തി പ്രാദേശീക തലത്തില്‍ പോലും ഇവര്‍ക്കില്ലാതതുകൊണ്ടാണോ എന്ന് സംശയിച്ചു പോയാല്‍ കുറ്റം പറയരുത്.
       ഈയിടെ മംഗളം പത്രത്തിലൂടെ രണ്ടു എഴുത്തുകാരുടെ മൂന്നു ലേഖനങ്ങള്‍ വായിക്കുകയുണ്ടായി.  അവര്‍ ആ പത്രത്തില്‍ സ്ഥിരമായി കോളം  എഴുതുന്നുണ്ട്. പര്‍ധയെ കുറിച്ച് ഒരിക്കല്‍ വായിക്കുകയുണ്ടായി. 1994 നുശേഷമാണ്  കൊച്ചി നഗരത്തില്‍  പര്‍ധ ഉപയോഗത്തില്‍ ആവുന്നത്.  2000 ആയപ്പോള്‍  അത് അറേബ്യയില്‍ എന്ന പോലെ കൊച്ചിനഗരത്തിലും പ്രയോഗത്തില്‍ ആയി. ഈ മാറ്റം എങ്ങിനെ സംഭവിച്ചു എന്നത് ഒത്തിരി അന്വേഷിക്കുമ്പോഴാണ്  പര്‍ധയെക്കുറിച്ച് ഒരു ലേഖനം കണ്ണില്‍ പെടുന്നത്.  വളരെ താല്പര്യത്തോടെ ആദ്യന്തം ആവര്‍ത്തിച്ചു വായിച്ചെങ്കിലും എനിക്കൊന്നും മനസ്സിലായില്ല.  ഭൂമിയില്‍ ആര്‍ക്കെങ്കിലും അത് വായിച്ചിട്ട് എന്തെങ്കിലും മനസ്സിലായോ ആവോ?  തൊടുപുഴയിലെ ചോദ്യകടലാസ്  വിവാദത്തിനു ശേഷം വീണ്ടും ഈ എഴുത്തുകാരന്‍  ആരെയൊക്കെയോ ചീത്ത വിളിചെഴുതി.  അതുവഴി നന്നായി  പ്രിണിപ്പിക്കുകയും ചെയ്തു.  അതുപോലെതന്നെ ലവ് ജിഹാദിന്റെ പ്രശ്നം വന്നപ്പോള്‍  ഇത്തരത്തില്‍ ഉള്ള മറ്റൊന്ന് പ്രസിദ്ധീകരിച്ചു.  ഇവിടെ ഞാന്‍ രണ്ടു പ്രശസ്തരായ എഴുത്തുകാരെ  വിലയിടിച്ചു കാണിക്കാനോ  ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കണോ  അല്ല ശ്രമിക്കുന്നത്.  അതിനുള്ള യോഗ്യതയും എനിക്കില്ല. ഞാന്‍ പറയുന്ന കാര്യം എന്റെ ചെറിയ വായനക്കാര്‍ക്ക്, അല്ലെങ്കില്‍ എന്നെ തന്നെ ബോധ്യപ്പെടുതെണ്ടാതിനു വേണ്ടിയാണ്.    
       ഇപ്പോള്‍ പുതിയ വിവാദം ഉണ്ടായല്ലോ.  ഒരു നബാലയും മേരി ജസിന്തയും.  ഈ പ്രശ്നത്തില്‍ ഒരു സവിശേഷതയുണ്ട്.  വാദിയും പ്രതിയും ലിഗപരമായി ഒരേ ഇനമാണ്.  തല മറച്ചു സ്കൂളില്‍ വന്നതിനു വിലക്കേര്‍പ്പെടുത്തിയ പ്രിന്‍സിപ്പല്‍ നിയമനടപടി നേരിടുകയാണ്.  സ്ത്രീയുടെ സ്വാതന്ദ്ര്യത്തിനും അവകാശത്തിനും ഒക്കെയായി ആവശ്യത്തിനും അനാവശ്യത്തിനും ബഹളം വെയ്ക്കുന്ന സ്ത്രീ സങ്കടനകളെയും,  പുരോഗമന വാദികളെയും ഒന്നും ഇപ്പോള്‍  കാണുനില്ലല്ലോ.  പെണ്ണ്എഴുത്തുകാരും ഒളിവിലാണ്.   TV കാണുന്നവര്‍ സാനിടരി നാപ്കിന്റെ  ഒരു പരസ്യം ശ്രദ്ധിച്ചിട്ടുണ്ടാവും.  അതിലെ അമ്മ കഥാപാത്രം മോളോട് പറയുന്ന വാചകം ഇങ്ങിനെയാണ്‌.  
"പക്ഷെ പിരിയട്സില്‍ ഇങ്ങിനെ കറങ്ങിയാലോ?
അപ്പോള്‍ മകളുടെ മറുപടി:  "ഈ ചിന്ത മാറണം അമ്മെ"
പിന്നെ കാണുന്നത് അമ്മയും മോളും കൂടെ പിരിയട്സില്‍  സ്കൂട്ടെരില്‍  ചെത്തി  നടക്കുന്നതാണ്.   ഞാനൊന്ന് ചോദിച്ചോട്ടെ പിരിയട്സില്‍ കറങ്ങി നടക്കുന്ന സ്ത്രീയെ, നിന്റെ വിപ്ലവം അവിടെ തീര്‍ന്നോ?  തലവഴി നീ മുണ്ടിട്ടു നടക്കുന്നതെന്തിനാ. അത്ര വലിയ എന്താപരാധമാണ് നീ ചെയ്തത്. 
     പുരുഷന്മാര്‍ തല മറയ്ക്കാറുണ്ട്,  പോലിസ് പിടിക്കുമ്പോള്‍.  കുറ്റാരോപിതനായി മാധ്യമങ്ങളുടെ ക്യാമറ ഫോക്കസ് ചെയ്യുമ്പോഴെല്ലാം.  പക്ഷെ സ്ത്രീ എന്നും തലയില്‍  മുണ്ട്ഇടണം.  എന്തിന്?  ആര്‍ക്കുവേണ്ടി?  സ്കൂള്‍ പ്രിന്‍സിപല്‍  കോടതി നടപടി നേരിട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍  എന്താണിവിടുത്തെ തെറ്റ് എന്നന്വേഷിക്കാതെ വയ്യ.  കാരണം, മാധ്യമ വിചാരണ പ്രിന്‍സിപ്പല്‍ കുറ്റക്കാരിയെന്നു വിധി പറഞ്ഞു കഴിഞ്ഞു.  
       നമ്മുടെ മക്കള്‍ എന്തിനാണ് സ്കൂളില്‍ പോകുന്നത്.  അല്ലെങ്കില്‍ നമ്മള്‍ എന്തിനായിരുന്നു സ്കൂളില്‍ പോയത്.  മത പ്രചരിപ്പിക്കാന്‍ ആണോ?  
     എന്റെ മതം പ്രസങ്ങിക്കേണ്ട്തും  പ്രദര്‍ശിപ്പിക്കെണ്ടതും  മക്കളുടെ വേഷത്തിലൂടെ സ്കൂളില്‍ ആണോ?
     കേരളം ജന്മം കൊടുത്ത അവതാരപുരുഷനാണ്   ശ്രീനാരായണ ഗുരു.  അദ്ദേഹം പറഞ്ഞതും പ്രവര്‍ത്തിച്ചതും ഒക്കെ നമ്മള്‍  കലാലയങ്ങളില്‍ പഠിച്ചു കഴിഞ്ഞു. ജാതിക്കും മതത്തിനും മുകളില്‍ മറ്റൊന്നുമില്ല, എന്നേതെങ്കിലും പ്രവാചകരോ വാഴ്തപ്പെട്ടവരോ പഠിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ,"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന ഗുരുവിന്റെ ഒറ്റവരി പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ പോലും പിന്നീട്  ആരാലും കഴിഞ്ഞിട്ടില്ല.  ഇങ്ങിനെയൊരു കാര്യം കേട്ടതായി പോലും ഭാവിക്കാതെയാണ് പലരുടെയും പ്രവര്‍ത്തനം.  
       സമാനമായ  ഒരു വിവാദം നാളുകള്‍ക്കു മുമ്പ് ഇതുപോലുണ്ടായി.  ഒരു പ്രതേക വിഭാഗം ക്രിസ്തീയ  മത വിശ്വാസികള്‍ക്ക്  ദേശീയ ഗാനം ആലപിക്കാന്‍  അവരുടെ മത വിശ്വാസം അനുവദിക്കുന്നില്ല എന്നൊരു പ്രശ്നം.  അതെങ്ങിനെ പരിഹരിച്ചു എന്നറിയില്ല.   അതുപോലെതന്നെ ഒരു പ്രതേക ദിവസം S.S.L.C.പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ള ക്രിസ്ത്യന്‍ വിഭാഗം ഉണ്ടായിരുന്നു.  അവര്‍ക്കുവേണ്ടി പ്രതേക  പരീക്ഷ ക്രമീകരണങ്ങള്‍ അന്ന് നടത്തി എന്നാണെന്റെ ഓര്‍മ. ഇപ്പോള്‍ ഇതാ തട്ടമിട്ടില്ലെങ്കില്‍ പഠിക്കാന്‍ പറ്റില്ലെന്ന അവസ്ഥ.  എല്ലാ ചരിത്രവും നമുക്കറിയാം, നമ്മുടെ നാടിന്റെ പൈതൃകം  മാത്രം നമുക്കറിയില്ല.  അഥവാ അറിയാമെങ്കില്‍ തന്നെ അതിനു പുല്ലുവിലയും.  അടിമത്തത്തില്‍ നിന്ന്  സ്വാതന്ദ്ര്യത്തിലേക്ക്, അസമത്വത്തില്‍ നിന്ന് സമത്വത്തിലേക്ക്, ദുരാചാരങ്ങളില്‍ നിന്ന് സദാചാരത്തിലേക്ക്   അന്തവിശ്വസത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്  മത ചിന്തയില്‍ നിന്ന് മനുഷ്യ ചിന്തയിലേക്ക്  എല്ലാം നമ്മെ കൈ പിടിച്ചുയര്താന്‍ ഇവിടെ പ്രതേക അവതാര പുരുഷന്മാരും പ്രസ്ഥാനങ്ങളും കാലാകാലങ്ങളില്‍ നമുക്കുണ്ടായിരുന്നു.  അതിനവര്‍ അനുഭവിച്ച കഷ്ടതകള്‍ നന്ദിയോടെ ഓര്‍ക്കാന്‍ പോലും നമുക്ക് താല്പര്യം ഇല്ല.  ഞാന്‍ പിടിച്ച മുയലിനു മൂന്നു ചെവി എന്ന അഹങ്കാരം മാത്രം. 
       ഇവിടെ സൂര്യന്‍ ഉദിക്കുംബോഴാണ് നേരം വെളുക്കുന്നത്‌.  അല്ലാതെ അമ്പലത്തിലെ ആല്‍ മരത്തില്‍ പാട്ട് വെയ്ക്കുംബോഴോ,  പള്ളിമണി അടിക്കുംബോഴോ, സുബഹി ബാങ്ക് വിളിക്കുംബോഴോ  ഒന്നുമല്ല. അധികം  താമസിയാതെ നേരം വെളുക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നമ്മള്‍ ഇതൊക്കെ ചെയ്യുന്നത്.  അതാണ്‌ ശാസ്ത്രം.
       മലബാര്‍ കൊച്ചി തിരുവിതാംകൂര്‍ എന്നപേരില്‍ വിഘടിച്ചു നിന്നിരുന്ന നമ്മള്‍ കേരളത്തിലൂടെ ഒന്നായി.  പ്രഭാതത്തില്‍ എല്ലാവരും ഉണരുന്നു.  പ്രദോഷത്തില്‍  തല ചായ്ക്കുന്നു. നമ്മുടെ എല്ലാവരുടെയും നാഴിക മണിയില്‍ 24 മണിക്കൂര്‍.  അരിയാഹാരം നമ്മുടെ പ്രധാന ഭക്ഷണം.  മലയാളം നമ്മുടെ പൊതുഭാഷ.  എങ്കില്‍ പിന്നെ വേഷത്തില്‍ മാത്രം  നമുക്കെന്തിനാണ്  വേര്‍തിരിവ്.  വേഷം കണ്ടു നമ്മുടെ കുട്ടികള്‍ മതം തിരിച്ചറിഞ്ഞു പഠിക്കണം എന്നാണോ?  നമ്മുടെ ഉള്ളിലെ വര്‍ഗീയ വിഷ ചിന്തകള്‍ നമ്മോടു കൂടെ മരിച്ച് മണ്ണുടിയട്ടെ.   കാപട്യം ഇല്ലാത്ത കുഞ്ഞുമക്കളുടെ ഉള്ളിലേക്ക് വിഷം കുത്തി വെയ്ക്കണോ?  വിഷപാമ്പുകള്‍ ഇനി ജനിക്കാതിരിക്കട്ടെ.  ജനിപ്പിക്കാതെയും ഇരിക്കണം. 
     കണ്ണ് കെട്ടി ത്രാസ്സും പിടിച്ചു നില്‍ക്കുന്ന നീതി ദേവതയോട് എനിക്കൊന്നെ പ്രാര്‍ഥിക്കാന്‍ ഉള്ളു.  പ്രിന്‍സിപ്പലിന്റെ  പ്രിന്സിപില്‍ തെറ്റാണെങ്കില്‍  അതെ തെറ്റിന്റെ മറുവശമാണ്  തട്ടമിടാതെ പഠിക്കില്ല എന്നത്.  ഇതുകൊണ്ട് പ്രതേകിച്ചു ആര്‍ക്കും ഗുണമില്ല.  നിഷ്കളങ്കരായ കുഞ്ഞുങ്ങളില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന വിഭാഗീയ ചിന്തയുണ്ടാക്കം എന്നല്ലാതെ.  ചക്കില്‍ കെട്ടിയ കാളയെ പോലെ വളരാതിരിക്കാന്‍ ആണ് നമ്മള്‍ കുട്ടികള്‍ക്ക് വിദ്യ കൊടുക്കുന്നത്.  വിദ്യാലയവും വിദ്യാര്‍തികളും ഒരു തെളിനീര്‍ തടാകമാണ്.   ഒരുതുള്ളി വിഷം മതിയല്ലോ ആ ജലാശയം മുഴുവന്‍  വിഷമയമാകാന്‍.  ഓരോ മതവിഭാഗതിനുമായി ഓരോതരം യൂണിഫോം വേണ്ട. ഏകീകൃത യൂണിഫോം മതി.
     അതെ ഈ കലാപം മേരി ജസിന്തയോടല്ല.  കേരളത്തിന്റെ നാളിതെവരെയുള്ള മതേതര സാഹോദര്യത്തിന്റെ നേര്‍ക്കാണ്.  അത് കാണാതെ പോവരുത്.  മത ചിന്തയോ ജാതി ചിന്തയോ മനസ്സിലില്ലാത്ത, ഏവരും ഒരുമയോടെ ജീവിക്കണമെന്നും, ഈ നാട്ടില്‍ മതങ്ങളുടെ കൊലവിളികള്‍ ഉണ്ടാവരുതെന്നും ആഗ്രഹമുള്ള  ഒരു വലിയ വിഭാഗം മലയാളികളോട് ആണ്.  ആയതിനാല്‍ ഈ  പ്രശ്നം അതര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളികളയണമെന്ന്  പ്രാര്‍ഥിക്കുന്നു.  
     ഈ നാടിനുവേണ്ടി ജീവനും ജീവിതവും ഹോമിച്ചവരെ.......
     ഈ നാട്ടിലെ ആയിതോചാടനങ്ങള്‍  അവസാനിപ്പിക്കാന്‍  മറ്റുമതങ്ങളെ പ്രോത്സ്സാഹിപ്പിച്ച നാട്‌വാണികളെ.......             നിങ്ങളുടെ ആത്മാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുണ്ടോ?      വെളുക്കാന്‍ തേച്ചതൊക്കെ പാണ്ടായി എന്ന്. 

ബര്‍സ എന്ന സ്ത്രീ പക്ഷ ചിന്താ  നോവല്‍ എഴുതിയ  Dr. ഖദീജ മുംതാസിനെ  ആദരവോടെ സ്മരിച്ചുകൊണ്ട്.
ധീര സ്വാതന്ദ്ര്യ  സേനാനികള്‍ക്ക്‌ മുന്‍പില്‍   
ഭാരതമാതാവിനു മുന്‍പില്‍ 
ദേശീയ പതാകയ്ക്കു മുന്‍പില്‍ 
എന്റെ അഭിവാദ്യങ്ങള്‍.........

ഉഷ  ഉതുപ്പ് ഇനിയും പാടട്ടെ. നമുക്ക്  കൂടെ പാടാം.

ഹിന്ദുവും  ക്രിസ്ത്യനും മുസല്‍ മാനും  എന്റെ സഹോധരരായ് 
ഇവിടെ എന്റെ സഹോധരരായ്.
                                                                                   ജയ്‌ ഹിന്ദ്‌.


ചിന്തിക്കേണ്ടത്:   
ഒരു മിശ്ര പ്രണയം ഉണ്ടായാല്‍ കത്തികള്‍ എത്ര ചോര കുടിക്കും.
 

Tuesday, June 8, 2010

ജൂണ്‍  5  കേരളം, സാഘോഷം പരിസ്ഥിതി ദിനം  ആചരിച്ചു.  നേതാക്കന്മാരൊക്കെ  ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ മരം നാട്ടു കൈ നനച്ചു.    ഈ ഉധ്യമാതിനു സത്യത്തില്‍ മനോരമ അഭിനന്ദനം അര്‍ഹിക്കുന്നു. അവര്‍ ഇതെക്കുറിച്ച്  പ്രത്യേകമായി  എഴുതുകയും, ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. നല്ലത്.  

      എന്നാല്‍ ഈ ആശയം മനോരമയ്ക്കും മാസ്സങ്ങല്‍ക്കുമുന്പേ ഞാന്‍ ബ്ലോഗ്‌ തുടങ്ങി  ആദ്യം എഴുതിയതും  ഇത് തന്നെ ആയിരുന്നു, എന്ന കാര്യം  ഞാന്‍ മരം നടുന്ന  എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.  ഈ ആശയം മനോരമ പോലുള്ള വമ്പന്‍ ബാനറിനു നിസ്സാരമായി വിജയിപ്പിക്കാന്‍ ആവുന്ന കാര്യം ആണ്.  മനോരമ ഭൂമിക്കൊരു കുട പിടിക്കും മുന്‍പേ  ഞാന്‍ ഭൂമിയ്ക്കൊരു കൂടാരം കെട്ടിയിരുന്നു, എന്ന കാര്യം  കുറച്ചു അഭിമാനത്തോടെ അവകാശപ്പെടുന്നു.

                                                            indu the hindu.

Sunday, April 18, 2010

ഒരു പേരില്‍ എന്തിരിക്കുന്നു 


     വിശ്വ പ്രശ്ശസ്തമായ  ഷേക്സ്പിയര്‍ വചനം.  നമുക്കെല്ലാവര്‍ക്കും ഒരു പേരുണ്ട്.  പല പേരുള്ളവരും ധാരാളം.  രേഖകളില്‍ ഒരു പേര്, ഓമനപ്പേര്, ഇരട്ടപ്പേര്, തൂലികാനാമം ഇങ്ങിനെ പലതരത്തില്‍ നമുക്ക് പേരുകള്‍ ഉണ്ട്.   സ്ഥലങ്ങള്‍ക്കും ഇതുപോലെ പേരുകള്‍ ഉണ്ട്.  ഇന്ന് നമ്മള്‍ അറിയുന്ന പല സ്ഥലങ്ങളുടെയും പേരുകള്‍ പണ്ട് മറ്റൊരു പേരിലായിരുന്നു എന്നും കാണാം.  എടുത്തു  പറയുകയാണെങ്കില്‍ 'മാത്തന്‍ ചേരി ' പിന്നീട് മട്ടാഞ്ചേരി ആയതും , തൃശിവപേരൂര്‍  പിന്നീട് തൃശൂര്‍ എന്ന് ലോപിച്ചതും ഒക്കെ കൌതുക ചരിത്രം.  അതുപോലെ മദ്രാസ് ചെന്നൈ ആയതും ബോംബെ  മുംബൈ ആയതുമെല്ലാം സമീപകാല ചരിത്രം.  ആള്‍മാറാട്ടം, മതം മാറ്റം എന്നിങ്ങിനെയുള്ള ആവശ്യങ്ങള്‍ക്ക് നമ്മളും പേര് മാറ്റാറുണ്ട്.  ഇവിടെ 3 പേരുകള്‍ ഞാന്‍ പ്രത്യേകമായി എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു.   നമ്മുടെ കൊച്ചു കേരളത്തെ ഭൂലോകത്തെ മുഴുവനുമായി  ബന്ധിപ്പിക്കുവാന്‍; തിരിച്ചും പറയാം, ലോകത്തെ ദൈവത്തിന്റെ സ്വന്തം നാടുമായി അടുപ്പിക്കുന്നതിനുമായി  ഇവിടെ 3 എയര്‍പോര്‍ട്ട് ഉണ്ട്.  ശ്രദ്ധിച്ചാല്‍ ഇവയുടെ പേരുകള്‍ രസാവഹമാണ്.   ഏറ്റവും പുതിയ എയര്‍പോര്‍ട്ടില്‍ നിന്നും തുടങ്ങാം. 


     കൊച്ചിയില്‍ വാത്തുരുത്തി കോളനിക്ക് മുന്‍പില്‍ ആയിരുന്നു ആദ്യത്തെ വിമാനത്താവളം.  അന്ന് ഇത്  അറിയപ്പെട്ടിരുന്നത്  കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്നപേരില്‍ ആയിരുന്നു.  അല്ലാതെ വാത്തുരുത്തി എയര്‍പോര്‍ട്ട്  എന്നല്ലായിരുന്നു.  പിന്നീട് കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള പുതിയ എയര്‍പോര്‍ട്ട് ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍  നിര്‍മിച്ചു.  തെളിച്ചു പറഞ്ഞാല്‍ നെടുമ്പാശ്ശേരി എന്ന ഗ്രാമത്തില്‍.   കൊച്ചിയുടെ വളര്‍ച്ചയ്ക്ക്, അതുവഴി കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനും ഊര്‍ജം പകരാന്‍ കെല്പുള്ള പ്രൌഡ ഗംഭീരമായ  ആ വിമാനത്താവളം ഇന്നറിയപ്പെടുന്നത്‌ നെടുമ്പാശ്ശേരി വിമാനത്താവളം എന്നപേരില്‍ ആണ്.   നമ്മുടെ അച്ചടി-ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ എല്ലാം തന്നെ ഇതിനെ ഇപ്രകാരം ആണ് വിളിച്ചു വരുന്നത്.  നെടുമ്പാശ്ശേരി എന്ന പേരില്‍ ഒരു ബസ്‌-റെയില്‍വേ സ്റ്റേഷന്‍ പോലും ഇല്ലാത്തപ്പോള്‍ ആണ്  ഒരു അന്താരാഷ്ട്ര വിമാനത്താവളം ഒരു ബസ്‌ സ്റ്റോപ്പ്‌നെക്കുറിച്ച്  പറയുമ്പോലെ ലാഘവത്തോടെ വിളിക്കുന്നതെന്നോര്‍ക്കണം.  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നൊരു ബോര്‍ഡ് ആ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍  ആരെങ്കിലും അതിനെ കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്ന് വിളിച്ചിട്ടുണ്ടോ?  ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ?


     നമ്മുടെ തല്സ്ഥാനതും ഒരു എയര്‍പോര്‍ട്ട് ഉണ്ട്.   ശംഖുമുഖം  എന്ന സ്ഥലത്താണ് അതിരിക്കുന്നത്.   എന്നാല്‍ ഒരു പത്രക്കാരും അതിനെ ശംഖുമുഖം എയര്‍പോര്‍ട്ട് എന്ന് എഴുതാറില്ല. പത്രക്കരോടാണ് എന്റെ ചോദ്യം.  എന്ത് കൊണ്ട് നിങ്ങള്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം എന്ന്  വൃത്തിയായി    പറയുന്നു.    ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ?


     കണ്ണൂരില്‍ ഒരു പുതിയ എയര്‍പോര്‍ട്ട് പണിയാന്‍ പോകുന്നു.   മൂര്‍ഖന്‍ പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ്‌ ഇതിനു കണ്ടു വെച്ചിരിക്കുന്നത്.   എന്തായിരിക്കും ആ വിമാനത്താവളത്തിന് നിങ്ങള്‍ വിളിക്കാന്‍ പോകുന്ന പേര്.   മൂര്‍ഖന്‍ പറമ്പ് എന്ന് പറഞ്ഞു പറഞ്ഞു മൂര്‍ഖന്‍ പാമ്പ് എന്ന് ലോപിച്ച് പോയാലോ.  പേടി കൂടാതെ പറയാന്‍ വടിയൊരെണ്ണം വെട്ടി കയ്യില്‍ പിടിക്കേണ്ടി വരുമോ ആവോ? 


     കോഴിക്കോട്ടും നമുക്കൊരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉണ്ട്.  'കരിപുര്‍' വിമാനത്താവളം എന്നാണു വിളിക്കുന്നതും എഴുതുന്നതും.   ജനങ്ങളും   അതേറ്റു പറയുന്നു.  മാധ്യമങ്ങള്‍ ഉത്തരം പറയണം. എന്ത് കൊണ്ട് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം എന്ന് നിങ്ങള്‍ പറയുന്നില്ല.   ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ ?


     തലശേരിക്കാരന്‍ അബ്ദുള്ള എന്ന സ്നേഹിതന്‍ പറഞ്ഞ ഒരു കഥ ഓര്‍ത്തു പോകുന്നു.  അവിടെ തൃക്കരിപ്പൂര്‍ എന്നൊരു സ്ഥലം  ഉണ്ട്.  അതെ നമ്മുടെ സഖാവ് നായനാരുടെ മണ്ഡലം.  ഒരിക്കല്‍ ഒരു തെക്കന്‍ മുസ്ല്യാര്‍ എന്തോ ആവശ്യത്തിനു  അങ്ങോട്ട്‌ ബസില്‍ പുറപ്പെട്ടു.   ടിക്കറ്റ്‌ വില്പനക്കാരന്‍ വന്നപ്പോള്‍ ഇദ്ദേഹത്തിനു  ഇറങ്ങേണ്ട സ്ഥലം പറയാന്‍ ഒരു മടി.  ബസില്‍ സാമാന്യം സ്ത്രീകള്‍ ഉണ്ടായിരുന്നു.  അവരില്‍ പലരും കൂസലില്ലാതെ സ്ഥലപേരു പറഞ്ഞു ടിക്കറ്റ്‌ എടുക്കുന്നുണ്ട്.  നമ്മുടെ ചങ്ങാതിക്ക്  സമൂഹത്തില്‍ അല്പം വിലയും നിലയും ഒക്കെ ഉള്ളത് കൊണ്ട് സ്ത്രീയാത്രികരുടെ മുന്നില്‍ വെച്ച്  അല്‍പ്പം ഭേദഗതിയോടെ ശബ്ദം താഴ്ത്തി  ഇങ്ങിനെ പറഞ്ഞുവത്രേ.  ഒരു ത്രിക്കരിക്കുണ്ടി.  കാര്യം മനസ്സിലാക്കിയ കണ്ടക്ടര്‍  ടിക്കറ്റും ബാക്കി  കൃത്യമായ  ചില്ലറയും സന്തോഷത്തോടെ കൊടുത്തു പോലും.   മലയാള ഭാഷയിലെ  സംസ്കൃത പദാര്‍ഥങ്ങളും അസംസ്കൃത പദാര്‍ഥങ്ങളും തിരിച്ചറിയാത്തവര്‍  കരിപുര്‍ ടിക്കറ്റും തൃക്കരിപ്പൂര്‍ ടിക്കറ്റും മടികൂടാതെ ചോദിച്ചു വാങ്ങിയേക്കാം.   വിജ്ഞാന കുതുകികളായ വിദേശികള്‍ ആരെങ്കിലും  ഇതിന്റെയൊന്നും  അര്‍ഥം തിരയാതിരുന്നാല്‍ നാടിന്റെയും ടൂര്‍ ഒപെരെട്ടര്‍  മാരുടെയും ഭാഗ്യം.   ഇനി പറയു.......


ഒരു പേരില്‍ എന്തെല്ലാം ഇരിക്കുന്നു. 

Wednesday, March 31, 2010

ക്രിസ്ത്യാനികള്‍ക്കിത് വിശുദ്ധ വാരം.  ക്രിസ്തു സ്വയം അര്‍പിച്ച ഹോമയാഗവും അതിന്റെ പ്രവചന പൂര്‍ത്തീകരണവും ആചരിക്കുന്ന വാരം.  സാധാരണ എല്ലാവരും നോക്കുംപോലെ കാല്‍വരി മലയുടെ താഴ്വാരത്ത് നിന്നല്ല ഞാന്‍ ഇത് നോക്കി കാണാന്‍ ആഗ്രഹിക്കുന്നത്.  മറിച്ച്‌,  ഈ ബലിയേ അബ്രഹാമിന്റെ ബലിയുമായി ബന്ധിപ്പിച്ചു കാണുവാന്‍ ആണ് എനിക്കിഷ്ടം.  ഇതില്‍ വിയോജിപ്പുള്ളവര്‍ ധാരാളം ഉണ്ടാവാം.  ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യലല്ല എന്റെ ലക്‌ഷ്യം. എന്റെ സ്വതന്ത്രമായ ചിന്തയെ നിങ്ങളുമായി പങ്കു വെയ്ക്കുക മാത്രമാണിവിടെ.


     അബ്രഹാമിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതിന്റെ വിഷമം കുട്ടികള്‍ ഉള്ള നമുക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല.  അങ്ങിനെയിരിക്കെ ഒരുദിവസം  അബ്രഹാമിന്റെ ഭാര്യ സാറ തന്റെ ഈജിപ്റ്റ് കാരിയായ ദാസി ഹാഗാറിനെ, അബ്രഹാമിന്  പ്രാപിക്കുവാനും അത് വഴി കുട്ടികള്‍ ഉണ്ടാകുവാനുമായി നല്‍കുന്നു.  അന്നത്തെ മെസ്സോപോടോമിയന്‍ നിയമം അനുസ്സരിച്ച്  ഒരു സ്ത്രീക്ക് കുട്ടികള്‍ ഉണ്ടാവാത്ത പക്ഷം തന്റെ ഭര്‍ത്താവിനു മക്കള്‍ ഉണ്ടാവാന്‍ വേണ്ടി അവളുടെ ദാസിയെ അയാള്‍ക്ക്‌ നല്‍കാവുന്നതാണ്.  അന്ഥരിച്ച ശ്രീമതി ആനിതയ്യില്‍ ഇപ്രകാരം ഒരിക്കല്‍ പ്രസ്സങ്ങിച്ചത്  ഞാനോര്‍ക്കുന്നു.  അങ്ങിനെ അബ്രഹാമിന് ആദ്യജാതന്‍ ജനിക്കുന്നു. പിന്നീട് 14 വര്‍ഷങ്ങള്‍ക്കു ശേഷം സാറയില്‍ അബ്രഹാമിന് വീണ്ടും ഒരു പുത്രന്‍ പിറക്കുന്നു.  ഈ പുത്രനെ  പിന്നീട് ദൈവത്തിന്റെ ആവശ്യ പ്രകാരം അബ്രഹാം മോറിയ മലയില്‍ ഹോമബലി അര്‍പിയ്ക്കുവാനായി കൊണ്ട് പോകുന്നു. എന്നാല്‍ കഴുത്തിനും കാറ്റിനും ഇടയില്‍ വെച്ച്  ദൈവം  കല്പനയാല്‍ അബ്രഹാമിന്റെ കത്തിയെ തടുക്കുന്നു.  തുടര്‍ന്ന്  ഹോമബലിക്കായി ഒരു ആടിനെ ദൈവം മുള്‍ പടര്‍പ്പുകള്‍ക്കിടയില്‍ കുരുക്കിയിട്ടു  കൊടുക്കുന്നു.   ദൈവത്തിന്റെ ഒളിച്ചോട്ടവും, ഒപ്പം സാറയോടുള്ള നീതിബോധവും ഇവിടെ ഒരു പോലെ വെളിവാകുന്നു. അബ്രഹാമിനെ പരീക്ഷിക്കുക എന്നതായിരുന്നു, ദൈവ ലക്‌ഷ്യം എന്ന് വേണമെങ്കില്‍ പറഞ്ഞു ന്യായീകരിക്കാം. ഇവിടെ ഒരല്‍പം തമാശ കൂടി ഉണ്ട്. ഈ സംഭവത്തോടെ  ഹോമബലി വ്യാപകവും, സാധാരണവും ആയി തീരുകയും പിന്നീട്ഒത്തിരി കാലം ദൈവത്തിന്റെ  പേരിലുള്ള മിണ്ടാപ്രാണികളുടെ ഹത്യയും തീറ്റിയും ആചാരമാവുകയും ചെയ്തു.  
     കാലം കടന്നു പോകവേ,  അവന്‍ മനുഷ്യാവതാരം എടുക്കുകയും, കാല്‍വരിയില്‍ സ്വയം  മുള്‍കിരീടത്തില്‍ ബലിയാടാവാന്‍ വേണ്ടി  കുരുങ്ങികിടക്കുകയും ചെയ്തു.  മരണത്തെ ഇത്രമാത്രം കരള്‍ ഉറപ്പോടെ നേരിടുന്ന മറ്റൊരു സംഭവം ഇല്ലതന്നെ.  കാരണം, അവന്‍ പറയുന്നുണ്ട്,  എന്റെ രക്ഷയ്ക്കായി,  സ്വര്‍ഗസ്ഥനായ എന്റെ പിതാവിനോട് അപേക്ഷിച്ചാല്‍  മാലാഖമാരുടെ ഒരു വ്യൂഹം തന്നെ എനിക്ക് വേണ്ടി യുദ്ധം ചെയ്യും, എന്ന്.  ഇവിടെ അത് ഉണ്ടായില്ല എന്നുമാത്രമല്ല,  അതുവരെയുള്ള നിയമവും,ദൈവീക സങ്കല്‍പ്പങ്ങളും, അടിമുടി തകര്‍ക്കാന്‍ ഉതകുന്ന പുത്തന്‍ വിപ്ലവ പിറവിയ്ക്ക് ബീജാവാപം നടത്തുക കൂടി ചെയ്തു  ഈ ബലിയിലൂടെ അവന്‍.  അല്ലായിരുന്നുവെങ്കില്‍, ഒന്നോര്‍ത്തു നോക്കൂ  ഇതിന്റെ അനുസ്മരണത്തിന് വേണ്ടി പള്ളിയിലും വീടുകളിലുമായി  നമ്മള്‍ എത്ര മിണ്ടാപ്രാണികളെ  ബലി കൊടുക്കുമായിരുന്നു. പൌലോ കൊയ്ലോ പോലും കളിയാക്കിയിട്ടുണ്ട്, ക്രിസ്തു കുരിശില്‍ മരിച്ചതുകൊണ്ട്‌  ക്രിസ്ത്യാനികള്‍ കുരിശും തൂക്കി നടക്കുന്നു എന്ന്. തിരിച്ചും ചോദിക്കാമല്ലോ  അവനു പകരം ഒരാടിനെ കശാപ്പു ചെയ്തിരുന്നെങ്കില്‍, ഒരു കൊലകത്തിയും തൂക്കിനടക്കില്ലേ. അതിനേക്കാള്‍ എത്രയോ നല്ലതാണീ കുരിശ്.  കാരണം അത് ജീവിതത്തിന്റെ തന്നെ പ്രതിബിംബം ആണ്. ഓരോ ജീവിതവും ഓരോതരത്തിലുള്ള കുരിശുകള്‍ ചുമക്കുന്നു.  പറയാന്‍ ഒരല്പം ഉള്‍കിടിലം ഉണ്ടെങ്കിലും പാരയാതെ വയ്യ. പലപ്പോളും നമ്മുടെ ആ കുരിശില്‍ തന്നെയാണ് നമ്മള്‍ അവസാനിക്കുന്നതും. അത് ചിലര്‍ക്ക് മക്കള്‍ ആവാം, വേറെ ചിലര്‍ക്ക് രോഗങ്ങള്‍ ആവാം, ദാരിദ്ര്യം ആവാം അങ്ങിനെ പലതും. അതെ, ഒരുബലിക്കും ദൈവത്തെ ത്രിപ്തിപെടുത്താന്‍ ആവുകയില്ലെന്നു അവന്‍ നമ്മെ ഓര്‍മിപ്പിയ്ക്കുന്നു.  കരുണയ്ക്കെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ആവൂ എന്ന സത്യം അങ്ങിനെ ആദ്യമായി ലോകം പഠിച്ചു.  അതുകൊണ്ട് ദുഃഖ വെള്ളി മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി അര്‍പിക്കപ്പെട്ട അവസാനത്തെ ബലിയായി.  ആടുമാടുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കും നല്ലത്.  മേലില്‍ നമ്മുടെ തോന്ന്യസത്തിനു പരിഹാരമായി അവര്‍ക്കാര്‍ക്കും ചാവേറുകള്‍ ആവേണ്ടല്ലോ.  അത് കൊണ്ടാണോ ആവോ സായിപ്പതിനെ ഗൂട്ഫ്രൈടെ എന്ന് പേരിട്ടത്.


എല്ലാവര്ക്കും ഗൂട്ഫ്രായ്ടെ   ആശംസ്സകള്‍.

Thursday, March 25, 2010

കഴിഞ്ഞ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാ സ്നേഹിതര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.  അതിന്റെ പോസ്ടിങ്ങിനു ശേഷം ലോക വനം ദിനത്തില്‍ നമ്മുടെ വകുപ്പ് മന്ത്രി ഒരു ലേഖനം പത്രത്തില്‍ എഴുതിയിരുന്നു.  അതില്‍ കാട്ടിലെ മരത്തെ കുറിച്ച് പറയുന്നുണ്ട്.  അവിടെ മാത്രം മതിയോ മരം? അല്ലയോ മന്ത്രി ബിനോയ്‌ വിശ്വം, വിശ്വം എന്നാല്‍ കാടുമാത്രം അല്ലല്ലോ? നാടും കാടും കടലും ചേരുമ്പോള്‍ അല്ലേ വിശ്വം ആകുന്നതു.  അതൊരു പോരായ്മയായി തോന്നിയത് കൊണ്ടും, അതിന്റെ തന്നെ മറ്റൊരു വശം പറയാതിരുന്നാല്‍ ശെരിയാവില്ല എന്ന് തോന്നുന്നത് കൊണ്ടും ഒരിക്കല്‍ കൂടി പരിസ്ഥിതിയെ കുറിച്ച് പറഞ്ഞോട്ടെ. സദയം ക്ഷമിച്ചാലും.


പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ?
പ്രപഞ്ച ശില്പികളെ പറയൂ പ്രകാശം അകലെയാണോ?


ഈയിടെ ദ്രിശ്യ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന മറ്റൊരു പരസ്യം കൂടി ഉണ്ട്. K.S.E.B.ക്ക് വേണ്ടി അമ്മയും അച്ഛനും (MACTA and AMMA) ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പ്രസ്തുത ചിത്രത്തില്‍, നമ്മുടെ കേണേല്‍ ലാല്‍ അടുക്കളയായ അടുക്കളയൊക്കെ കയറിയിറങ്ങി സന്ധ്യാ സമയത്ത് ഫ്രിഡ്ജ്‌ എല്ലാം ഓഫ്‌ ചെയ്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ വാണിജ്യ സിനിമയുടെ രോഷാഗ്നിയായ സുരേഷ് ഗോപി ആണെങ്കിലോ ഒറ്റ ഫാന്‍ പോലും വെറുതെ കറങ്ങാന്‍ സമ്മതിക്കില്ല. അദ്ദേഹവും കയറി ഇറങ്ങുകയാണ്, സേവ് എനര്‍ജി  എന്ന മുദ്രാവാക്യവുമായി. ഇതുമൂലം നമ്മളില്‍ കുരെപെര്‍ക്കൊക്കെ വൈദ്യുതി ദുരുപയോഗം ചെയ്താലുള്ള ദുരന്തം മനസിലാക്കാനായി. നല്ലത്. മറ്റുചില കാര്യങ്ങള്‍ കൂടി ഇതിനോട് ബന്ധപ്പെടുത്തി പറഞ്ഞു കൊള്ളട്ടെ.
നമ്മുടെ റോഡുകളെല്ലാം ഇപ്പോള്‍ തകൃതിയായി മെറ്റലും ടാറും ഒക്കെ ഉപയോഗിച്ച് നന്നാക്കി കൊണ്ടിരിക്കുകയാണ്. സംസ്ഥാനം മുഴുവന്‍ ഇത്തരത്തില്‍ പുനര്‍ നിര്‍മ്മാണത്തിന് എത്ര മെട്രിക് ടണ്‍ മെറ്റലുകള്‍ വേണ്ടി വരും. ഇതിനുവേണ്ടി എത്ര മലകള്‍ക്കുമേല്‍ JCB ഉരുണ്ടിട്ടുണ്ട്.  ഒരു ബ്ലോഗ്‌ തുടങ്ങി എന്നതിന്റെ പേരില്‍ കണക്കെടുക്കു സര്‍ക്കാരെ എന്ന് പറയാനുള്ള അഹങ്കാരം ഒന്നും എനിക്കില്ല. എനിക്കുമറിയാം  നമ്മുടെ നാടിന്റെ നാനാവിധമായ പുരോഗതിക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം പ്രകൃതി സമ്പത്തിന്റെ ആവശ്യം ഉണ്ട്. എന്നാല്‍ പുരോഗമനത്തിന് വേണ്ടി പ്രകൃതിയോടു അക്രമം കാണിക്കണോ? പുരോഗമനം എന്നാല്‍ പ്രകൃതിയുടെ നേര്‍ക്കുള്ള വികൃതി എന്നര്‍ത്ഥമുണ്ടോ? ഇവിടെ നമുക്കിനിയും ധാരാളം പുതിയ വീടുകളും റോഡുകളും പാലങ്ങളും പാളങ്ങളും പണിയണം. ഒട്ടനവധി ബഹുനില മന്ദിരങ്ങളും വരേണ്ടതുണ്ട്. ഇതിനായി നിരവധി മലകളെ ഇല്ലായ്മ ചെയ്യേണ്ടതായും വരാം. എല്ലാവര്‍ഷവും നമ്മള്‍ ആണ്ടു നേര്‍ച്ച പോലെ റോഡ്‌ ടാര്‍ ചെയ്യുന്നു. ഇതില്‍ എത്ര പുതുതായി പിറന്ന റോഡുകള്‍ ഉണ്ട്. വിരളമാണ്. ഓരോ വര്‍ഷവും നിലവില്‍ ഉള്ള റോഡിന്‍റെ മുകളില്‍ വീണ്ടും മെറ്റലും ടാറും ചേര്‍ന്ന മിശ്രിതം വിരിക്കുകയാണ്   നമ്മള്‍ ചെയ്യുന്നത്.തന്മൂലം ഓരോതവണയും റോഡ്‌ 3" എങ്കിലും ഉയരുന്നു.മറ്റു പ്രദേശങ്ങള്‍ താഴുന്നു. എറണാകുജ്ലം ജില്ലയുടെ നിരവധി പാര്‍പ്പിട മേഖലകള്‍ ഇത്തരത്തില്‍ താഴ്ന്നു പോയിട്ടുള്ളതും, മഴകാലത്ത് വെള്ളം കയറുന്നതും ചൂണ്ടിക്കാണിക്കാന്‍ എനിക്കാവും. ഗള്‍ഫില്‍ ഉള്ളവര്‍ക്കറിയാം, അവിടങ്ങളിലൊക്കെ റോഡിന്‍റെ പുനര്‍നിര്‍മ്മാണം സ്വാഭാവിക വസ്തുക്കളുടെ ദുരുപയോഗം പരമാവധി കുറച്ചു കൊണ്ടാണ്. അതിനായി റോഡ്‌ യന്ദ്രങ്ങള്‍ ഉപയോഗിച്ച് ഏകദേശം 3" കനത്തില്‍ അതിവേഗം ചെത്തി എടുക്കുന്നു. ഈസമയവും റോഡിന്‍റെ അസ്ഥിവാരത്തിന് മുകളിലൂടെ ഗതാഗതം തടസ്സമില്ലാതെ നടക്കുന്നു. പിന്നീട് ചെത്തിയെടുത്തത് recycle ചെയ്തു വീണ്ടും റോഡ്‌ നിര്‍മ്മിക്കുന്നു. തന്മൂലം മെറ്റലിന്റെ ഉപയോഗം പകുതിയെങ്കിലും കുറയ്ക്കാനും സാധിക്കുന്നു. എന്നാല്‍ ഇവിടെയോ? ഗള്‍ഫിലെയും ഇവിടുത്തെയും മണ്ണിന്റെ സ്വഭാവത്തിന് വ്യത്യാസം ഉണ്ടെന്ന കാര്യം ഞാന്‍ മറക്കുന്നില്ല.
     എങ്കിലും ഇങ്ങിനെ പോയാല്‍ എത്രകാലം നമ്മുടെ കുന്നുകളും മലകളും അവിടെ അവശേഷിക്കും. കേരളത്തില്‍നിന്നു വടക്കോട്ട്‌ യാത്രചെയ്യുമ്പോള്‍ മറ്റുസംസ്ഥാനങ്ങളില്‍ ഇത്തരം മലനിരകള്‍ കാണാന്‍ ആവും.എന്തൊരു ചാരുതയാണ് അവയുടെ വിദൂര കാഴ്ചകള്‍ക്ക്. ഞാന്‍  സംശയിക്കുന്നു,എന്റെ കുട്ടിക്ക് കുഞ്ഞു ജനിക്കുമ്പോള്‍ അവന്റെ വിസ്മയകാഴ്ച്ചകള്‍ക്ക് അമ്പിളിമാമനെ കൂടാതെ ആ മാമലകളും മൊട്ടക്കുന്നുകളും അവിടെ കാണുമോ? എന്റെ കുട്ടിക്കാലത്തെ പറമ്പുകളും കുളങ്ങളും ഇന്ന് കാണുന്നില്ലല്ലോ!
     ഭയപ്പെടേണ്ട, സുരേഷ്ഗോപിയും മോഹന്‍ലാലും വീണ്ടും നമ്മുടെ മുന്നില്‍ വരും, ബസിനു കല്ലെറിഞ്ഞു സമരം ചെയ്യുന്ന യുവതലമുറയെ ജോഷി ചിത്രീകരിക്കും. ലാലും ഗോപിയും അവരെ പിന്തിരിപ്പിക്കും. "അരുത് മക്കളെ, കല്ലും മണ്ണും പ്രകൃതിയുടെ വരദാനമാണ്. അത് ദുരുപയോഗം ചെയ്യല്ലേ" എന്ന് പഴയ  ഹിന്ദി സിനിമയിലെ നായികപറയും പോലെ (chod dho mujhe)കരഞ്ഞു കാലുപിടിച്ചു അഭിനയിക്കും.നാണമില്ലേ ഇവര്‍ക്കിതരം അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കാന്‍. 
     പോരാഞ്ഞു നമ്മുടെ നികുതിപ്പണം മുടക്കി പരസ്യം ചെയ്യും, വകുപ്പ് മന്ത്രി മാര്‍ക്കുവേണ്ടി  ആരോ എഴുതികൊടുത്ത ലേഖനങ്ങള്‍. കാശുമുടക്കി നമ്മള്‍ വീട്ടില്‍ വാങ്ങുന്ന പത്രത്തിലൂടെ അതെല്ലാം വായിക്കുമ്പോള്‍ നമുക്കും ബോധോദയം  ഉണ്ടാവും. അതുവരെ നമ്മളും ഉറക്കം നടിച്ചിരിക്കും. എന്താ ഇതിനെ വിളിക്കേണ്ടത്, ദുരവസ്തയെന്നോ, ദുര്‍വിധിയെന്നോ അതോ ദുര്‍ന്നടപ്പെന്നോ?


മലയാളത്തിന്റെ പ്രിയ വയലാര്‍, എന്നോട് സദയം ക്ഷമിച്ചാലും; അങ്ങയുടെ മ്രിത്യുന്ജയം നേടിയ വരികളെ ഞാനൊന്ന് തിരുത്തി കുറിച്ചോട്ടെ.


നീതിപാലകരെ പറയൂ വിവേകം അകലെയാണോ


നിയമശില്പികളെ പറയൂ വിചാരം അകലെയാണോ 






വാല്‍കഷ്ണം: 
     പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ഉരുക്കി പൊടിച്ചു എറണാകുളം കലൂരില്‍ ഒന്നര കിലോമീറ്റര്‍ റോഡ്‌ നിര്‍മിച്ചിരിക്കുന്നു.

Sunday, March 21, 2010

മരം ഒരു വരം
വരം പല തരം
തരാം ഒരു കരം 
നടാന്‍ ഒരു മരം
  


ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ചൂടിനെ പട്ടി പറയുമ്പോള്‍ തോന്നിയ കാര്യം ആണ് മുകളില്‍ ഉള്ളത്.  ഈ ആശയം ഞാന്‍ ബഹുമാനപ്പെട്ട അഷ്‌റഫ്‌ സാറിനോട് പറയുകയുണ്ടായി.  അദ്ദേഹം അതുടനെ അദ്ധേഹത്തിന്റെ ബ്ലോഗില്‍ എഴുതുകയും, എന്നെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ കാലം ആയുള്ള എന്റെ ആഗ്രഹമാണ് ബ്ലോഗ്‌ തുടങ്ങണം എന്നുള്ളത്.  ഞാന്‍ ഇത് ചില കാരണങ്ങളാല്‍ നീട്ടിവെചിരിക്കുകയായിരുന്നു  എന്നാല്‍ അഷ്‌റഫ്‌ കുഴിവേളില്‍ സാരിനിപോലുള്ളവര്‍ സ്ഥിരം ചാടുകാര്‍ ആവുമ്പോള്‍ ബ്ലോഗ്‌ നീട്ടി വെയ്ക്കാന്‍ ആവുന്നില്ല.




ആയതിനാല്‍ ബ്ലോഗില്‍ പ്രതീകാത്മകമായി ഒരു മരം നാട്ടുകൊണ്ട് ഞാന്‍ ഇന്ദുജോസ് രംഗപ്രവേശം ചെയ്യുന്നു. നന്മകള്‍ പിറന്നു കാണാന്‍ ആഗ്രഹമുള്ള ഏവരെയും ഞാന്‍ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


നമ്മുടെ നാടിന്നു അപ്പചെമ്ബിനകത്തു പുഴുങ്ങാന്‍ വെച്ച പോലത്തെ അവസ്ഥയില്‍ ആണുള്ളത്.  എന്തുകൊണ്ട് ഇങ്ങിനെ ചൂട് അനുഭവപ്പെടുന്നു?  പരിഹാരം എന്ത്?  


ഒരു പരിധി വരെ നമ്മള്‍ തന്നെ കാരണം.  മരം മുറിക്കുന്നതിനു നമുക്കിന്നു യാതൊരു മടിയും ഇല്ലതന്നെ.  കെട്ടിടം വെയ്ക്കാനും വഴി വീതി കൂട്ടാനും എന്ന് വേണ്ട കോടാലിയുടെ മൂര്‍ച്ച പരിശോധിക്കാന്‍ പോലും മരം വെട്ടുകയാണ് നമ്മള്‍.  


എന്നാല്‍ സംരക്ഷിക്കുന്നതായും കാണാം.  സെക്രട്ടെരിയട്ടില്‍ ഒരു പേരാല്‍ ഉണ്ട്  സെക്രട്ടെരിയട്ടിനെക്കാള്‍ തലയെടുപ്പോടെ തണല്‍ വിരിച്ചു നില്‍ക്കുന്ന ഒരു അധികായന്‍.  ഒരിക്കല്‍ ആ മരത്തോടു ഞാന്‍ ചോദിച്ചു, "അല്ലയോ മരമേ, എനിക്ക് മുന്‍പുള്ള എത്രയോ തലമുറയെ നീ കണ്ടു.  ഇനി എത്ര തലമുറയെ നീ കാണും"


അതുപോലെ തലസ്ഥാനത് നിന്നും വടക്കോട്ട്‌ ഹൈ വേയിലൂടെ യാത്ര ചെയ്യുമ്പോളും വഴിയില്‍ ഇത് പോലെ ശതാബിഷിക്തനായി നില്‍ക്കുന്ന മര മഹാരാജാക്കന്മാരെ കാണാം.  നമ്മുടെ മുന്‍ തലമുറ നമുക്ക് തന്ന വരം തന്നെയല്ലേ ഈ മരങ്ങള്‍.  ആ തണലും അതില്‍ നിന്നുള്ള ശുദ്ധ വായുവും കൂടി ഇല്ലായിരുന്നെങ്കിലോ ഒന്നോര്‍ത്തു നോക്കൂ മരുഭൂമി കാണാന്‍ നമുക്ക് പേര്‍ഷ്യയില്‍ പോവെണ്ടായിരുന്നു.  അഷ്‌റഫ്‌ സര്‍ പറഞ്ഞപോലെ മരുഭൂമി എല്ലാം ഇന്ന് ഹരിതാഭമായി.   നമ്മുടെ ശ്യാമ സുന്ദര കേര കേദാര ഭൂമിയോ  മരുഭൂമി ആവാനുള്ള  തീവ്ര ശ്രമത്തിലും.  അതെ ഗള്‍ഫിലെ ഭരണാധികാരികള്‍ അവരുടെ വരും തലമുറയ്ക്ക് വരം കൊടുക്കാനുള്ള പുറപ്പാടിലാണ്.  നയന മോഹന ശീതള ഭൂമിയെന്ന വരം.  


മുറിക്കുന്ന ഒരു മരത്തിനു പകരം ആര് നാടും ഇന്നൊരു മരം.  ഇവിടെ പലതലതിലുള്ള മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.  ഒന്ന് സര്‍ക്കാര്‍ തലത്തില്‍.  മറ്റൊന്ന് സങ്കടനകള്‍ കേന്ദ്രീകരിച്ചു.  അതിലും പ്രാധാന്യത്തോടെ നമ്മള്‍ ഓരോരുത്തരും അലസത വെടിയെണ്ടിയിരിക്കുന്നു.  


സ്മാര്‍ട്ട്‌സിറ്റി പണിയുന്നവര്‍ ഓര്‍മിക്കണം, ഒരു ഗ്രീന്‍ സിറ്റിക്കെ സ്മാര്‍ട്ട്‌ സിറ്റി ആവാന്‍ കഴിയു.  ഇവിടെ എന്തെല്ലാം പാര്‍ക്കുകള്‍ ആണുള്ളത്.  ടെക്നോ പാര്‍ക്കുകളെ ഓര്‍മിയ്ക്കുന്നു  അതിനകത്ത് കയറിയാല്‍ നല്ല സുഖം ആണ്.  കാരണം മുഴുവന്‍ ശീതീകരിചിരിക്കുകയല്ലേ   പുറതെക്കിരങ്ങിയാലോ നരകതിലെക്കിറങ്ങിയ പോലെയും .  ആ വളപ്പിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിചാലോ......   പുറത്തും ശീതളിമ ഉണ്ടാവില്ലേ?   കംബുട്ടെരിന്റെ   മുന്നില്‍ ഇരുന്നു കണ്ണ് പുകയ്ക്കുന്നവര്‍ക്കും  ആ ഹരിതാഭയും തണലും ആശ്വാസം ഏകില്ലേ.  പകരം കണ്ണിന്റെ ആരോഗ്യത്തിനു അറുപതു രൂപ മുടക്കി eyedrops  വാങ്ങാന്‍ പോകും നമ്മള്‍. 


കുഷ്ടരോഗികള്‍ക്കുവേണ്ടി ഇവിടൊരു മദര്‍ തെരേസ ഉണ്ടായി.   ആകാശത്തേക്ക് മുഷ്ടി ചുരുട്ടാന്‍ വേണ്ടി മാത്രം ആയി ഇവിടെ കുറെ അസോസിയേഷന്‍ ഉണ്ട്.  ഈയിടെ ഒരു പരസ്യം കണ്ടു.  മലബാര്‍ ഗോല്‍ടിന്റെ.  അതില്‍ മോഹന്‍ലാല്‍ മറൈന്‍ ഡ്രൈവില്‍ കുപ്പി വലിച്ചെറിയുന്ന ഒരു മനുഷ്യനെ തിരുത്തുന്നത് കാണാം.  സാമൂഹ്യ പ്രതിബദ്ധതയോടെ  മലബാര്‍ ഗോള്‍ഡ്‌ ചെയ്യുന്ന പരസ്യം.   ഞാന്‍ വിനയപൂര്‍വ്വം  ശ്രീ. മോഹന്‍ലാലിനോട് അബ്യര്‍തിക്കുന്നു ഇത് താങ്കള്‍ ഏറ്റെടുക്കണം.  കാരണം താങ്കള്‍ ഇന്നൊരു സൈനികന്‍ കൂടി ആണ്.  ഞങ്ങള്‍ക്കറിയാം യുദ്ധമുന്നണിയില്‍ നെഞ്ജ്ജും വിരിച്ചു നില്‍ക്കാന്‍ അല്ല  താങ്കള്‍ മിലിട്ടറി  കുപ്പായം തുന്നിയതെന്നു.  താങ്കളില്‍ ഒരു രാജ്യസ്നേഹി ഉണ്ടെങ്കില്‍, അഭിമന്യുവിന്റെ ആത്മാശം ഉണ്ടെങ്കില്‍, യുദ്ധം ഈമണ്ണില്‍ ആവട്ടെ.  പാക്കിസ്ഥാന്‍ അതിരില്‍ വേണ്ട.  നാല് മരം ഈ മണ്ണില്‍ അങ്ങയുടെ ഫാന്‍സിനെ കൊണ്ടെങ്കിലും നടുവിക്കാമോ?  അതിനെ പരിപാലിക്കാമോ?  താങ്കള്‍ സൈനീകാന്‍ ആയതിന്റെ ആവേശത്തില്‍ ഇവിടുത്തെ ചെറുപ്പക്കാര്‍ സൈന്യത്തിലേക്ക് ആകര്‍ഷിക്കപ്പെടും എങ്കില്‍, താങ്കള്‍ ഒരു മരം നടാന്‍ ഇറങ്ങിയാല്‍, പിറകെ മമ്മൂട്ടിയും വരും. പിന്നെ ഓരോരുത്തര്‍ ആയി ഈ കര്‍മം  ഏറ്റെടുത്തോളും.  എല്ലാം കാശിനു വേണ്ടി മാത്രം ആവരുത്.  ഒരു സൈനികന്‍ മരിച്ചാലും ജീവിക്കണം.  അതെ, അവനു മരണം ഇല്ല.  താങ്കളിലെ അഭിനയ പ്രതിഭ മരിച്ചാലും ജീവിയ്ക്കും,. എന്നാല്‍ അങ്ങയില്ലേ  സൈനികനോ?  പ്രകൃതി അമ്മയാണ്.  സമയം കിട്ടുമ്പോള്‍ ഈ അമ്മയ്ക്ക് വേണ്ടി എങ്കിലും കലാ കൈരളിയുടെ  ലെഫ്ടനന്റ്റ്  കേണല്‍ ഒരു യുദ്ധം ചെയ്യുമോ?




തരാം ഒരു കരം
നടാന്‍ ഒരു മരം..

Tuesday, March 16, 2010

Maram oru varam
varam palatharam
tharoo oru karam
nadaan oru maram

Innu nammal anubavikkunna choodine patti parayumbol thonniya kaaryam aanu mukalil paranjathu. Ee aashayam njaan bahumaanappetta Ashraf sirnodu parayukayundaayi. Adheham athudan adhehathinte blogil ezhuthukayum, enne kurichu soochippikkukayum cheythittundu. Eare kaalamaayulla ente oru aagraham aanu oru blog thudanganam ennathu.
Njaan ithu chila kaaranangalaal alpam neetti vechirikkuka aayirunnu. Ennal Ashraf
Kuzhivilayil sirne polullavar sthiram chatkaar aavumbol blog neettiveykkaan aavunnilla.

Aayathinaal blogil pratheekaathmakamaayi oru maram nattukondu, njaan Indujose lounch cheyyunnu.

Nanmakal pirannu kaanaan aagraham ulla eavareyum njaan snehapoorvvam swaagatham cheyyunnu.




Nammude naadinnu appachembinakathu puzhungaan vecha polathe avasthayil aanu.
Enthu kondu ingine choodu anubavappedunnu. Kaaranam enthu? Parihaaram enthu?
oru paridhi vare nammal thanne kaaranam. Maram murikkunnathinu namukku oru madiyum illa thanne. Kettidam veykkaanum vazhi veethi koottaanum ennu venda, kodaaliyude moorcha parishodhikkaan polum maram vetti kondirikkukayaanu nammal.

Ennaal samrakshikkunnathaayum kaanaam. Secreteriatil oru peraal undu. Secreteriatinekkaal thalayeduppode thanal virichu nilkkunna oru adhikaayan. Orikkal aa marathodu njaan chodhichu, "allayo marame, enikku munpulla ethra thalamuraye nee kandu. Ini ethra thalamuraye nee kaanum".

Athu pole thalasthaanathu ninnu vadakkottu highwayiloode yaathra cheyyumbolum
vazhiyil ithu pole sathaabishekam kazhinju nilkkunna mara mahaaraajaakkanmaare kaanaan aavum. Nammude mun thalamura namukku thanna varam thanneyalle ee marangal. Aa thanalum, athil ninnulla shudha vaayuvum koodi illaayirunnenkilo? Onnorthu nokkoo,
marubhoomi kaanaan namukku persiayil povendaayirunnu. Ashraf sir paranja pole, marubhoomiyellaam innu harithaabhamaayi. Shyama sundhara kera kedhaara bhoomi innu
maruboomi aavanulla theevra sramathilum. Athe, gulfile baranaadhikaarikal avarude adutha thalamuraykku varam kodukkaanulla purappaadilaanu. Nayana manohara sheethala boomi enna varam.

Murikkunna oru marathinu pakaram aaru nadum innoru maram. Ivide pala tharathilulla maattangalum undaavendathundu. Onnu sarkkaar thalathil. Mattonnu
sangadanakalum, associationukalum kendreekarichu. Athilum praadhaanyathode nammal ororutharum alasatha vediyendi irikkunnu.

smartcity paniyunnavar ormmiykkanam oru green citykke smartcity aavan kazhiyu.
Ivide enthellaam parkukal aanu ullathu. Techno parkkukale ormiykkunnu. Athinte akathu kayariyaal nalla sukham aanu. Kaaranam muzhuvanum seethee karichathaanu.
purathekku irangiyaalo narakathilekku irangiya pole. Aa valappinu chuttum thanal marangal vechu pidippichaalo. purathum sheethalima undaaville. Computerinte munnil irunnu kannu pukaykkunnavarkkum ee haritha niravum thanalum aaswaasam eakille.
Pakaram kanninte aarogyathinu 60 roopa mudakki nammal eye drops vaangaan povum.

Kushta rogikalkku vendi ivide oru Mother Theresa undaayi. Aakaashathekku mushti churuttaan maathram aayi ivide kure sangadanakal undu. Eeyide oru parasyam kandu. Malabar goldinte. Athil MOhan lal Marinedrivil kuppi valicheriyunna oru manushyane thiruthunnathu kaanikkunnathu kandu. Saamoohya prathi badhathayode
Malabar gold cheyyunna parasyam. Njaan vinayapoorvvam Mohanlalinodu aavashyappedunnu
ithu thaankal eattedukkanam. Kaaranam thaankal oru syneekan aanu. Njangalkkariyaam
yudha munnaniyil nenjum virichu nilkkan alla thaankal military kuppaayam thunnichathu ennu. Thaankalil oru rajya snehi undenkil yudham ee mannil aavatte. Pakisthan borderil venda. 4 maram ee mannil thaankalude fansine kondenkilum naduvikkaamo. Athine paripaalikkaamo? Thaankal syneekan aayathinte aaveshathil ividuthe cheruppakkaar synythilekku aakarshikkappedum enkil, thaankal oru maram nadaan irangiyaal, pinnaale Mammoottiyum irangum. Pirake ororuthar aayi ee karmmam eattedukkum. Ellaam kaassinu vendi maathram aavaruthu. Oru syneekan marichaalum jeevikkum. Athe avanu maranam illa. Thaankalile abinaya prathiba marichaalum jeevikkum. Ennaal thaankalile synikano? Prakrithi ammayaanu. Samayam kittumbol ee ammaykku vendi enkilum oru yudham cheyyumo?

Tharaam oru karam
nadaan oru maram.