Monday, May 6, 2013

ചേറിലെ ചെന്താമരകള്‍ 

മാധവികുട്ടി മഹത് വ്യക്തി അല്ല എന്നു ഒരു കമ്മ്യൂണിറ്റിയില്‍ പണ്ട് എഴുതി വെച്ചതിന് ഒരു സംഘം ആളുകള്‍ എന്നെ ആക്രമിക്കാന്‍ വന്ന ഒരു മുന്‍ അനുഭവം എനിക്കുണ്ട്.   ഗാന്ധിയെയും ഗോഡ്സെയേയും ഒരു പോലെ മഹാത്മാവായി ചിത്രീകരിക്കുന്ന ആ കമ്മ്യൂണിറ്റിയില്‍  കൂടുതല്‍ വിശദീകരണം നല്‍കുന്നതില്‍ കഥയില്ലാത്തതിനാല്‍  അന്ന് ഒന്നും മിണ്ടാതെ  കമ്മ്യൂണിറ്റികളോട് എന്നേക്കുമായി വിട പറഞ്ഞു.  ഒരു കാലത്ത് മലയാളി മങ്കയുടെ  രക്ഷകയായി അവതരിച്ച ഈ കഥാകാരി  പിന്നീട് പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി  കളിക്കാവുന്ന തറവേല മുഴുവനും കളിക്കുന്നതാണ് ലോകം കണ്ടത്.  ആദ്യം അതിനു വേണ്ടി മതം മാറി.  കൃഷ്ണനെയും കെട്ടിപ്പിടിച്ചു വൃന്ദാവനത്തില്‍ കിടന്നുറങ്ങിയ അവര്‍ ഒരുനാള്‍ ഉറക്കം ഉണര്‍ന്നത് നിസ്കാരപായില്‍ ആണ്.  അതൊരു റംസാനിലെ രണ്ടാം ദിനത്തില്‍ ആയിരുന്നു.   അതിനും ആറ് മാസ്സം മുന്‍പ് ഇതിന്റെ ട്രയല്‍ റണ്‍ കലാ കൌമുദി മാസ്സികയിലൂടെ നടത്തിയിരുന്നു.  സ്ത്രീയുടെ വിപ്ലവ വിമോചക അന്ന് പര്‍ദയില്‍ അവതരിച്ചു.  സ്ത്രീയെ സംരക്ഷിക്കാന്‍ കഴിവുള്ള വേഷം എന്നായിരുന്നു അവര്‍ പറഞ്ഞ ന്യായം. സാംസ്കാരീക കേരളത്തിന് അന്ന് മിണ്ടാന്‍ കഴിഞ്ഞില്ല.  സംസ്കാരത്തിന് മോശം അല്ലേ?  പോരാത്തതിന് പറഞ്ഞതാണെങ്കില്‍ ഇംഗ്ലിഷ് കവയിത്രിയും.   പിന്നെ ഒരുപാട് പോഴത്തരങ്ങള്‍ നിശബ്ദം കേട്ടിരിക്കേണ്ട ഗതികേടും എന്നെപ്പോലുള്ളവര്‍ക്ക് ഉണ്ടായി.   അവരുടെ  ആടികുഴഞ്ഞുള്ള  അഭിമുഖത്തിനായി മാധ്യമങ്ങള്‍ പങ്കപ്പാട് കുറെ പെട്ടു.  അന്നേ ഒരു ആരോപണം അവരുടെ മതം മാറ്റവുമായി ബന്ധപ്പെടുത്തി കേട്ടിരുന്നു.  ആ  ആരോപണത്തില്‍ നിന്നും ഒരു ആശയം പിന്നീട് ഉദയം ചെയ്യുകയും നടപ്പാക്കുകയും ഉണ്ടായി എന്നു ഇന്ന് തെളിഞ്ഞിരിക്കുന്നു.   ഇത്രയും വിവേകം ഉള്ള ഒരു സ്ത്രീ സ്വന്തം വ്യക്തിത്വവും അസ്തിത്വവും അടിയറ വെച്ചു വികാരത്തിന് കീഴടങ്ങുമെങ്കില്‍  വെറും സാധാരണ പെണ്ണിനെ എന്തു കൊണ്ട് ഇതേ വിദ്യയിലൂടെ മറുകണ്ടം ചാടിച്ചുകൂടാ.  അതേ, ലവ് ജിഹാദ് എന്ന ആശയം ഇങ്ങിനെ തന്നെ ആയിരിക്കണം ഉണ്ടായത്.

ഇന്നിത് എഴുതാന്‍ ഉള്ള കാരണം, മാധവികുട്ടി കാമുകനാല്‍ ചതിക്കപ്പെട്ടു എന്നു കഥാകൃത്ത് ഇന്ദു മേനോന്റെ വെളിപ്പെടുത്തല്‍ ആണ്.   കാമുകന്റെ പേര് അദ്ദേഹം പറയുന്നില്ലെങ്കിലും നമുക്കറിയാം മദീനയിലേക്കുള്ള പാതയുടെ പ്രഭാഷകന്‍ ആണെന്ന്.   ഇദ്ദേഹത്തിനു മൂന്നു ഭാര്യമാര്‍ ഉണ്ടെന്നാണ് ഇന്ദു പറയുന്നതും.  അതെനിക്ക് അറിയില്ല.  ഇങ്ങിനെ ഉള്ള ഒരു വ്യക്തിയെ ഇതുപോലൊരു സ്ത്രീ പ്രണയിക്കണം എങ്കില്‍ ഞാന്‍ കഴിഞ്ഞ ദിവസ്സം പറഞ്ഞ മറ്റൊരു കാര്യത്തിന്റെ കൂടി സാധൂകരണം സംഭവിക്കുകയാണ്.  ഒരു സ്ത്രീ ചേറില്‍ ചവിട്ടിയാല്‍ കടലില്‍ കൊണ്ടിട്ടാലും അവള്‍ കഴുകില്ല എന്ന മനശാസ്ത്രത്തിന്റെ സാധൂകരണം.   കാമുകന്‍ ആവട്ടെ സാഹചര്യം പന്തിയല്ല എന്നു കണ്ടതും  കോവിലകത്ത് പിറന്ന ഈ തബുരാട്ടിയെ  പുല്ലു പോലെ വലിച്ചെറിഞ്ഞു കഴുകി വെടിപ്പായി.  മൂക്ക് പിഴിഞ്ഞ് വീട്ടില്‍ ഇരുന്നു കരയാനെ പഴയ പെണ്‍ പുലിക്കു പിന്നെ കഴിഞ്ഞതും ഉള്ളൂ.  ഒടുവില്‍ മലയാളിയെ കുറെ തെറിയും വിളിച്ച് പൂനയ്ക്ക് പോയി.  എന്നെ ഏറ്റവും അധികം ആശ്ചര്യപ്പെടുത്തുന്നത്  സ്ത്രീ ധനത്തിന് എതിരെയും ലിംഗ വിവേചനത്തിന് എതിരെയും കൊടുവാള്‍ എടുത്ത ഇവര്‍ അമ്മൂമ്മ പ്രായത്തില്‍  ദാബത്യത്തിന് വേണ്ടി മതം മാറണം എന്നു പറഞ്ഞപ്പോള്‍ അനുസരിച്ചതില്‍ ആണ്.  ഈ തീരുമാനം തെറ്റാണെന്നു കേരളത്തില്‍ ഒരേയൊരാളെ അന്ന് പറഞ്ഞുള്ളൂ.  അത് സാറാ ജോസഫ് ആണ്.  എന്റെ സ്നേഹത്തിന് മതം കൊണ്ട് വില പറയുന്നോടാ  എന്നു ചോദിക്കാന്‍ ഉള്ള കരുത്ത് എന്തുകൊണ്ട് നമ്മുടെ സ്ത്രീകള്‍ക്ക് ഇല്ല.   

രമേശന്‍ നായരുടെ രണ്ടു വരികള്‍ ഞാന്‍ ഇവിടെ ഓര്‍ത്ത് പോവുകയാണ്.
രാധ താന്‍ പ്രേമത്തോടാണോ കൃഷ്ണാ...  
ഞാന്‍ പാടും ഗീതത്തോടാണോ 
പറയൂ നിനക്കേറ്റം ഇഷ്ടം....
പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം

Sunday, January 6, 2013

ലോകത്ത് ഏറ്റവും അധികം തൂക്കി കൊല നടക്കുന്നത് ചൈനയില്‍ ആണ്.   ഒരു വര്ഷം ഏകദേശം ആയിരത്തോളം വരും അത്.  പിന്നെ ഇറാന്‍. .. .  അതിനും പിന്നിലാണ് സത്ത്യത്തില്‍ സൗദി അറേബ്യ.  ആധുനീക ലോകത്ത് പല രാജ്യങ്ങളും ഈ പ്രാകൃത ശിക്ഷ നിര്‍ത്തലാക്കി കഴിഞ്ഞു.   ഭാരതം അതിന്റെ നാള്‍ വഴികളില്‍ നിരവധി തവണ തൂക്കു കയര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഈയിടെയായി അത് മന്ദീഭവിചിട്ടുണ്ട്.  കീഴ്കോടതി വധശിക്ഷ വിധിച്ചാല്‍ പിന്നീടത്‌ അപ്പീലുകളിലൂടെ മേല്‍ കോടതികളും ശെരി വെയ്ക്കെണ്ടാതുണ്ട്.   ഇത്തരത്തില്‍ എത്തുന്ന ഒരു വിധിയുടെ തലവിധി മാറ്റി എഴുതാന്‍ കഴിയുന്നതാവട്ടെ പ്രസിഡന്റിനും .  ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ഉണ്ടായ വിധിയാണ് അജ്മല്‍ കസബിന്റെത്.   അയാളുടെ ദയാഹര്‍ജ്ജിയില്‍ തീരുമാനം എടുക്കും മുന്പ്  ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം പരിഗണിക്കേണ്ടതുണ്ട്.   ഇത്തരത്തില്‍ വേറെയും ചില ദയാ ഹര്‍ജ്ജികള്‍ പ്രസിഡന്റിന്റെ  തീര്‍പ്പിനായി കാത്തുകെട്ടി കിടപ്പ് തുടങ്ങിയിട്ട് കാലങ്ങളായി.  അപ്പോഴാണ്‌ അതിനെയെല്ലാം മറികടന്നുകൊണ്ട്‌ അഭ്യന്തര മന്ത്രാലയം കസബിനു എതിരായി റിപ്പോര്‍ത്റ്റ് കൊടുത്തിരിക്കുന്നത്.  സാധാരണ ഗതിയില്‍ ഈ റിപ്പോര്‍ട്ടിനെ രാഷ്ട്രപതിക്ക് അവഗണിക്കാന്‍ ആവില്ല.  ആയതിനാല്‍ ഭാരത പ്രഥമ പൌരനു മുന്‍പാകെ  ഈ ബ്ലോഗ്‌ മറ്റൊരു ഹര്‍ജ്ജി സമര്‍പ്പിക്കുകയാണ്.  

നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മറ്റും ഇത്തരത്തില്‍ അനേകം പേര്‍ തൂക്കപ്പെട്ടിട്ടുണ്ട്.  അവരോക്കെയും മരണം വരിച്ചത്‌ ഭയത്തോടെയല്ല, മറിച്ചു അവസ്സാനിക്കാത്ത പോരാട്ട വീര്യത്തോടെയാനെന്നു എല്ലാ രക്ത സാക്ഷികളുടെയും ചരിത്രങ്ങള്‍ വരച്ചു കാണിക്കുന്നു.   ഏറ്റവും ഒടുവില്‍ അത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട മരണം സദ്ദാം ഹുസ്സൈന്റെതാണ്.  രാജ്യസ്നേഹികളുടെ കാര്യത്തിലായാലും ജിഹാദികളുടെ കാര്യത്തിലായാലും ഇതുതന്നെയാണ് നാളെ സംഭവിക്കാന്‍ പോകുന്നത്.  ഇവിടെയാണ്‌ അജ്മല്‍ കസബിനെ തൂക്കി കൊല്ലരുത് എന്ന് ഞാന്‍ ആവശ്യപ്പെടുന്നത്.  അയാളുടെ മരണം കൊണ്ട് രാജ്യനിയമം എന്താണ് നേടുന്നത്.  ബോംബെയില്‍ കൊലചെയ്യപ്പെട്ട നൂറ്റി പതിനാറോളം തദ്ദേശീയരും വിദേശീയരും ആയവരോടുള്ള പ്രതികാരമോ?  സത്യത്തില്‍ കസബ് വെറുമൊരു ഉപകരണം മാത്രമല്ലേ?  ഈയൊരു ഉപകരണം നഷ്ടപ്പെട്ടാല്‍ മറ്റൊരു  ഉപകരണം മറ്റെവിടെയോ തേച്ചു മിനുക്കപ്പെടുന്നില്ലേ?  അത്തരത്തില്‍ രൂപപ്പെടുത്തുന്ന ഉപകരണങ്ങളില്‍ കുത്തിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന ചരിത്രവും ഇയാളുടെ ധീര മരണമല്ലാതെ മറ്റെന്തായിരിക്കും.  വിശുദ്ധ യുദ്ധത്തിനു വേണ്ടി നെഞ്ഞും വിരിച്ചു നിന്ന് പോരാടിയ ഈ  അവതാരത്തിന്റെ കഥകള്‍ കേട്ട് വീര്യം കൊണ്ട് പുതിയ വിപ്ലവായുധങ്ങള്‍ വീണ്ടും വരില്ലെന്നാണോ?  അങ്ങിനെ സംഭവിക്കണമെങ്കില്‍ ഇത്തരം ആയുധങ്ങളെ മെനഞ്ഞെടുക്കുന്ന അദൃശ്യ ഫാകടരികളെ  തൂക്കിലെട്ടണം.  നിര്‍ഭാഗ്യവശാല്‍ അത് സാധ്യമല്ലതാനും .  ഇവിടെയാണ്‌ വധശിക്ഷ നിര്‍ത്തലാക്കെണ്ടാതിന്റെ ആവശ്യം ഉദിക്കുന്നത്.  കാരണം,  അജ്മല്‍ കസബ് എന്നാ കൌമാര യൌവ്വനത്തിനു  അറിയില്ല  താന്‍ എന്താണ് ചെയ്തത് എന്തിനാണ് ചെയ്തത് എന്ന്.   ആരോ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന വെറും ഉപകരണങ്ങള്‍ മാത്രം ഇവര്‍.. ...

ലോകപരിചയം ഇല്ലാത്ത ഇവര്‍ക്കാകെ അറിയാവുന്നതാവട്ടെ ചില പ്രാകൃതങ്ങള്‍ മാത്രം.  ഇത്തരക്കാരെ കൊന്നാല്‍ അവരെങ്ങിനെ തിരിച്ചറിയും അവരുടെ തെറ്റെന്തെന്നു?  അവര്‍ക്ക്  പുതിയ ശിക്ഷണം കൊടുക്കണം. മാനസ്സാന്തരത്തിനുള്ള  അന്തരീക്ഷം ഒരുക്കണം.  അവര്‍ ഏതു പ്രസ്ഥാനത്തിന് വേണ്ടി ആയുധമായോ,  അതെ പ്രസ്ഥാനത്തിനെതിരെയുള്ള ആശയത്തില്‍ അധിസ്ഥിതമായ ആയുധമാക്കി അവരെ ഉരുക്കി പണിയാന്‍ സാധിക്കുന്നതാവണം  നമ്മുടെ ആധുനീക ശിക്ഷാവിധികള്‍...    അതെ, കൊല്ലുന്നതിനേക്കാള്‍ വലിയ ശിക്ഷ കൊല്ലാക്കൊല ചെയ്യുന്നതാണ്.  അഫ്ഘാന്‍ യുദ്ധകാലത്ത് താലിബാന്റെ തടവിലാക്കപ്പെട്ട ഇവോന്‍ എന്നാ ബ്രിട്ടിഷ് പത്ര പ്രവര്‍ത്തകയുടെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെയല്ലേ.  ഇസ്ലാമിനെ അറിയുക, പഠിക്കുക എന്നാ പേരില്‍ അവരെ മോചിപ്പിച്ചപ്പോള്‍ ലോകം ഒരിക്കലും കരുതിക്കാണില്ല അവര്‍ മതം മാറി അതിന്റെ പ്രചാരകയാവും എന്ന്.

നമുക്കാവശ്യം തൂക്കിക്കൊലകള്‍ അല്ല.  മരണം വരെ  പരോള്‍ ഇല്ലാത്ത ഏകാന്ത തടവുകള്‍ ആണ്.  അതിനായി നമുക്കും വേണം ഗോണ്ടാനാമോകള്‍.
അതിനുവേണ്ടി നമ്മുടെ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടി ഇരിക്കുന്നു.  ത്രിവര്‍ണ്ണ പതാകയുടെ മദ്ധ്യത്തിലെ ശുഭ്രതയില്‍  കൂടുതല്‍ തേജസ്സോടെ അശോക ചക്രം വിളിച്ചു പറയട്ടെ ഹിംസയല്ല , , അഹിം സ്സയാണ്  മഹാഭാരതത്തിന്റെ മുഖമുദ്രയെന്ന്.