Saturday, March 19, 2011

രാജാവിന്റെ ഭാര്യ

       മലയാളി മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കൂടി കാലെടുത്തു വെച്ചിരിക്കുന്നു.  വാഗ്ദാനങ്ങളുടെ പട്ടികയുമായി ഇരുമുന്നണികളും നമ്മുടെ നേര്‍രേഖയില്‍ വരുന്ന ഗ്രഹണകാലം.  ഇടതു മുന്നണിയുടെ പ്രകടന പത്രിക വായിച്ചു
കോരിത്തരിച്ചാണ്  ഞാനിതെഴുതുന്നത്.
"പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം നല്‍കും"  എന്നതാണ് ഈ  വാഗ്ദാനം.  ലോകത്തെതൊരു ഇടതു പ്രസ്ഥാനവും ചെയ്യാന്‍ അരയ്ക്കുന്ന കാര്യമാണ് നമ്മുടെ ഇടതു പ്രസ്ഥാനം ചെയ്യുമെന്നുറക്കെ പ്രഖ്യാപിച്ചു വോട്ട് ചോദിക്കുന്നത്.  (ഇതുപോലെ വേറെ പലതുമുണ്ട് അതൊന്നും  ഞാനിവിടെ പറയുന്നില്ല)
ഇത്തരം അടവ് നയം വോട്ടിനുവേണ്ടി മാത്രം നമ്മുടെ സഖാക്കള്‍ ഈയിടെയായി അനുവര്‍ത്തിക്കുന്നുണ്ട്.  പാക്കിസ്ഥാനില്‍ പ്രളയം
ഉണ്ടായപ്പോള്‍ ഭാരത സര്‍ക്കാരിന്റെ സഹായം നിരസിച്ച പാക്ക് ജനതയ്ക്ക് നമ്മുടെ സര്‍ക്കാര്‍ കോടികള്‍   സഹായംപ്രഖ്യാപിച്ചിരുന്നു. മുസ്ലിം
 വര്‍ഗ്ഗബോധം വോട്ടാവുമെന്നു കരുതി ആയിരിക്കണം ഈ  സാഹസം ചെയ്തത്.  രാജാവിനെക്കാള്‍ വലിയ രാജ ഭക്തി.  പഴം ചൊല്ലില്‍ പതിരില്ലെന്നാണ് പഴമക്കാര്‍ പറയാറ്.
എന്നാല്‍ ഇത്തരം ഭരണ പരിഷ്കാരങ്ങളിലൂടെ പതിരില്ലാത്ത പഴം ചൊല്ലിനു വേറെ പലതും ഉണ്ടായേക്കാം.  ആരുടെ വോട്ടിനു വേണ്ടി ആണെന്നറിയില്ല,  പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വേണ്ടി ഇപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
സാമാന്യ ബോധം ഉള്ള ഒരു പരിവര്‍ത്തിതന്റെ വോട്ട് പോലും ഇതുകൊണ്ട് പെട്ടിയില്‍ വീഴില്ല.
കാരണം,  ഒരുവന്‍ ക്രിസ്തു മതം സ്വീകരിച്ചാല്‍ പിന്നെയവന്‍ ക്രിസ്ത്യാനി  ആണ്.  ക്രിസ്തു മതത്തിലെക്കാള്‍ പരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഇന്ന് ഇസ്ലാമില്‍ നടക്കുന്നുണ്ട്.  എന്നാല്‍ ഒരിടത്തും നമ്മള്‍ പരിവര്‍ത്തിത മുസ്ലിം അല്ലെങ്കില്‍ ദളിദ്  മുസ്ലിം എന്നൊന്നും   കേള്‍ക്കുന്നില്ല. എന്തുകൊണ്ട്?  ഉത്തരം പറയാന്‍ എന്റെ മേല്‍ ആത്മീയ അധികാരങ്ങളുള്ള ആരെങ്കിലും  തയ്യാറാവുമോ?

       പരിവര്‍ത്തിത ക്രൈസ്തവാന്‍, ദളിദ് ക്രൈസ്തവാന്‍ എന്നൊക്കെ വിളിപ്പേര് കൊടുക്കുന്നത് യഥാര്‍ത്ഥത്തില്‍ ചില സ്ഥാപിത
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.  ഒരുവള്‍ക്ക്‌ രാജ്ഞി ആവാന്‍ രാജകുടുംബത്തില്‍ ജനിക്കണം എന്നുണ്ടോ?  രാജാവ് വിവാഹം (അവള്‍ രാജകുമാരി അല്ലെങ്കിലും) ചെയ്‌താല്‍ അവളെ ആരെങ്കിലും പരിവര്‍ത്തിത രാജ്ഞി എന്ന് വിളിക്കാന്‍ ധൈര്യപ്പെടുമോ?  അങ്ങിനെ ആയിരുന്നെങ്കില്‍ ഡയാനയെ ലോകം എന്തിനു രാജകുമാരി എന്ന് വിളിച്ചു.  അവര്‍ ഏതു രാജകുടുംബത്തിലെ 
കുമാരി ആണ്.   ഇതൊക്കെ  പോട്ടെ, അറയ്ക്കല്‍
രാജകുടുംബം എങ്ങിനെ ഉണ്ടായി?   എന്നിട്ടും,  ക്രിസ്തു മതത്തിലേക്ക് വരുന്നവരെ മാത്രം എന്തിനിങ്ങിനെ  കോണകം ഉടുപ്പിച്ചു കെട്ടി
വലിക്കുന്നു.

       ഒരുവന്‍ മാമ്മോദീസ സ്വീകരിക്കുമ്പോള്‍, അത് 
സവര്‍ണ്ണന്‍ ആയാലും അവര്‍ണ്ണന്‍ ആയാലും അവന്റെ ഭൌതീകവും ആത്മീയവുമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും 
 ആദ്യന്തമുള്ള ഉത്തരവാദിത്തം സഭയ്ക്കും സഭാമക്കള്‍ക്കും മാത്രമാണ്.  സര്‍ക്കാരിനല്ല.
കാരണം മത പരിവര്‍ത്തനം സര്‍ക്കാരിന്റെ 
വിഷയമല്ല.  മതം വളര്‍ത്തേണ്ടത്, അതാതു 
മതങ്ങളുടെ മാത്രം ആവശ്യമാണ്‌. രണ്ടുടുപ്പ് ഉള്ളവന്‍ ഒന്ന് ഇല്ലാത്തവര്‍ക്ക് കൊടുക്കട്ടെ എന്നാണു വേദപുസ്തകം വിശ്വാസിയോട് ആവശ്യപ്പെടുന്നത്.  ഒരേക്കര്‍ ഉള്ള വിശ്വാസ്സിക്കാവുമോ ഒരു സെന്റ്‌, ഇല്ലാത്തവന് കൊടുക്കാന്‍.  മദര്‍ തെരെസ്സയ്ക്കുണ്ടായിരുന്ന സാരിയുടെ കണക്കു പറയാനേ അവര്‍ക്കാവൂ.

       അപ്പം കയ്യിലുള്ളവനെ "അപ്പാ" എന്ന്
വിളിക്കാത്തതിന്റെ പേരില്‍ അര്‍ഹതയുള്ളവര്‍ക്ക് കിട്ടേണ്ടത് കിട്ടാതെ
പോവരുത്.  കാരണം ക്രിസ്തുവിനെക്കാള്‍ വലിയ
വിപ്ലവകാരി വേറെയില്ല.

        പറഞ്ഞു വരുന്നത് പരിവര്‍ത്തിത,
ദളിദ് ക്രൈസ്തവര്‍  എന്നീ വിളിപ്പേരുകള്‍ 
ഒക്കെയും  പഴയ ചാതുര്‍വര്ന്ന്യത്തിന്റെ പുതിയ പതിപ്പാണ്‌.  ക്രിസ്തുമതം മനുഷ്യനെ "ദൈവമക്കള്‍"  എന്നാണു വിഭാവന ചെയ്യുന്നത്.  അവിടെ മുന്പുണ്ടായിരുന്നവര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും എല്ലാം ഒരേ സ്ഥാനം.  ഒരേ പരിഗണന.

       അതിപുരാതനം എന്ന് അഹങ്കരിക്കുന്ന കുറച്ചു ക്രിസ്ത്യന്‍ നിര്‍മ്മാണങ്ങളുടെ  മോന്തായം താങ്ങി നിര്‍ത്താന്‍ വേണ്ടി മാത്രം സൃഷ്ടിയ്ക്കുന്ന ഈ സാമൂഹീക അസമത്വങ്ങളുടെ മുന്നില്‍ തിരി
കത്തിച്ചുവണങ്ങാനല്ല സത്യത്തില്‍ഇടതുപക്ഷംനിലകൊള്ളേണ്ടത്. 
നിങ്ങളുടെപൂര്‍വ്വസൂരികളുടെ വിപ്ലവ 
ചരിത്രവും അതല്ലായിരുന്നു.  തലമുറ മാറിയെന്നു വെച്ച് വിത്ത് ഗുണം മാറി പോകരുത്.

ലാല്‍സലാം...


1 comment:

  1. "മതം വളര്‍ത്തേണ്ടത്, അതാതു
    മതങ്ങളുടെ മാത്രം ആവശ്യമാണ്"

    ഈ പറഞ്ഞത് സത്യം...
    പിന്നെ, ഇന്നത്തേത് അധപതിച്ച വോട്ടു ബാങ്ക് രാഷ്ട്രീയം അല്ലേ....
    എന്ത് ചെയ്യാം.. സഹിക്കയല്ലാതെ...
    ദേ....കോണ്ഗ്രസ്സും അവരുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നു...
    സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് സൈക്കിള്‍, കോളേജു കുമാരന്മാര്‍ക്കു ബൈക്ക്... എന്ന് വേണ്ട....
    ഇനി എന്തൊക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമോ ദൈവമേ...

    ReplyDelete